ന്യൂഡൽഹി: ആലുവ മണപ്പുറം പ്രദർശന കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള ഉത്തരവിന്മേലുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. നേരത്തെ, കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
ആലുവ ശിവരാത്രി മണപ്പുറത്ത് എക്സിബിഷൻ നടത്താൻ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റർടെയ്ൻമെന്റ് എന്ന സ്ഥാപനത്തിന് നൽകാതെ 50 ലക്ഷം രൂപ കുറച്ച് രേഖപ്പെടുത്തിയ ഫൺ വേൾഡിന് നൽകിയതിനെ തുടർന്ന് അവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആലുവ മുനിസിപ്പാലിറ്റിയുടെ നടപടി റദ്ദാക്കി കരാർ ഷാസിനുതന്നെ നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിവാദ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈകോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
ഇതിനെതിരെ ഷാസ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നടപടി. ശിവരാത്രി അടുത്തുവരുന്ന സാഹചര്യത്തിൽ സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Read More :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ