തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് പ്രഖ്യാപിച്ച് ലത്തിൻ സഭ. സമദൂരം വെടിഞ്ഞ് ശരിദൂരത്തിലേക്ക് മാറുമെന്ന നിലപാടാണ് സഭാ അധികൃതർ മുന്നണികളെ അറിയിച്ചിരിക്കുന്നത്. 40 തീരദേശ മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കാന്‍ സമുദായത്തിന് കഴിയും. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് 140 കള്ളക്കേസുകള്‍ എടുത്തു. മുന്നണികളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം കേസുകളുമായി ബന്ധപ്പെട്ട സഭയുടെ ആവശ്യം കൊണ്ടുവന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട 140 കള്ള കേസുകള്‍ എടുത്തു.
40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിനാകും. സമദൂരത്തില്‍ നിന്ന് മാറാനാണ് സഭയുടെയും കത്തോലിക്ക അസോസിയേഷനെയും തീരുമാനം എന്നും ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ്അഡ്വ. ഷെറി നിലപാട് അറിയിച്ചു..
അതേസമയം, ലത്തീൻ സഭയുടെ തീരുമാനം വന്നതിന് പിന്നാലെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് .
ഈ കേസുകൾപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്. പൊലീസ് സ്റ്റേഷൻ ആക്രമണം, മൂലമ്പള്ളി -വിഴിഞ്ഞം ജാഥ, മറ്റ് അക്രമസംഭവങ്ങൾ അടക്കമുള്ള 42 ഗുരുതരമായ കേസുകളാണ് നിലവിൽ നിലനിൽക്കുന്നത്. എന്നാൽ ബിഷപ്പുമാരുടെ പേരിലുള്ളതടക്കമുള്ള എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് സഭയുടെ ആവശ്യം.