പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ജി.സി.സി രാജ്യങ്ങളായ ബഹ്റൈനിലെയും കുവൈത്തിലെയും എണ്ണ ടാങ്കറുകൾക്ക് നേരെ ഭീഷണിയുമായി ഇറാൻ സേന. രണ്ട് രാജ്യങ്ങളുടെയും തീരത്തുള്ള എണ്ണ ടാങ്കറുകളിലെ ജീവനക്കാർ എത്രയും വേഗം കപ്പലുകളിൽ നിന്ന് മാറണമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
ഖാർഗ് ദ്വീപിന് സമീപം അടക്കം ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് ബഹ്റൈനിലെയും കുവൈത്തിലെയും എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയത്.
ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമ്മാൻഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ നാവിക സേന കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഇതിനിടെയാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ ടാങ്കറുകളിലേക്ക് ആക്രമണമുണ്ടാകുമെന്ന ഭീഷണിയുണ്ടായിരിക്കുന്നത്.