Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മുസ്‌ലിം പ്രതികാര നടപടിയുടെ ബുൾഡോസർ; തകരുന്ന രാജ്യം

Web Desk by Web Desk
Jun 20, 2022, 12:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

100 വർഷം മുമ്പാണ് ലോകത്ത് ബുൾഡോസറുകൾ കണ്ടുപിടിക്കുന്നത്. വീടുകൾ, ഓഫീസുകൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമിക്കുക എന്നതായിരുന്നു ബുൾഡോസറുകൾ കണ്ടുപിടിച്ചതിലെ ലക്ഷ്യം. എന്നാൽ അടുത്തിടെയായി, ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ വീടുകളും ഉപജീവനമാർഗങ്ങളും നശിപ്പിക്കാനുള്ള ആയുധമായി ബുൾഡോസറുകളെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ മാറ്റിയിരിക്കുകയാണ്. 

രാഷ്ട്രീയമായി നിർണായകമായ ഉത്തർപ്രദേശ് സംസ്ഥാനത്താണ് ഈ എക്‌സ്‌കവേറ്ററുകൾ മുസ്‌ലിം സമുദായത്തിന് നേരെയുള്ള ആയുധമാക്കി മാറ്റിയത്. പ്രയാഗ്‌രാജ് നഗരത്തിലെ (മുമ്പ് അലഹബാദ്) അധികാരികൾ രാഷ്ട്രീയ പ്രവർത്തകനായ ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചതായിരുന്നു ഇതിലെ ഏറ്റവും വഴിത്തിരിവായ സംഭവം. 20 വർഷമായി നികുതിയടക്കുന്ന ജാവേദിന്റെ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നായിരുന്നു ഭരണകൂടത്തിന്റെ ആരോപണം. 

പൊളിക്കലിനു പിന്നിലെ യഥാർത്ഥ കാരണത്തിന് കെട്ടിടത്തിന്റെ നിയമവിരുദ്ധതയുമായി യാതൊരു ബന്ധവുമില്ലെന്നും സർക്കാരിന്റെ കടുത്ത വിമർശകനായതിനാൽ ശിക്ഷിക്കപ്പെടുകയാണെന്നും വിമർശകർ പറഞ്ഞു.

പൊളിക്കുന്നതിന് ഒരു ദിവസം മുമ്പ്, മുൻ ബി.ജെ.പി വക്താവായ നൂപൂർ ശർമയുടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ മുസ്‌ലിങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധത്തിന് പിന്നിലെ “സൂത്രധാരൻ” ആണെന്ന് ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചക നിന്ദയിൽ അറബ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ശർമ്മയെ പാർട്ടിയിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ രംഗത്തിറങ്ങിയത്. എന്നാൽ അവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

jcb india

എന്നാൽ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ തങ്ങളുടെ നടപടികളെ ന്യായീകരിക്കുകയാണ്. കോടതി അവധിയുള്ള ഒരു ദിവസം നോട്ടീസ് ഒട്ടിച്ച് പിറ്റേ ദിവസം വീട് പൊളിക്കുന്നതാണ് നിയമ വിരുദ്ധമല്ലെന്ന് ഇവർ വാദിക്കുന്നത്. മറ്റു മതസ്ഥരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ഇന്ത്യൻ മതേതര സങ്കൽപ്പത്തിന് തന്നെ ഹാനി വരുത്തിയിട്ടാണ് ഇവർ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ന്യായീകരിക്കുന്നത്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

എന്നാൽ ഈ പൊളിക്കലുകൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന്റെ ഭാരമേറിയ യന്ത്രസാമഗ്രികളുടെ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാണ് ബുൾഡോസർ രാജ് വിമർശിക്കപ്പെടുന്നത്. “ഈ സർക്കാർ നടപടിയിൽ ഏറ്റവും നേർത്ത നിയമസാധുത മാത്രമേ ഉള്ളൂ” വിമർശകർ പറയുന്നു. “നിയമത്തിന്റെ ആത്മാവിന്മേൽ ബുൾഡോസർ ചെയ്യുകയാണ്” ബിജെപിയെന്നും വിമർശകർ ചൂണ്ടികാണിക്കുന്നു.

ബുൾഡോസറുകൾ ഉപയോഗിക്കുന്നത് “നിയമവാഴ്ചയുടെ അസ്വീകാര്യമായ അട്ടിമറി” ആണെന്നും ഇത് മുസ്‌ലിം പൗരന്മാർക്കെതിരായ അക്രമത്തിനും അടിച്ചമർത്തലിനും ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് രാജ്യത്തെ ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും ചേർന്ന ഒരു അപൂർവ കത്ത് നൽകിയിട്ടുണ്ട്.

ഇന്ത്യൻ എക്‌സ്പ്രസ് ദിനപ്പത്രത്തിലെ കോളത്തിൽ, അഡ്വ. കപിൽ സിബൽ ശക്തമായ ഭാഷയിലാണ് ബുൾഡോസർ നടപടിക്കെതിരെ പ്രതികരിച്ചത്. “ഒരു ബുൾഡോസറിന് നിയമവിരുദ്ധമായ കെട്ടിടങ്ങളുമായി യാതൊരു പ്രസക്തിയുമില്ല, എന്നാൽ ഞാൻ ആരാണെന്നും ഞാൻ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നതിലും പ്രസക്തിയുണ്ട്”.

“ഞാൻ പൊതുസ്ഥലത്ത് പറയുന്ന കാര്യങ്ങൾക്ക് പ്രസക്തിയുണ്ട്. അതിന് എന്റെ വിശ്വാസങ്ങൾ, എന്റെ സമുദായം, എന്റെ അസ്തിത്വം, എന്റെ മതം എന്നിവയിൽ പ്രസക്തിയുണ്ട്. എന്റെ വിയോജിപ്പിന്റെ ശബ്ദത്തിന് പ്രസക്തിയുണ്ട്. ഒരു ബുൾഡോസർ എന്റെ വീടിനെ നിലംപരിശാക്കുമ്പോൾ, അത് പൊളിക്കാൻ ശ്രമിക്കുന്നത് ഞാൻ നിർമ്മിച്ച ഒരു കെട്ടിടം മാത്രമല്ല, സംസാരിക്കാനുള്ള എന്റെ ധൈര്യത്തെ കൂടിയാണ്.”

ബുൾഡോസറുകളുടെ ഉപയോഗവും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. “അവയുടെ ഉപയോഗം നിയമത്തിന് അനുസൃതമായിരിക്കണം, പ്രതികാര നടപടിയാകാൻ കഴിയില്ല” എന്നായിരുന്നു വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത്.

ബുൾഡോസറുകൾ തീർക്കുന്ന വിപത്തിന്റെ തുടക്കം ഇതായിരുന്നില്ല. ഈ വർഷമാദ്യം ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായി യോഗി ആദിത്യനാഥിന്റെ പ്രചാരണ പരിപാടികൾ അദ്ദേഹത്തെ വാഴ്ത്തി ബുൾഡോസറുകൾ പ്രദർശിപ്പിച്ചിരുന്നു. ഒരു റോഡ്‌ഷോയിൽ, ഒരു കൂട്ടം യോഗി അനുയായികൾ ചെറിയ മഞ്ഞ കളിപ്പാട്ട ബുൾഡോസറുകൾ കൊണ്ട് നടക്കുന്നത് നാം കണ്ടതാണ്. 

protest

പ്ലാസ്റ്റിക് എക്‌സ്‌കവേറ്ററുകൾ വായുവിൽ വീശി അവർ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ നൃത്തം ചെയ്തു, “വോ ബുൾഡോസർവാല ബാബ ഫിർ സേ ആയേഗാ (ബുൾഡോസർ ബാബ മടങ്ങിവരും)” എന്ന് പാടിയായിരുന്നു അവരുടെ പ്രചാരണം. “ബുൾഡോസർ ബാബ” എന്നത് യോഗി ആദിത്യനാഥിന് പ്രാദേശിക പത്രങ്ങൾ നൽകിയ പേരാണ്. 

പല പട്ടണങ്ങളിലും, ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ ബുൾഡോസറുകൾ പാർക്ക് ചെയ്‌തിരുന്നുവെന്നും അദ്ദേഹം വിജയിച്ചതിന് ശേഷം യന്ത്രങ്ങൾ സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുമ്പിൽ ആഘോഷപൂർവം പരേഡ് നടത്തിയതായും യുപിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

bjp

എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കുറ്റാരോപിതനായ വികാസ് ദുബെയ്‌ക്കെതിരെയും ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരിക്കെതിരെയും രണ്ട് വർഷം മുമ്പ് ബുൾഡോസർ പ്രയോഗിക്കാൻ ആദിത്യനാഥ് ആദ്യമായി ഉത്തരവിട്ടതായി മുതിർന്ന മാധ്യമപ്രവർത്തകൻ അലോക് ജോഷി പറഞ്ഞു.

അവരുടെ സ്വത്തുക്കൾ പൊളിക്കുന്നതിന്റെ വീഡിയോകൾ ദേശീയ ടെലിവിഷനിൽ വീണ്ടും പ്രദർശിപ്പിക്കുകയും “കുറ്റവാളികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിന്” സർക്കാരിന് പ്രശംസ നേടുകയും ചെയ്തു.

എന്നാൽ സർക്കാരിനെയും ബിജെപിയെയും സംഘ്പരിവാറിനെയും വിമർശിക്കുന്നവരെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളെ ഭയപ്പെടുത്താനുള്ള ഒരു തന്ത്രമായി ഇത് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നു,” ജോഷി പറയുന്നു.

സഹാറൻപൂരിലെയും പ്രയാഗ്‌രാജിലെയും പൊളിക്കലുകൾക്ക് മുമ്പ്, ആദിത്യനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബുൾഡോസറുകൾ “കുറ്റവാളികളെയും മാഫിയകളെയും” തകർക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

collapse

കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും യോഗിക്ക് സർട്ടിഫിക്കേറ്റ് നൽകിയായിരുന്നു. “ബുൾഡോസർ മാഫിയക്ക് മുകളിലൂടെ ഓടുമ്പോൾ, അത് അനധികൃത കെട്ടിടത്തിന് മുകളിലൂടെ ഓടുന്നു, പക്ഷേ അത് പരിപാലിച്ചു കൊണ്ടിരിക്കുന്ന വ്യക്തിക്ക് വേദന അനുഭവപ്പെടുന്നു.” മോദിയുടെ വാക്കുകൾ പക്ഷെ നഷ്ടം സൃഷ്ടിച്ചത് മുസ്‌ലിം സമുദായത്തിനായിരുന്നു.

പ്രധാനമന്ത്രിയുടെ പരാമർശത്തെത്തുടർന്ന്, വർഷാദ്യം മധ്യപ്രദേശിലും തലസ്ഥാനമായ ഡൽഹിയിലും നടന്ന മതപരമായ വിഷയങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ചു. മുസ്ലീങ്ങളുടെ വീടുകളും കടകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തകർത്തു. 

മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ബുൾഡോസ് പ്രതികാര നടപടി തുടരുമെന്ന് തന്നെയാണ് സമീപകാല സംഭവങ്ങളിൽ നിന്നും ബിജെപി കേന്ദ്രങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്ന കാര്യം. എതിർക്കുന്നവരെ എല്ലാം ബുൾഡോസ് ചെയ്യുന്ന ഭരണകൂടങ്ങൾ തകർക്കുന്നത് വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ ഈ ജനാധിപത്യ – മതേതര രാജ്യത്തെയാണ്.

 Courtesy: ഗീത് പാണ്ഡെ , ബിബിസി ന്യൂസ് 
 

Latest News

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു; തകര്‍ന്നത് 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം; വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ദൃശ്യം സിനിമ മോഡൽ കൊലപാതകം പുണെയിൽ; ഭാര്യയെ കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍, തോക്കും തിരകളും കണ്ടെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies