Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കയ്യടിക്കാം ചരിത്രവിധിക്ക്; സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾ ആഘോഷത്തിലാണ്

Web Desk by Web Desk
May 27, 2022, 08:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പരിഷ്കൃതവും പുരോഗമനപരവുമായ ഒരു സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം വേശ്യാവൃത്തിക്ക് അനുകൂലമായി ഉണ്ടായത്. വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ച സുപ്രീം കോടതി വിധിയിൽ ലൈംഗികത്തൊഴിലാളികൾ ഉൾപ്പെടെ ആഹ്ലാദത്തിലാണ്. 

ഏഷ്യയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ജില്ലകളിലൊന്നായ കൊൽക്കത്തയിലെ സോനാഗച്ചിയിലെ തെരുവുകൾ വെള്ളിയാഴ്ച സംഗീതത്തിനും ഉല്ലാസത്തിനും വഴിമാറി. മുഖത്ത് വർണ നിറങ്ങൾ പുരട്ടുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമായിരുന്നു ആഘോഷം. 

കോടതി ഉത്തരവിനെ അന്തസ്സുള്ള ജീവിതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ലൈംഗിക തൊഴിലാളികൾ വിശേഷിപ്പിച്ചു. നിരന്തര പോരാട്ടത്തിന്റെ കൂടി ഫലമാണ് സുപ്രീം കോടതി വിധി. 27 വർഷത്തെ പോരാട്ടത്തിന് ലഭിച്ച ഫലമാണ് ഈ വിധിയെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ ദർബാർ മഹിളാ സമൻവയ കമ്മിറ്റിയുടെ അഭിഭാഷക ഓഫീസർ മഹാശ്വേത മുഖർജി പറയുന്നു.

sonagachi enjoying supreme court verdict

ചരിത്രപരമായ വിധി ആഘോഷിക്കാൻ ഞങ്ങൾ രണ്ട് പരിപാടികളാണ് ഒരുക്കിയിരുന്നത്. സോനാഗച്ചിയിലെ സ്ത്രീകൾ പുലർച്ചെ പരസ്പരം മധുരപലഹാരങ്ങൾ നൽകി, ഹോളിക്ക് സമാനമായ വർണ ചായങ്ങൾ പുരട്ടി. നാളെ ലോക ആർത്തവ ശുചീകരണ ദിനമായതിനാൽ വൈകിട്ട് ആർത്തവ ശുചിത്വ ബോധവൽക്കരണ പരിപാടിയും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ നാപ്കിനുകൾ വിതരണം ചെയ്യും.

വേശ്യാവൃത്തി തൊഴിലായി തിരഞ്ഞെടുത്തതിന്റെ പേരിൽ സ്ഥിരമായി പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകൾക്ക് സുപ്രീം കോടതി വിധി ആശ്വാസം പകരുമെന്ന് 44 കാരിയായ ലൈംഗികത്തൊഴിലാളിയും കമ്മിറ്റി പ്രസിഡന്റുമായ ബിസാഖ ലാസ്‌കർ പറഞ്ഞു.

“ഞങ്ങളിൽ ചിലർ മാത്രമല്ല, ഇടപാടുകാരും സോനാഗച്ചിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പോലീസുകാരാൽ ബുദ്ധിമുട്ടുന്നു. ഈ വിധി ഞങ്ങൾക്ക് മാന്യമായ ജീവിതത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ലസ്കർ വ്യക്തമാക്കി.

മനുഷ്യ മര്യാദയും അന്തസ്സും ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ലഭിക്കണമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകളോട് അവരോട് മാന്യമായി പെരുമാറണമെന്നും അവരെ വാക്കാലോ ശാരീരികമായോ അധിക്ഷേപിക്കരുതെന്നും നിർദ്ദേശിച്ചു.

sonagachi enjoying supreme court verdict

ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു, കാരണം സ്വമേധയാ ഉള്ള ലൈംഗിക ജോലി നിയമവിരുദ്ധമല്ല. എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്.

ഒരു ലൈംഗികത്തൊഴിലാളിയുടെ കുട്ടിയെ, അമ്മ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു എന്നതിന്റെ പേരിൽ അമ്മയിൽ നിന്ന് വേർപെടുത്തരുതെന്ന് എന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.

ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെങ്കിലും തങ്ങളെ പണ്ടേ അവജ്ഞയോടെയാണ് സമൂഹം കാണുന്നതെന്ന് ലൈംഗികത്തൊഴിലാളിയുടെ മകൾ സംഗീത പാൽ പറയുന്നു. ആർക്കും അവരുടെ തീരുമാനങ്ങൾ ലൈംഗികത്തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആവശ്യമെങ്കിൽ അവർക്ക് അവരുടെ അഭിപ്രായം പറയാം. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അമ്മമാർക്കും അവരുടെ കുട്ടികൾക്കും ഇനി വേറിട്ട് നിൽക്കേണ്ടിവരില്ല. വിധിയെ അംഗീകരിക്കുന്ന ജുഡീഷ്യറിയും നമ്മളെ സമൂഹം അംഗീകരിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഇതൊരു നീണ്ട യുദ്ധമാണ്, ഞങ്ങൾ ഒരു പടി മുന്നോട്ട് വച്ചിരിക്കുന്നു, അവൾ ഉറപ്പിച്ചു പറഞ്ഞു.

കോടതിയുടെ തീരുമാനത്തെ അഭിനന്ദിച്ച അഡീഷണൽ പോലീസ് സൂപ്രണ്ട് (സിഐഡി) ശാന്തി ദാസ്, പ്രായപൂർത്തിയായ ഓരോ സ്ത്രീക്കും അവരുടെ തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് വാദിച്ചു. ഈ വിധി വളരെ മുമ്പേ വരേണ്ടതായിരുന്നു, അവർ വ്യക്തമാക്കി.

sonagachi enjoying supreme court verdict

പ്രായപൂർത്തിയാകാത്ത ചിലർ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ലഭിക്കുമ്പോൾ പോലീസ് റെയ്ഡ് നടത്താറുണ്ടെന്ന് പോലീസിന്റെ പീഡന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു. റെഡ് ലൈറ്റ് ഏരിയകൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾ പലപ്പോഴും പരാതികൾ നൽകാറുണ്ട്. ഇത്തരം കേസുകളിൽ പോലീസ് അവരുടെ പരാതികൾ പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഏറെ കാലത്തെ ആവശ്യത്തിനാണ് സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നതെങ്കിലും, വിഷയത്തിൽ കേന്ദ്ര സർക്കാരിന് പൂർണ സമ്മതം ഇല്ല. എതിർപ്പിന്റെ കാരണങ്ങൾ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും. ഇതിന് ശേഷമാകും അന്തിമ വിധി വരുന്നത്. എന്നിരുന്നാലും, കാലങ്ങളായി അവജ്ഞയോടെ മാറ്റി നിർത്തി, മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു ജനതക്ക് ലഭിച്ച വെളിച്ചമാണ് ഇപ്പോഴത്തെ വിധി. സുപ്രീം കോടതിയുടെ ഈ നടപടി അങ്ങേയറ്റം ധീരമാണ്.

കടപ്പാട്: ദി ടെലഗ്രാഫ് 

Latest News

ജന്മദിനാഘോഷം അതിരുവിട്ടു, കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാർഥികൾ ഹൈദരാബാദിൽ അറസ്റ്റിൽ

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

റഫായിലെ ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ല; മധ്യസ്ഥർ ഇടപെടണമെന്ന് ആവശ്യം; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നത് 200 പേർ

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies