തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർധിപ്പിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മീഷൻ ശിപാർശ. കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് നൽകിയത്.
ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്ഷന് നല്‍കണമെന്നും ശുപാര്‍ശയുണ്ട്.
നിയമനങ്ങളിലെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും നിർദേശമുണ്ട്. സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ വിമരമിച്ച ജഡ്ജിമാരെ വേണം ഓംബുഡ്സ്മാനായി പരിഗണിക്കാനെന്നും കമ്മീഷൻ ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നു.