ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പരമ്പരയിലൂടെ കൗമാരപ്രായക്കാരുടെ ഹൃദയസ്പര്‍ശിയായി മാറിയ നടന്‍ ഡേവിഡ് മക്കല്ലം (90) അന്തരിച്ചു. 1960 കളിലെ ഹിറ്റ് സീരീസായ ‘ദി മാന്‍ ഫ്രം അങ്കിളിലെ’ ഇല്യ കുര്യാക്കിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൗമാരപ്രായക്കാര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ച നടനാണ്. ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലായിരുന്നു മരണം.
‘എ നൈറ്റ് ടു റിമെമ്പര്‍’, ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’, ‘ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ്’ തുടങ്ങിയ ചിത്രങ്ങളില്‍ മക്കല്ലം മികച്ച പ്രകടനം കാഴ്ചവെച്ചു. ‘ദി മാന്‍ ഫ്രം അങ്കിള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മക്കല്ലം അറിയപ്പെടുന്നത്.
പരമ്പര 1968ലാണ് അവസാനിച്ചത്. ഇതിലെ ഇല്യ കുര്യാക്കിന്‍ എന്ന റഷ്യന്‍ ഏജന്റിനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയത്. എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചു. 1975-ല്‍ ‘ദി ഇന്‍വിസിബിള്‍ മാന്‍’ എന്ന ഹ്രസ്വകാല സയന്‍സ് ഫിക്ഷന്‍ പരമ്പരയിലും അദ്ദേഹം പ്രധാന വേഷം ചെയ്തു. 1979 മുതല്‍ 1982 വരെ ബ്രിട്ടീഷ് സയന്‍സ് ഫിക്ഷന്‍ പരമ്പരയായ ‘സഫയര്‍ ആന്‍ഡ് സ്റ്റീലില്‍’ അദ്ദേഹം അഭിനയിച്ചു.
‘പെറി മേസണ്‍’, ‘ദി ഔട്ടര്‍ ലിമിറ്റ്‌സ്’, ‘മര്‍ഡര്‍, ഷീ റൈറ്റ്’, ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ എന്നിവയുള്‍പ്പെടെ നിരവധി ടെലിവിഷന്‍ ഷോകളിലും അതിഥി വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ‘എന്‍സിഐഎസ്’- ന്റെ 450-ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്മോര്‍ട്ടം വിദഗ്ധനായും അദ്ദേഹം വേഷമിട്ടു.
ഗ്ലാസ്ഗോയിലാണ് മക്കല്ലം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അതുകൊണ്ട് തന്നെ ഒരു അഭിനേതാവായി ജോലി കണ്ടെത്തുന്നതിന് മുമ്പ് സംഗീത മേഖലയിലാണ് മക്കല്ലം തന്റെ കരിയര്‍ തുടങ്ങിയത്. സിംഫണി ഓര്‍ക്കസ്ട്രകളും മറ്റും അദ്ദേഹം നടത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















