Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ജാതി മാറാത്ത ഇന്ത്യ; ദലിതർ തുറക്കുന്ന ക്ഷേത്രങ്ങളിലെ പ്രതീക്ഷകൾ

Web Desk by Web Desk
Jan 31, 2023, 09:04 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുവ്വായിരത്തോളം ജാതികളും ഇരുപത്തിഅയ്യായിരത്തിലേറെ ഉപ ജാതികളും നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ജോലിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമായും ജാതികൾ ഉടലെടുത്തത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതികൾക്കിടയിൽ സാധാരണമായിരുന്നു. ഉയർന്ന ജാതിക്കാർ എന്ന് അവകാശപ്പെട്ടിരുന്ന വിഭാഗം മറ്റു വിഭാഗങ്ങൾക്ക് മേൽ നടത്തിയിരുന്ന ചൂഷണം വളരെ വലുതായിരുന്നു. അങ്ങേയറ്റം മനുഷ്യാവകാശ ലംഘനങ്ങൾ ആണ് ഇക്കൂട്ടർ നടത്തി വന്നിരുന്നത്. ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇക്കൂട്ടർ സാധാരണക്കാരായ മനുഷ്യർക്ക് നൽകിയിരുന്നില്ല. 

എന്നാൽ സ്വാതന്ത്ര്യ ലബ്ദിയോടെ തന്നെ ജാതിയുടെ മേൽക്കോയ്മക്ക് ഭരണഘടന അന്ത്യം കുറിച്ചതാണ്. മാത്രമല്ല, ജാതിയുടെ പേരിൽ നടത്തുന്ന വിവേചനങ്ങൾ ഇന്ത്യയിൽ നിലവിൽ കുറ്റകൃത്യമാണ്. ജാതി വിവേചനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്. ജാതി സിസ്റ്റവുമായി ബന്ധപ്പെട്ട തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, വിവേചനം തുടങ്ങിയ എല്ലാം നിലവിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും അങ്ങനെ ചെയ്‌താൽ അത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യവുമാണ്. 

എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ജാതി വ്യവസ്ഥ ഇന്ത്യയിൽ ഇപ്പോഴും ശക്തമാണ്. ജാതിയുടെ പേരിൽ അയിത്തം കല്പിക്കപ്പെടുന്നതും അവ ലംഘിക്കുന്നവരെ ‘ഉയർന്ന ജാതി’ (?) എന്നവകാശപ്പെടുന്നവർ അതിക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരണ ശിക്ഷ പോലും വിധിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. 

ആരാധന സ്വാതന്ത്യ്രം ഇന്ത്യയിൽ എല്ലാവര്ക്കും ഒരുപോലെ ലഭിക്കുന്ന മൗലിക അവകാശമാണ്. എന്നാൽ പല ക്ഷേത്രങ്ങളും ഇപ്പോഴും സാധാരണക്കാർക്ക് അയിത്തം കല്പിക്കുന്നതാണ്. ക്ഷേത്രത്തിലെ കർമ്മങ്ങൾ നടന്നുവരുന്നത് നേരത്തെ പറഞ്ഞ ഉന്നതർ ആണ്. ഇവിടെ ദലിതർക്കോ മറ്റോ അവകാശമില്ല. എന്നാൽ ചിലക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശിക്കാൻ പോലും അനുവാദമില്ല. എന്നാൽ ഈ അടുത്തായി തമിഴ്‌നാട്ടിലെ രണ്ട് ക്ഷേത്രങ്ങൾ ‘ഉന്നതരുടെ’ വിലക്കുകൾ എല്ലാം ലംഘിച്ച് ദലിതർ പ്രവേശനം നേടി.

   
തെൻമുടിയന്നൂർ ക്ഷേത്രം

temple1

എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ ആരാധന നടത്തി ദലിതർ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുന്നൂറോളം ദലിതരാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്. ‘പ്രബല’ സമുദായത്തിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെൻമുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാർഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്. 

ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. 

എന്നാൽ, ദലിതർ പ്രവേശനം നടത്തി എന്നത് കൊണ്ട് ഇനി മുതൽ ഈ ക്ഷേത്രത്തിൽ ദലിതർക്ക് സ്ഥിരമായി ആരാധന നടത്താം എന്നർത്ഥമില്ല. പ്രബലരുടെ എതിർപ്പ് പ്രതിഷേധമായി ഉയർന്നിട്ടുണ്ട്. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത ഒഴിവാക്കാൻ‌ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രം

temple 2

ഈ വർഷം ആദ്യം തന്നെയാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രത്തിലെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ജാതി വിലക്കിന് ദലിതർ അന്ത്യം കുറിച്ചത്. ഇരുന്നൂറ് വർഷങ്ങളായി സവർണർക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട പ്രദേശവാസികൾ പ്രവേശിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ സവർണ ആധിപത്യത്തിന് എതിരെ പ്രദേശവാസികളായ നൂറോളം കുടുംബങ്ങൾ മാസങ്ങളായി നടത്തി വന്നിരുന്ന പ്രതിഷേധവും ഉദ്യോഗസ്ഥതല ഇടപെടലും ഫലം കണ്ടതോടെയാണ് ജനുവരി രണ്ടാം തീയതി പ്രവേശനവിലക്കിന് അന്ത്യം കുറിച്ചത്.

വരദരാജ പെരുമാൾ ക്ഷേത്രത്തിലെ പ്രത്യേക വിഭാഗത്തിനായുള്ള പ്രവേശനവിലക്ക് ഒഴിവാക്കാനായുള്ള ശ്രമങ്ങൾ വർഷങ്ങളായി തുടർന്നു വരികയായിരുന്നു. പ്രതിഷേധങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനവും അടക്കം സമർപ്പിച്ചിട്ടും ക്ഷേത്ര ഭരണസമിതി ദലിതർക്ക് ചാർത്തിയിരുന്ന പ്രവേശനവിലക്ക് മാറ്റാൻ കൂട്ടാക്കിയിരുന്നില്ല. 

ഇതിനിടയിൽ ക്ഷേത്രത്തിൽ ചിലർ കടന്ന് ആരാധന നടത്താൻ ശ്രമിച്ചത് അനിഷ്ട സംഭവങ്ങളിലേയ്ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ആറ് മാസം മുൻപ് പ്രദേശവാസികൾ ക്ഷേത്രപ്രവേശനത്തിനായി നിരന്തര സമരം ആരംഭിച്ചിരുന്നു.

സമരത്തെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളായിരുന്നു ഒരു പരിധി വരെ വിഷയത്തിന് അവസാനം കാണാൻ സഹായകരമായത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ കൂടാതെ ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാർ നിവേദനവും സമർപ്പിച്ചിരുന്നു. ഒടുവിൽ ക്ഷേത്ര പ്രവേശനത്തിന് അനുകൂല വിധി ലഭിച്ചതോടെയാണ് നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തിയത്.

സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രം

temple3

തെൻമുടിയന്നൂർ ക്ഷേത്രം, കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രം എന്നിവ ഒരു പുതിയ മാറ്റത്തിന് തുടക്കമിട്ടപ്പോൾ അതിനെയെല്ലാം റദ്ദ് ചെയ്യുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിൽ ഉണ്ട്. ദലിതർ കയറിയതിനെ തുടർന്ന് വർഷങ്ങളായി അടച്ചിട്ട ക്ഷേത്രം കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിലാണ്. സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രമാണ് ദലിത് യുവാക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഇന്നും അടഞ്ഞുകിടക്കുന്നത്. 

ദലിത് യുവാക്കൾ കയറിയതിനെ തുടർന്ന് 2018ലാണ് ക്ഷേത്രം താഴിട്ടുപൂട്ടിയത്. ഓരോ ജാതിക്കാർക്കും തെയ്യം കാണേണ്ട സ്ഥലവും ഇവിടെ വേറെ വേറെ നിശ്ചയിച്ചിരിക്കുന്നതും കാണാം. തെയ്യത്തിൽ നിന്നും പ്രസാദം മേടിക്കാനും കീഴ്‌ജാതിക്കാർക്ക് അനുമതിയില്ലായിരുന്നു. കെട്ടിയാടുന്ന ജഡാധാരി കോലത്തിന് മുന്നിൽ വരെ ഇത്തരം നിയന്ത്രണരേഖ വച്ചിരുന്നു.

ക്ഷേത്രത്തിലെ പ്രധാന കവാടത്തുലൂടെയുള്ള പ്രവേശനത്തിന് ദലിതർക്ക് വർഷങ്ങൾക്ക് മുൻപേ തന്നെ വിലക്കുണ്ട്. ഇവര്‍ക്ക് മുന്‍വശത്തെ പടിക്ക് പുറത്തുനിന്ന് പ്രാർഥിക്കാം. പടിയിൽ കയറിയാൽ ആചാര ലംഘനമാകും. അല്ലെങ്കിൽ പിന്‍വശത്ത് കൂടിയുള്ള കാട്ടുവഴിയിലൂടെ കടക്കണം. ഇവിടെയാകട്ടെ കണ്ണൊന്ന് തെറ്റിയാൽ വലിയ കുഴിയിലേക്കും വീഴും. അവര്‍ണര്‍ക്ക് ദൂരെ മാറി തുണിവിരിച്ച് അന്നം വിളമ്പി നൽകും. അതും കഴിച്ചു ദൂരെ നിന്നും പ്രാർഥിച്ചു മടങ്ങണം.

വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളും ആഴ്ചയില്‍ ചൊവ്വ, ഞായര്‍, ദിവസങ്ങളില്‍ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രത്തില്‍ ജഡാധാരി തെയ്യം കെട്ടും അന്നദാനവുമാണ് പ്രധാന ചടങ്ങുകള്‍. ദലിതര്‍ ഏറെ ആരാധനയോടെ കാണുന്ന ജഡാധാരി തെയ്യം അവസാനമായി നടന്നത് 2018 നവംബറിലാണ്. നല്‍ക്കദായ എന്ന ദലിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവര്‍ക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ക്ഷേത്രമുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്. 

ജാതി വിവേചനത്തിന്‍റെ ഈ അതിരുകൾ പൊട്ടിക്കാൻ കൃഷ്‌ണ മോഹൻ എന്ന ദലിത്‌ യുവാവിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ ക്ഷേത്ര നട കയറി. ഇതോടെ ഹാലിളകിയ സവർണർ ആചാര ലംഘനമുണ്ടായെന്നും ദൈവം കോപിച്ചെന്നും നാട്ടിൽ പ്രചരിച്ചതോടെ ജാതിയുടെ പേരിൽ ക്ഷേത്രം എന്നെന്നേക്കുമായി അടച്ചു. 

Latest News

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി | dyfi-regional-secretary-accused-in-ariyil-shukoor-murder-case-in

മരിച്ചെന്ന് സ്ഥിരീകരിച്ചു; ഒടുവിൽ സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വസിച്ചു | Man declared dead comes back to life moments before funeral in Gadag

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ | Polytechnic student jumps into lake from kochi Kannangat bridge

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി | rahul-gandhi-turns-up-late-at-congress-training-punished-with-10-push-ups

ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തൽ; പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്ത് | Congress leader expelled from party after praising Transport Minister KB Ganesh Kumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies