Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ശൈശവ വിവാഹം: അസമിൽ കൂട്ട അറസ്റ്റും പ്രതിഷേധവും; സർക്കാർ ലക്ഷ്യം വെക്കുന്നത് ആരെ?

Web Desk by Web Desk
Feb 7, 2023, 09:45 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശൈശവ വിവാഹം തടയുക എന്ന പേരിൽ അസമിൽ നടക്കുന്ന കൂട്ട അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വെള്ളിയാഴ്ച മുതൽ 2,400-ലധികം പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ശൈശവ വിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധത്തിലാണ്. എന്നാൽ ഇത് ബിജെപി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നു.

2400 ലേറെ ബന്ധുക്കളായ പുരുഷൻമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വൻജനക്കൂട്ടമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മുഖ്യമായും അറസ്റ്റിലായവരുടെ ഭാര്യമാരും ബന്ധു സ്ത്രീകളുമാണ് പ്രതിഷേധം നയിച്ചത്. എന്നാൽ ക്രൂരമായാണ് സ്ത്രീകളുടെ ഈ പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. ശനിയാഴ്ച ധുബ്രി ജില്ലയിൽ പോലീസ് പ്രതിഷേധക്കാരെ മർദിക്കുകയും അവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തു.

child marriage
   
അറസ്റ്റിലായ 2400 ലധികം വരുന്നവരിൽ ബാല വധുക്കൾ എന്ന് ആരോപിക്കപ്പെടുന്നവരുടെ ഭർത്താക്കന്മാരും ബന്ധുക്കളും വിവാഹത്തിന് നേതൃത്വം നൽകിയ പുരോഹിതരും ഉൾപ്പെടുന്നു. എന്നാൽ പൊലീസിന്റെ ഈ കൂട്ട അറസ്റ്റ് ഇതിൽ നിൽക്കില്ലെന്ന നിലപാട് സർക്കാർ തന്നെ പങ്കുവെക്കുന്നുണ്ട്. 8100 ലധികം ആളുകളുടെ ലിസ്റ്റ് പൊലീസിന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ്.

തന്റെ സർക്കാരിന്റെ “യുദ്ധം” ശൈശവ വിവാഹത്തിനെതിരെയാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു. 

വിവാഹ ചടങ്ങുകൾ നടത്തിയ വരന്മാരുടെ മാതാപിതാക്കളും പൂജാരിമാരും ഉൾപ്പെടെ 8,100-ലധികം പേരുടെ പേരുകൾ ഇതുവരെ പോലീസ് പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 
ഇക്കാര്യത്തിൽ യാതൊരു സഹിഷ്ണുതയും ഇല്ലാതെ പ്രവർത്തിക്കാൻ താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുസ്‌ലിംകളെ ആനുപാതികമല്ലാത്ത രീതിയിൽ ലക്ഷ്യമിടുന്നുവെന്നാരോപിച്ച പ്രതിപക്ഷ നേതാക്കൾ ഈ ഡ്രൈവിനെ “പ്രഹസനം” എന്ന് വിശേഷിപ്പിച്ചു. എന്നാൽ സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ തപ്പിയെടുത്ത് മുസ്‌ലിം വിഭഗത്തിനെതിരെ നടത്തുന്ന ഈ അക്രമം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

child marriage

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

പുരുഷാധിപത്യ പാരമ്പര്യങ്ങളും ദാരിദ്ര്യവും കാരണം ശൈശവ വിവാഹം ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നു. ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ, സർക്കാർ കണക്കുകൾ പ്രകാരം 10 പെൺകുട്ടികളിൽ രണ്ടുപേരും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. 

എന്നാൽ മുസ്‌ലിങ്ങൾക്കിടയിൽ കൂടുതലും മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കുന്നവരാണ്. ഇതുപ്രകാരം പെൺകുട്ടികൾക്ക് ശാരീരികമായ  പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാം. എന്നാൽ ഇത് മുസ്ലിങ്ങൾക്കിടയിലെ മാത്രം കാര്യമല്ല. ജാതീയമായും സാമ്പത്തികമായും വിഭജിക്കപ്പെട്ട ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്നവർ എല്ലാം ഇത്തരം വിവാഹങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ ബിജെപി ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികളുടെയെല്ലാം ‘വേട്ട’ മുസ്‌ലിം വിഭാഗത്തിന് നേരെയാണ്.

മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായം മറ്റ് മതസ്ഥരുടെ വിവാഹപ്രായം ആക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയർത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ബിൽ ഇന്ത്യൻ പാർലമെന്റിന്റെ പരിഗണനയിലാണ്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി, എല്ലാ പൗരന്മാർക്കും ബാധകമായ ഏകീകൃത സിവിൽ കോഡിന് വേണ്ടി നിരന്തരം രംഗത്തുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നതാകും ഏകീകൃത സിവിൽ കോഡ് എന്ന ആരോപണവും ഇതിനെതിരെ ഉയരുന്നുണ്ട്.

എന്നാൽ സർക്കാർ നിലവിൽ അസമിൽ നാത്തുന്ന അടിച്ചമർത്തലിനെ “വിചിത്രം” എന്നാണ് തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാവ് റിപുൺ ബോറ വിശേഷിപ്പിച്ചത്. സംസ്ഥാന സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു നിയമനിർമ്മാതാവായ ഗൗരവ് ഗൊഗോയ് ഈ നീക്കത്തെ സർക്കാരിന്റെ പി.ആർ വർക്ക് ആണെന്നാണ്  വിശേഷിപ്പിച്ചത്. “ശരിയായ അന്വേഷണമോ നടപടിക്രമങ്ങൾ പാലിക്കാതെയോ പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ” പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച അറസ്റ്റ് ആരംഭിച്ചത് മുതൽ, അറസ്റ്റിലായ പുരുഷന്മാരുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനുകൾക്ക് പുറത്ത് പ്രതിഷേധത്തിലാണ്. അറസ്റ്റിലായ പുരുഷന്മാർ തങ്ങളുടെ കുടുംബത്തിന്റെ പ്രാഥമിക ഉപജീവനം നടത്തുന്നവരാണെന്നും തങ്ങൾ അവരെ പൂർണ്ണമായും ആശ്രയിക്കുന്നവരാണെന്നും പല സ്ത്രീകളും പറയുന്നു. എന്നാൽ അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാമെന്ന നിലപാടിലാണ് സർക്കാർ. പക്ഷേ അതൊന്നും അവരുടെ ആശങ്കൾക്ക് പരിഹാരമാകുന്നില്ല.

“എന്റെ കുട്ടിയെ ഞാൻ എങ്ങനെ പരിപാലിക്കും എന്നാലോചിക്കുമ്പോൾ എനിക്ക് കടുത്ത ആശങ്കയുണ്ട്,” ഒരു സ്ത്രീ ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു.

child marriage

“എന്റെ ഭർത്താവ് വയലിൽ ജോലി ചെയ്യുന്നു, ഞാൻ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കുന്നു,” മറ്റൊരു സ്ത്രീ പറഞ്ഞു. തനിക്ക് അടിസ്ഥാന പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും ഭർത്താവിനെ പുറത്തിറക്കാൻ നിയമസഹായം എങ്ങനെ തേടണമെന്ന് അറിയില്ലെന്നും അവർ ചോദിക്കുന്നു.

14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതിന് കുറ്റാരോപിതരായ പുരുഷന്മാർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പൊലീസ് ചുമത്തിയിട്ടുണ്ട്. ഇതുപ്രകാരം ഏഴ് വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. മാത്രമല്ല പ്രതിക്ക് ജാമ്യവും ലഭിക്കില്ല.

ഇതിനുപുറമെ, 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം രണ്ട് വർഷം തടവും 100,000 രൂപ പിഴയും ലഭിക്കും. 

എന്നാൽ, ഭാവിയിൽ ആയിരക്കണക്കിന് പെൺകുട്ടികളെ ശൈശവ വിവാഹങ്ങളിൽ നിന്ന് രക്ഷിക്കാൻ, “ഒരു തലമുറ കഷ്ടപ്പെടേണ്ടിവരും” എന്നാണ് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നിലപാട്. ശൈശവ വിവാഹത്തിനെതിരായ നടപടികൾ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന 2026 വരെ തുടരുമെന്ന് ശർമ്മ പറഞ്ഞു. 

ഒരു പുരോഗമന കാലഘട്ടത്തിൽ ബിജെപി സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. ഒരു ജീവൻ നശിപ്പിച്ചല്ല മറ്റൊരു തലമുറയെ സംരക്ഷിക്കേണ്ടത്. ബാല വിവാഹങ്ങൾ തടയാനാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിക്കേണ്ടത്. അതിന് കൃത്യമായ ബോധവത്‌കരണം മുതലുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതൊന്നും നടത്താതെ, പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ തപ്പിയെടുത്ത് നിലവിൽ കുടുംബമായി കഴിയുന്നവരെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ശൈശവ വിവാഹങ്ങൾ നടക്കുന്നതിന് മതപരമായും, സാമൂഹികപരമായും, സാമ്പത്തികമായും, വിദ്യഭ്യാസപരമായും ഉള്ള കാരണങ്ങൾ ഉണ്ട്. അങ്ങേയറ്റം സാമൂഹിക അസമത്വവും സാമ്പത്തിക അസമത്വവും നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശൈശവ വിവാഹങ്ങൾ സാധാരണമായി നടന്നുവരുന്നുണ്ട്. ഇവിടെയാണ് ബിജെപി ശൈശവ വിവാഹത്തിനെതിരെ ഒരു പദ്ധതികളും ആവിഷ്കരിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത്. 
 

Latest News

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി | dyfi-regional-secretary-accused-in-ariyil-shukoor-murder-case-in

മരിച്ചെന്ന് സ്ഥിരീകരിച്ചു; ഒടുവിൽ സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വസിച്ചു | Man declared dead comes back to life moments before funeral in Gadag

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ | Polytechnic student jumps into lake from kochi Kannangat bridge

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി | rahul-gandhi-turns-up-late-at-congress-training-punished-with-10-push-ups

ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തൽ; പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്ത് | Congress leader expelled from party after praising Transport Minister KB Ganesh Kumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies