Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മെയ് 1 ലോക തൊഴിലാളിദിനമായതെങ്ങനെ..

Web Desk by Web Desk
May 1, 2022, 02:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം കൂടി. തൊഴിലിടത്തെ സുരക്ഷയും ആരോഗ്യവും എന്നതാണ് 2022ലെ തൊഴിലാളി ദിനത്തിന്റെ മുദ്രാവാക്യം. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്കിടയിലേക്ക് ആരോ ബോംബ് അറിഞ്ഞു. അന്ന് കുറേ തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ ആധരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്ലീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചു.

1

ചരിത്രം 

നവംബർ ഒന്നിന് ഒരു ഭാവവ്യത്യാസവുമില്ലാതെ നാല് തൊഴിലാളി നേതാക്കൾ തൂക്കുമരത്തിനരികിലേക്ക് നടന്നു. തന്റെ കഴുത്തില്‍ കുരുക്കിടുന്നതിന് ആരാച്ചാരെ അഡോള്‍ഫ് ഫിഷര്‍ സഹായിച്ചുകൊടുത്തു. മുറുകിപ്പോയ കുരുക്ക് ഒന്ന് വലിച്ചുനേരെയാക്കുമ്പോള്‍ ആഗസ്റ്റ് സ്‌പൈസ്, നന്ദി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു. ‘ഇന്ന് നിങ്ങള്‍ കഴുത്തുഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും’. അതുകഴിഞ്ഞപ്പോള്‍ സ്വാതന്ത്ര്യം ജയിക്കട്ടെ എന്ന് ഏന്‍ഗല്‍ വിളിച്ച മുദ്രാവാക്യം ഫിഷര്‍ ഏറ്റുപറഞ്ഞു. ‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്.’- ഏന്‍ഗല്‍ പ്രഖ്യാപിച്ചു. ഏറ്റവും അവസാനം സംസാരിച്ചത് ആല്‍ബര്‍ട്ട് പാര്‍സനാണ്. ‘ഞാന്‍ അമേരിക്കയിലെ മനുഷ്യരോട് സംസാരിക്കട്ടെ. നഗരാധിപനേ, ജനങ്ങളുടെ ശബ്ദം നിങ്ങള്‍ കേട്ടാലും’ നിമിഷങ്ങള്‍ക്കുള്ളില്‍ നാല് നേതാക്കളുടെയും ജീവന്‍ കൊലക്കയറില്‍ പിടഞ്ഞ് നിശ്ചലമായി. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിലെ രക്തസാക്ഷികളായി അവര്‍ മാറി.

2

എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി കൊണ്ടാടുന്നത്. അതിന് പിന്നില്‍ കൃത്യമായ ഒരു സംഭവത്തിന്റെ ചരിത്രകഥയുണ്ടോ. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഹേ മാര്‍ക്കറ്റ് സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട് നാല് തൊഴിലാളികള്‍ തൂക്കിലേറ്റതിന്റെ ഓര്‍മയ്‌ക്കോ, ഹേ മാര്‍ക്കറ്റ് സംഭവത്തിന്റെ തന്നെ ഓര്‍മയ്‌ക്കോ, അതിന് ശേഷമുള്ള തുടര്‍ സമരങ്ങളിലേതെങ്കിലും ഒന്നിന്റെ ഓര്‍മയ്‌ക്കോ മാത്രമായിട്ടല്ല മെയ് ദിനം കൊണ്ടാടുന്നത്. അത് തൊഴിലാളി മുന്നേറ്റവുമായി ബന്ധപ്പെട്ട സംഭവപരമ്പരകളിലെ ഒരു നീണ്ട അധ്യായത്തിന്റെ കഥയാണ്.  തൊഴിലാളി പ്രക്ഷോഭങ്ങളുടെ ആന്തരിക ശക്തിയാണ് മെയ്ദിനത്തിന്റെ ഓര്‍മതന്നെ. ആ നീണ്ട കഥ സംഭവബഹുലവും ആകാംക്ഷാനിര്‍ഭരവുമാണ്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

3

19-ാം നൂറ്റാണ്ടിന്റെ അവസാന രണ്ടുദശകങ്ങള്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയുള്ള മുദ്രാവാക്യം മുഴക്കിയ കാലമായിരുന്നു. എന്നാല്‍ അമേരിക്കയില്‍ മറ്റൊരാവശ്യം കൂടി ഉന്നയിക്കപ്പെട്ടു. തൊഴിലാളികളെ തൊഴിലുടമയുടെ ഇഷ്ടത്തിനനുസരിച്ച് എത്ര സമയം വരെയും തൊഴിലെടുപ്പിക്കുന്നതിനെതിരെയുള്ള  പ്രക്ഷോഭം കൂടി പൊട്ടിപ്പുറപ്പെട്ടു. എട്ടുമണിക്കൂറിൽ കൂടുതൽ ഒരു നിമിഷം പോലും തൊഴിൽ ചെയ്യില്ലെന്ന് തൊഴിലാളികൾ ഉറച്ചുപറഞ്ഞു. അങ്ങനെ  തൊഴില്‍ സമയം എന്ന ആവശ്യം നേടിയെടുക്കുന്നതിനുള്ള സമരം കൊടുമ്പിരി കൊണ്ടു. അങ്ങനെയാണ് 1886 മെയ് ഒന്നിന് ദേശവ്യാപക തൊഴിലാളി സമരത്തിനുള്ള ദിവസമായി അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍ എന്ന സംഘടന പ്രഖ്യാപിച്ചത്. 

4

സമരദിവസം ഏറ്റവും വലിയ റാലി നടന്നത് ഷിക്കാഗോ നഗരത്തിലായിരുന്നു. 80,000 ലധികം തൊഴിലാളികള്‍ അവിടെ ഒത്തുകൂടി. തൊഴിലാളി സമരത്തിന്റെ മുന്‍ നിരയില്‍ നിലകൊണ്ടത് ആല്‍ബര്‍ട്ട പാർസണും ഭാര്യ ലൂസിയുമായിരുന്നു. അച്ചടിജോലിക്കാരനില്‍ നിന്ന് ദി ആലാം എന്ന പത്രികയുടെ പത്രാധിപര്‍ വരെയായി മാറിയതായിരുന്നു പാർസണിന്റെ അന്നത്തെ വ്യക്തിത്വം. അങ്ങനെ പാർസണും ലൂസിയയു നേതൃത്വം നല്‍കിയ ആ പ്രകടനം സമാധാനപരമായി അവസാനിച്ചു. ഷിക്കാഗോ അന്നുവരെ കണ്ടിട്ടില്ലാത്ത ആവേശം എങ്ങും പരന്നു. മെയ് ഒന്ന് ഉണ്ടാക്കിയ ആവേശം അസാധാരണമായിരുന്നു. അതേസമയം തൊഴിലുടമകളില്‍ അതൊരു വല്ലാത്ത പ്രതികാരവാഞ്ജയും രൂപപ്പെടുത്തി. 

5

തൊട്ടടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നു. നഗരപ്രാന്തത്തിലെ ഒരു കൊയ്ത്ത നിര്‍മാണ വ്യവസായ ശാലയില്‍ എട്ടുമണിക്കൂര്‍ ജോലിസമയത്തിനായി സമരം നടക്കുന്നു. ഉടമ ലോക്കൗണ്ട് പ്രഖ്യാപിച്ച സമയം. പണി നഷ്ടപ്പെട്ട തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ തടിച്ചുകൂടി. അവിടെ ആഗസ്റ്റ് സ്‌പൈസ് എന്ന തൊഴിലാളി നേതാവിന്റെ പ്രസംഗിക്കുന്നു. അതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ ലാത്തിച്ചാര്‍ജിലും വെടിവെപ്പിലും എത്തി. അങ്ങനെ പൊലീസിന്റെ വെടിവെപ്പില്‍ 4 തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു.

6

നാല് തൊഴിലാളികളുടെ ചോരവീണ മണ്ണില്‍ നിന്ന് ആഗസ്ത് സ്‌പൈസ് നടത്തിയ ആഹ്വാനം ഷിക്കാഗോയിലെ തെരുവുകളൊന്നാകെ ഏറ്റെടുത്തു. വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ മെയ് 4ന് തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒത്തുകൂടി. ഹേ മാര്‍ക്കറ്റിലെ പൊതുയോഗത്തിലേക്ക് മൂവായിരത്തോളം ആളുകളേ എത്തിയിരുന്നുള്ളൂ. തൊഴിലാളി യൂണിയന്‍ നേതാക്കളായ ആഗസ്ത് സ്‌പൈസും ആല്‍ബര്‍ട്ട് പാര്‍സണും അഭിസംബോധന ചെയ്യാനെത്തി. പ്രസംഗം കഴിഞ്ഞപ്പോള്‍ സ്‌പൈസും ലൂസിയും രണ്ടുകുട്ടികളെയും കൂട്ടി സിന്‍സിനാട്ടി നഗരത്തിലേക്ക് മടങ്ങി. ഒടുവില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മാത്രമായി. 

സാമുവല്‍ ഫീല്‍ഡണ്‍ എന്ന തൊഴിലാളി നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലേക്ക് ക്യാപ്റ്റൻ ജോണ്‍ ബോണ്‍ഫീല്‍ഡ് എന്ന പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ സായുധപോലീസ് ഇരച്ചെത്തി. ബോണ്‍ഫീല്‍ഡിന്റെ വരവില്‍ തന്നെ അസ്വാഭാവികതയുണ്ടായിരുന്നു. സമാധാനപരമായി നടക്കുകയായിരുന്നു ചെറുയോഗത്തിനോട് പിരിഞ്ഞുപോകണം എന്ന് ജോണ്‍ബോണ്‍ഫീല്‍ഡ് ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നെ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ കനത്ത വെടിവെപ്പുണ്ടായി. ജീവന്‍ രക്ഷിക്കാന്‍ തൊഴിലാളികള്‍ പരക്കം പാഞ്ഞു. 

7

പ്രാണരക്ഷാര്‍ത്ഥമുള്ള പ്രതിരോധത്തിനും പൊലീസ് വെടിവെപ്പിനും ഇടയില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുപോലും ലഭിച്ചില്ല. ആറു പൊലീസുകാരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഉണ്ടായ ആ സ്‌ഫോടനം അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ബോംബേറായാണ് അറിയപ്പെടുന്നത്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ആകാംക്ഷയുണ്ടാക്കുന്ന നിരവധി അന്വേഷണങ്ങള്‍ ആദ്യത്തെ ബോംബേറിനേ കുറിച്ച് പിന്നീട് നടന്നു. ഹേ മാര്‍ക്കറ്റ് സംഭവത്തെ തുടര്‍ന്ന് എട്ട് തൊഴിലാളി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അവരെ കൊലക്കുറ്റത്തിന് വിചാരണയക്ക് വിധേയമാക്കി.

ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, ആഗസ്റ്റ് സ്‌പൈസ്, സാമുവല്‍ ഫില്‍ഡണ്‍, അഡോള്‍ഫ് ഫിഷര്‍, മിഖായേല്‍ ഷ്വാബ്, ജോര്‍ജ് എഗല്‍ എന്നീ ആറുപേരായിരുന്നു അവരില്‍ പ്രമുഖരമായ തൊഴിലാളി യൂണിയന്‍ നേതാക്കള്‍. അവര്‍ക്കൊപ്പം കടുത്ത യാഥാസ്ഥിതികനായ ഓസ്‌കര്‍ നീബും തീവ്രപുരോഗമനവാദിയായ ലൂയി ലിങ്ങും അറസ്റ്റുചെയ്യപ്പെട്ടു. ഇവരില്‍ സാമുവല്‍ ഫീല്‍ഡണ്‍ ഒഴിച്ച് മറ്റൊരാളും സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. വിചാരണയ്‌ക്കൊടുവില്‍ എട്ടുപേരും കുറ്റക്കാരെന്ന് വിധിച്ചുകൊണ്ട് ഏഴ് പേരെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. 

8

യുവാവായിരുന്ന ഓസ്‌കാര്‍ നിബിന് കോടതി 15 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. വളരെ തിരക്കിട്ട് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കി വിചാരണ തന്നെ ഒരു അനീതിയായിരുന്നു. വിധി വന്നതിന് ശേഷം ആല്‍ബര്‍ട്ട് പാര്‍സണ്‍സിന്റെ ഭാര്യ ലൂസി നാടെങ്ങും പ്രതിഷേധപ്രചാരണം നടത്തി. പര്യടനത്തിനിടെ ഇംഗ്ലണ്ടിലെത്തിയ ലൂസിയ്ക്ക് നോവലിസ്റ്റ് ഓസ്‌കര്‍ വൈല്‍ഡ്, നാടകകൃത്ത് ബര്‍ണാഡ് ഷാ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയും ലഭിച്ചു. ഇറ്റലി, റഷ്യ, ഹോളണ്ട്, ഫ്രാന്‍സ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പ്രതിഷേധമുയര്‍ന്നു. ഒരു ഫലവുമുണ്ടായില്ല. ശിക്ഷിക്കപ്പെട്ട ഓരോരുത്തരുടെയും കഥ സംഭവബഹുലമായ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. വധശിക്ഷ നടപ്പാക്കുംവരെ ഓരോരുത്തരുടെയും ജീവിതം നാടൊന്നാകെ ആവേശത്തോടെ ചര്‍ച്ച ചെയ്തു. 

അമേരിക്കയിലും കാനഡയിലും സെപ്തംബര്‍ മാസത്തിലാണ് ലോകതൊഴിലാളി ദിനം ആചരിച്ചുവന്നിരുന്നത്. ഹേ മാര്‍ക്കറ്റ് സംഭവം ലോകമെങ്ങും വര്‍ഷങ്ങളോളം ചര്‍ച്ചയായി. ലോകത്തെങ്ങും തൊഴിലാളി വര്‍ഗം കരുത്തായി പടര്‍ന്നു. അങ്ങനെ 1889 ജൂലൈ 14ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ലോക തൊഴിലാളി കോണ്‍ഗ്രസ്സിലാണ് മെയ് 1 തൊഴിലാളി ദിനമാക്കാനുള്ള നിര്‍ദേശം ഉയരുന്നത്. മൂന്ന് വര്‍ഷം കൂടി കഴിഞ്ഞ് 1892ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ മെയ് 1 ലോകതൊഴിലാളി ദിനമായി പ്രമേയത്തിലൂടെ അംഗീകരിക്കപ്പെട്ടു. 
 

Latest News

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു; തകര്‍ന്നത് 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം; വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ദൃശ്യം സിനിമ മോഡൽ കൊലപാതകം പുണെയിൽ; ഭാര്യയെ കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍, തോക്കും തിരകളും കണ്ടെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies