അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഓഹിയോ, കാലിഫോർണിയ എന്നിവിടങ്ങളിലെ കണക്കുകൾ അമേരിക്കയുടെ തൊഴിൽ വകുപ്പാണ് പുറത്ത് വിട്ടത്. തൊഴിലിടങ്ങളിൽ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്.
read more: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചാറ്റ് ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ
ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ നിരക്കിൽ കുറവില്ല. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയിൽ ധാരാളം ആളുകൾ ജോലിഉപേക്ഷിച്ചു പോയെന്നാണ് റിപ്പോർട്ട് . വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ മാത്രമാണ് തൊഴിൽ വളർച്ചയെ നിലനിർത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















