Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മുറിവുണങ്ങാതെ മണിപ്പൂര്‍: അശാന്തിയുടെ താഴ്വരയിലെ ദീന വിലാപങ്ങള്‍

Swapana Sooryan by Swapana Sooryan
Jul 23, 2023, 08:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അശാന്തിയുടെ പടുകുഴിയിലേക്ക് പതിച്ച ഒരു ദേശം. അരാജകത്വവും ഭയവും തിമിര്‍ത്താടുന്ന കണ്ണും മനസുമായി ഒരു ജനതയും. അതാണ് ഇന്ന് മണിപ്പൂര്‍.  25 വര്‍ഷം കൊണ്ട് ഇന്ത്യയുടെ മണിമുത്തായി മാറുമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി പ്രഖ്യാപിച്ച മണിപ്പൂര്‍.. സ്ത്രീ ശാക്തീകരണമെന്നും സ്ത്രീ സുരക്ഷയെന്നും ഇന്ത്യയുടെ മകൾ എന്നുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം  ഘോര ഘോരം വിളിച്ചോതുന്ന  ഭരണാധികാരികളേ …രാഷ്ട്രീയ മേലാളന്മാരെ … ലജ്ജിച്ച് തല താഴ്ത്തുക.. നിങ്ങൾ  തലയിൽ ചുമക്കുന്നുവെന്ന് അഭിമാനിക്കുന്ന  പെൺമക്കളെ അക്രമ വെറിപൂണ്ട കാട്ടാളക്കൂട്ടം പട്ടാപ്പകൽ പച്ചയ്ക്ക് പരസ്യമായി പിച്ചിച്ചീന്തിയിരിക്കുന്നു.. കൊന്നു കൊലവിളിച്ചിരിക്കുന്നു. 

1

 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നും ശ്രീകോവിലെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഇന്ത്യയിലാണ് ഇത് നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യാത്മകത. അതോ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ..?അക്രമത്തിന്‍റെയും വെറുപ്പിന്‍റെയും മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇനിയും ഭരണകൂടം തിരിച്ചറിയാത്തതോ നിശബ്ദത പാലിക്കുന്നതോ .?. മണിപ്പൂരില്‍  സ്ത്രീകളെ നഗ്നരാക്കി നടത്തിയ വാര്‍ത്തകളും ദൃശ്യങ്ങളും  കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യവും ലോകവും . ഇപ്പോഴിതാ അതേ ദിവസം ഇംഫാലില്‍ മറ്റ് രണ്ട് യുവതികളെ പീഡീപ്പിച്ച് കൊലപ്പെടുത്തി എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.  അതും ജോലിസ്ഥലത്ത് നിന്ന് പിടിച്ചിറക്കി കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി എന്ന വാര്‍ത്ത. കൂകി വിഭാഗത്തില്‍ പെട്ട യുവതികള്‍ തന്നെയാണ് അതിക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. ഭരണകൂടവും പൊലീസുമൊക്കെ നോക്കുകുത്തികളായി മാറിയപ്പോള്‍ എവിടെ അവസാനമെന്നോ ആര് നീതി തരുമെന്നോ അറിയാത്ത നിസഹായാവസ്ഥയിലാണ് അവര്‍. 

2
          
           
മണിപ്പൂരിന്‍റെ മക്കളെ തൊട്ടവർക്ക് മാപ്പ് നൽകില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തോട് പ്രതികരിച്ചത് എന്നാൽ മണിപ്പൂരിൽ സംഘർഷം തുടങ്ങി സ്ഫോടനാത്മകമായ തലത്തിലേക്ക് എത്തി  79 ദിവസം കഴിഞ്ഞിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മൗനവ്രതം അവസാനിപ്പിക്കുന്നത്. അതിന് മുൻപ് വരെ മണിപ്പൂർ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാനോ  പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് ഉത്തരം പറയാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. കലാപവും ആഭ്യന്തര യുദ്ധവും തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും മണിപ്പൂരിന്‍റെ പെ മക്കളുടെ മാനം തെരുവിൽ വലിച്ചറിയപ്പെടേണ്ടിവന്നു പ്രധാനമന്ത്രിക്ക് വാ തുറക്കാൻ.
          
3                       
പ്രാകൃത നടപടികൾ ചെയ്തത് ആരായാലും ഏത് വിഭാഗക്കാരായാലും അവർക്ക് മരണ ശിക്ഷ ഉറപ്പാക്കും എന്നാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് പ്രഖ്യാപിച്ചത്.  മണിപ്പൂരിലെ സംഭവ വികാസങ്ങളെ എക്കാലത്തും അസ്വീകാര്യമായ നടപടിയെന്ന് പരാമർശിച്ച സുപ്രീംകോടതി , വിഷയത്തിൽ കേന്ദ്രസർക്കാർ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി.  എന്നാൽ വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ മുഖ്യമന്ത്രി ബീരേൻ സിംഗിന്‍റെ മറുപടി ഇത്തരത്തിൽ സമാനമായ ആയിരക്കണക്കിന് സംഭവങ്ങൾ ഉണ്ടായി എന്നാണ്. വലിയ വിവാദത്തിലേക്കാണ് ഈ പ്രസ്താവന സംസ്ഥാന സർക്കാരിനെ കൊണ്ട് എത്തിച്ചിരിക്കുന്നത്. അക്രമം തുടങ്ങി ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അതിനെ പിടിച്ചു കെട്ടാൻ സാധിക്കാത്തത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമ്പൂർണ്ണ പരാജയം എന്ന് വേണം കണക്കാക്കാൻ ..180ലേറെ പേർക്ക് മൂന്നു മാസത്തെ അക്രമത്തിനിടയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്നു . നിരവധി പേർക്ക് പരിക്കേറ്റു . ഒരുപാട് ആളുകൾക്ക് തങ്ങളുടെ വീടും കൃഷിയും ഒക്കെ നഷ്ടമായി. കൈയ്യിൽ കിട്ടിയതും കുഞ്ഞു ളേയും നെഞ്ചോട് ചേർത്ത് അവർ അയൽ സംസ്ഥാനങ്ങളിലേക്ക് അടക്കം പായുകയാണ്. ജീവൻരക്ഷ കരുതി മാത്രം.

3
  
മെയ് നാലിനാണ് രണ്ട് പെൺകുട്ടികൾ നഗ്നരായി നിരത്തിലൂടെ നടത്തപ്പെടുകയും അതിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. എന്തുകൊണ്ട് ഈ വാർത്ത ഇത്രയും വൈകി പുറത്തുവന്നു. കാരണം മണിപ്പൂരിൽ അക്രമം ആരംഭിച്ചതിന്‍റെ പിറ്റേദിവസം മുതൽ തന്നെ ഇൻറർനെറ്റിന്‍റെ സേവനം റദ്ദാക്കിയിരുന്നു യാതൊരു വിധത്തിലുള്ള ആശയ വിനിമയവും ജനങ്ങൾക്ക് പുറത്തോട്ട് സാധ്യമായിരുന്നില്ല . പിന്നീട് ഒരാഴ്ചയ്ക്കിപ്പുറമാണ് ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചത് . അതോടുകൂടി ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ട് പുറത്തുവരികയായിരുന്നു.

മണിപ്പൂരിന്‍റെ ഭൂപ്രകൃതിയിൽ 90ശതമാനവും മലനിരകളാണ്. ബാക്കി പത്ത് ശതമാനമേ വരുന്നുള്ളൂ താഴ്വരകൾ.  ഇവിടെ താമസിക്കുന്ന ജനങ്ങൾക്കും പ്രത്യേകതയുണ്ട്.  ജനസംഖ്യയിലെ 57 ശതമാനം വരുന്ന മെയ്തീ വിഭാഗം ഈ പത്ത് ശതമാനം  താഴ്വരയിലാണ് താമസിക്കുന്നത്. ബാക്കി നാഗ കുക്കി പിന്നെ അവരുടെ താഴെയുള്ള മറ്റ് സഖ്യ സമുദായങ്ങൾ ഇവയെല്ലാം കൂടി 42 ശതമാനം വരും. താഴ്വരകളിൽ താമസിക്കുന്ന നീതി വിഭാഗത്തിന് ഈ കുന്നുകളിൽ സ്ഥലം വാങ്ങാൻ താമസിക്കാനോ സാധ്യമല്ല അതിന് സർക്കാരിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്.ആ സമയത്താണ് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിന് ഒരു നിർദ്ദേശം നൽകുന്നത്. നീതി വിഭാഗക്കാരെ കൂടി പട്ടികവർഗ്ഗ പട്ടികയിൽ പരിഗണിക്കുക എന്നതായിരുന്നു നിർദ്ദേശം. നിലവിൽ നാഗ -കുകി വിഭാഗക്കാരും അവരുടെ സബ് സമുദായങ്ങളും മാത്രമായിരുന്നു. മെയ്തി വിഭാഗക്കാർ . പ്രധാനമായും ഭയപ്പെട്ടിരുന്നത് മറ്റൊന്നായിരുന്നു. അയൽരാജ്യങ്ങളായ ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമൊക്കെ കുടിയേറ്റക്കാർ മണിപ്പൂരിലെ കുന്നുകളിലേക്ക് കടന്നു കയറി നാഗ -കുക്കിവിഭാഗങ്ങളുമായി .ബന്ധപ്പെട്ട് ഭൂരിപക്ഷം ആയി മാറുന്നു. ഇതോടെ തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. മെയ്തെ വിഭാഗക്കാര്‍ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ചുള്ള ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോഴേക്കും മണിപ്പൂര്‍ കത്തിത്തുടങ്ങി. ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്ന ഒരു വിഷയത്തെ ലാഘവത്തോടെ കണ്ട് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ആരോപണം ശക്തമാണ്. 

    4       

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

മണിപ്പൂരിലെ വംശീയ സംഘർഷം ഇത്രയും രൂക്ഷമായതിനു പിന്നിൽ വലിയൊരു പങ്ക് ശതമാനം കുറ്റം കേന്ദ്രസർക്കാരിന് തന്നെയാണ്. സംസ്ഥാന സർക്കാരിന്‍റെ കയ്യിൽ നിന്ന് ആഭ്യന്തരവകുപ്പ് ആർട്ടിക്കിൾ 344 പ്രകാരം കേന്ദ്രസർക്കാർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അവിടെ പ്രസിഡൻഷ്യൽ ഭരണം കൊണ്ടുവന്നു. ആർമി , ബി എസ് എഫ് , പാരാ കമാൻഡോ , സിആർപിഎഫ് തുടങ്ങി എല്ലാ സായുധസേനകളെയും മണിപ്പൂരിൽ വിന്യസിച്ചിട്ടും കേന്ദ്രത്തിന് മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ലെങ്കിൽ പിന്നെ എന്താണ് രാജ്യത്തിന്‍റെ അവസ്ഥ എന്നത് ഇന്ത്യയിലെ ഓരോ പൗരന്‍റെയും ഉള്ളിൽ ഉയര്‍ന്ന് വരുന്ന ചോദ്യമാണിത്

ഏത് യുദ്ധങ്ങളിലും സംഘർഷങ്ങളിലും എന്നും ഏറ്റവും അധികം ബലിയാടുകളായി മാറിയിരുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ്. സംഘർഷത്തിനിടയിൽ സ്ത്രീ പീഢനങ്ങളും കൂട്ടബലാത്സംഗവും ആയുധമായി പണ്ടേ ഉപയോഗിച്ചിരുന്നു. 1947ലെ ഇന്ത്യാ വിഭജനം, 1971ലെ ബംഗ്ലദേശ് സ്വാതന്ത്ര്യയുദ്ധം, 1984ലെ സിഖ് വിരുദ്ധ കലാപം, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം, 2002ലെ ഗുജറാത്ത് കലാപം… വീണ്ടും നാണംകെട്ട ആ ചരിത്രം ആവർത്തിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തൽ; പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്ത് | Congress leader expelled from party after praising Transport Minister KB Ganesh Kumar

Air pollution in Delhi is severe... Letter sent to the Center seeking permission to cause artificial rain

ഡൽഹിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം | Air quality in Delhi is extremely severe

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ | pilgrims-welfare-is-top-priority-k-jayakumar

ദൃശ്യം മാതൃകയില്‍ ഭാര്യയെ കൊന്ന് യുവാവ് | Husband killed wife in Pune inspired by Drishyam cinema

വന്ദേഭാരതിൽ ഗണഗീതം പാടിയ സംഭവം; റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് CPIM | incident-of-students-singing-ganagitam-during-vande-bharat-cpim-state-secretariat-says-southern-railways-action-is-unconstitutional

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies