Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അമ്മയുടെ പടിയിറക്കത്തിന് കാരണമായ അമേത്തിയിൽ മകൻ ഇറങ്ങുമോ? അതോ സ്വതന്ത്രനായി പിലിഭിത്ത് നില നിർത്തി മേനകയുടെ ചരിത്രം ആവർത്തിക്കുമോ? ഒരു ലോക്സഭാ മണ്ഡലമുണ്ടാക്കിയ കുടുംബ വഴക്കിൻ്റെ ചരിത്രം

ആർ.രാഹുൽ

Sulphikar Subair by Sulphikar Subair
Mar 25, 2024, 03:06 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

1982 മാർച്ച് 28, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസിൻ്റെ ആദ്യത്തേയും അവസാനത്തേയും വാക്കായിരുന്ന ഇന്ദിരാഗാന്ധി ലണ്ടനിൽ നിന്ന് ഡൽഹിയിലെ വസതിയിൽ മടങ്ങിയെത്തി. ഇന്ദിര വളരെ രോഷാകുലമായാണ് വീട്ടിലെത്തിയത്. തൻ്റെ മകനായ സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായ അക്ബർ അഹമ്മദ് സംഘടിപ്പിച്ച ലഖ്‌നൗ കോൺവെൻഷനിൽ സഞ്ജയ് ഗാന്ധിയുടെ വിധവയായിരുന്ന മേനകാ ഗാന്ധി പങ്കെടുത്തതായിരുന്നു ഇന്ദിരയുടെ രോഷത്തിന് കാരണം. അന്ന് നെഹ്രു കുടുംബത്തിൽ അരങ്ങേറിയ കുടുംബ വഴക്ക് 1984 ൽ കുടുംബത്തിൻ്റെ കോട്ടയായ അമേത്തി ലോക്സഭാ മണ്ഡലത്തിൽ രണ്ട് ഗാന്ധിമാർ തമ്മിൽ മത്സരിക്കുന്നതിന് അരങ്ങൊരുങ്ങി.

മേനകാ ഗാന്ധി, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി

‘ദ റെഡ് സാരി’ എന്ന തൻ്റെ പുസ്തകത്തിൽ സ്പാനിഷ് എഴുത്തുകാരൻ ഹാവിയർ മോറോ എഴുതിയിരിക്കുന്നത്. നിർഭാഗ്യകരമായ ദിവസമായിരുന്നു അന്ന്. മാധ്യമപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മുന്നിലൂടെ മനേക ഗാന്ധിയുടെ മകൻ വരുണിനൊപ്പം ഡൽഹിയിലെ പ്രധാനമന്ത്രിയുടെ 1, സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് പുറത്തിറങ്ങി. അപ്പോൾ വരുണിന് രണ്ടു വയസു മാത്രമാണ് പ്രായം.തൻ്റെ അനുമതിയില്ലാതെ ലഖ്‌നൗ കൺവെൻഷനിൽ പങ്കെടുത്തതിന് ഇന്ദിരാഗാന്ധിയോട് മനേകയോട് ദേഷ്യപ്പെട്ടിരുന്നുവെന്ന് മോറോ കുറിക്കുന്നു.

തൻറെ താൽപര്യങ്ങൾക്ക് വിരുദ്ധമായി തൻറെ മകൻ വിശ്വസ്തനായ അക്ബർ അഹമ്മദ് സംഘടിപ്പിച്ച ഓൺവെൻഷൻ തന്നോടുള്ള അവഹേളനമായി ഇന്ദിര കണ്ടിരുന്നു. തൻ്റെ രാഷ്ട്രീയ വിശ്വാസ്യത ഉറപ്പിക്കുന്നതിനും ഇന്ദിരാഗാന്ധിയെ വെല്ലുവിളിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒന്നര വർഷമായി നടത്തിയ തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടുള്ള ഒരു നീക്കമായിരുന്നു അത്.

8,000 മുതൽ 10,000 വരെ വരുന്ന ജനക്കൂട്ടം ലഖ്നൗ കൺവൻഷനിൽ പങ്കെടുത്തു. ഇന്ദിരാഗാന്ധിയോട് ഏറ്റുമുട്ടാനുള്ള അല്ലെങ്കിൽ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം നൽകുന്നതായിരുന്നു മനേകയുടെ പ്രസംഗം.

സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി

ഇന്ദിരാഗാന്ധി മനേകയുടെ നേരെ വിരൽ ചൂണ്ടി, “ഉടൻ ഈ വീട്ടിൽ നിന്ന് പുറത്തുപോകൂ!” എന്ന് ആക്രോശിച്ചതായി മോറോ എഴുതുന്നു.

മോറോ തുടരുന്നു, “ലക്ഷ്‌നൗവിൽ സംസാരിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു, പക്ഷേ നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾ ചെയ്തു, നിങ്ങൾ എന്നോട് അനുസരണക്കേട് കാണിച്ചു! നിൻ്റെ ഓരോ വാക്കുകളിലും വിഷം ഉണ്ടായിരുന്നു. എനിക്ക് അത് കാണാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇവിടെ നിന്ന് പോകൂ! ഇപ്പോൾ തന്നെ ഈ വീട് വിടൂ! അവൾ അലറി. “നിങ്ങളുടെ അമ്മയുടെ വീട്ടിലേക്ക് മടങ്ങുക!”

ReadAlso:

മദ്രസകള്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള മദ്രസകള്‍ക്കെതിരെ എന്തിനാണ് സർക്കാർ കേസെടുത്തത്?

പ്ലാസ്റ്റിക് മാലിന്യം കീറാമുട്ടിയായി മാറിയ മലയോര ഗ്രാമം; ഗര്‍ഭിണിയായ ആന ചരിഞ്ഞതിനു പിന്നില്‍ പ്ലാസ്റ്റിക്, മലയടിവാരത്ത് കൂട്ടിയിട്ടിരിക്കുന്നത് ടണ്‍ കണക്കിന് മാലിന്യം

14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്; 48 മണിക്കൂറിനുള്ളില്‍ ഗാസയ്ക്ക് സഹായം വേണമെന്ന് യുഎന്‍, നിലവിലെ സഹായം ‘സമുദ്രത്തിലെ ഒരു തുള്ളി’ മാത്രം

പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; സോഷ്യല്‍ മീഡിയയില്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റ്, അറസ്റ്റ് ചെയ്തത് നിരവധി പേരെ

രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലുമായി 5.2 കോടിയിലധികം കേസുകള്‍; അലഹബാദ് ഹൈക്കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് 11 ലക്ഷം കേസുകളും നീതിക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍

മനേക ഗാന്ധി തൻ്റെ സഹോദരി അംബികയെ വിളിച്ച് അവിടെ വിളിച്ചു വരുത്തിയിരുന്നതായി മോരോ കുറിക്കുന്നു. സഹോദരി മേനകയുടെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ, ഇന്ദിര മുറിയിലേക്ക് എത്തി പൊട്ടിത്തെറിച്ചു: “ഇപ്പോൾ തന്നെ പുറത്തുകടക്കുക! നിങ്ങളോട് ഒന്നും കൊണ്ടുപോകരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്.”

അംബിക ഇടപെട്ടു: “അവൾ പോകില്ല! ഇതാണ് അവളുടെ വീട്!”

“ഇത് അവളുടെ വീടല്ല,” ഇന്ദിര രോഷം നിറഞ്ഞ കണ്ണുകളോടെ വിളിച്ചുപറഞ്ഞു. “ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ വീടാണ്!”

മോറോ പറയുന്നതനുസരിച്ച്, “പതിനൊന്ന് മണിക്ക് ശേഷം അവളുടെ വരുണിനെയും കൈകളിൽ പിടിച്ച് മേനക ഒടുവിൽ വീട് വിട്ട് സഹോദരിയുമായി കാറിൽ കയറി. ക്യാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞു ‘ മാധ്യമപ്രവർത്തകർക്ക് നേരെ കൈകാണിക്കുന്ന മനേക,’ എന്ന അടിക്കുറിപ്പോടെ ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും വിദേശത്തുള്ള ചില പത്രങ്ങളിലും അത് അടിച്ചു വന്നു.

1980 മുതൽ 23ന് ഒരു വിമാന അപകടത്തിൽ ഇന്ദിരാഗാന്ധി കഴിഞ്ഞാൽ പിന്നെ രണ്ടാമനായ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു.അതിനാൽ അദ്ദേഹത്തിൻ്റെ മണ്ഡലമായ അമേത്തിയിൽ 1981ലെ ഉപതെരഞ്ഞെടുപ്പ് നടന്നു. അതുവരെ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന സഞ്ജയ് ഗാന്ധിയുടെ ജ്യേഷ്ഠൻ രാജീവ് ഗാന്ധി അവിടെ നിന്നും ലോക്സഭയിലെത്തി. തൻ്റെ ഭർത്താവിൻ്റെ രാഷ്ട്രീയ പിൻഗാമിയായി അമേത്തിയിൽ നിന്നും മത്സരിക്കാനുള്ള മേനകാ ഗാന്ധിയുടെ മോഹങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു അത്.

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായി തിരഞ്ഞെടുത്തിരുന്നത് സഞ്ജയ് ഗാന്ധിയാണെന്ന കാര്യത്തിൽ അക്കാലത്ത് അണികൾക്ക് സംശയമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം ഇന്ത്യൻ എയർലൈൻസിലെ പൈലറ്റായിരുന്ന മൂത്ത മകൻ രാജീവിനെ അവർ രാഷ്ട്രീയത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. അതിൽ സഞ്ജയ് ഗാന്ധിയുടെ വിധവയായ മേനകാ ഗാന്ധിക്കും അതൃപ്തിയുണ്ടായിരുന്നു.

സഞ്ജയ് ഗാന്ധി, മേനകാ ഗാന്ധി

1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയ പരിപാടികളിൽ എല്ലാം മനേക അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മനേക ഗാന്ധി സ്ഥാപിച്ച സൂര്യ എന്ന വാർത്താ മാസിക പിന്നീട് 1977 ൽ അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാർട്ടിയുടെ പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ചു.

രാജീവ് ഗാന്ധി

അങ്ങനെ രാഷ്ട്രീയത്തിൽ പല രീതിയിൽ മുൻ പരിചയമുണ്ടായിരുന്ന തഴഞ്ഞ് രാജീവിനെ രാഷ്ട്രീയ പിൻഗാമിയായി ഇന്ദിരാഗാന്ധി അവരോധിച്ചതിൽ മേനകയ്ക്ക് എതിർപ്പുണ്ടായിരുന്നു എന്നതാണ് സത്യം. പിന്നീട് അമ്മായിയമ്മയും മരുമകളുമായുള്ള ബന്ധം വഷളായിത്തുടങ്ങി. ’24 അക്ബർ റോഡ്: എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദി പീപ്പിൾ ബിഹൈൻഡ് ദി ഫാൾ ആൻഡ് റൈസ് ഓഫ് ദ’ എന്ന തൻ്റെ പുസ്തകത്തിൽ, രാഷ്ട്രീയ നിരൂപകൻ റഷീദ് കിദ്വായ് 1981 ൽ അമേഠി ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മനേകാ ഗാന്ധി “രാജീവിനെ തോൽപ്പിക്കാൻ കഠിനമായി പരിശ്രമിച്ചു” എന്ന് രേഖപ്പെടുത്തുന്നു. ലോക്സഭയിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായമായ 25 വയസു പോലും അന്ന് മേനകയ്ക്ക് തികഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു യാദാർത്ഥ്യം. തനിക്ക് മത്സരിക്കാൻ ഭരണഘടന പോലും ഭേദഗതി ചെയ്യണമെന്ന് മേനക പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇന്ദിര അതിന് തയ്യാറായില്ല.

ഒടുവിൽ മേനകയെ വീട്ടിൽ നിന്നും ഇന്ദിരുന്നത് വരെ എത്തിച്ച കുടുംബ വഴക്കിന് ശേഷം 1983ൽ പുറത്താക്കി മേനകാ ഗാന്ധി സഞ്ജയ് വിചാര് മഞ്ച് രൂപവത്കരിച്ചു. 1984 ഇന്ദിരയുടെ മരണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവർ അമേത്തിയിൽ രാജീവ് ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയായി.

മേനകാ ഗാന്ധി, വരുൺ ഗാന്ധി

ഇന്ദിരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം മനേക ഗാന്ധിയുടെ രാഷ്ട്രീയ മോഹങ്ങൾ വ്യക്തമാക്കി. അമേഠിയിലെ രാജീവ് ഗാന്ധിയുടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ഒരു വർഷത്തിനുശേഷം, മനേക ഗാന്ധി മണ്ഡലം സന്ദർശിച്ചു, അത് തൻ്റെ “അവകാശപ്പെട്ട രാഷ്ട്രീയ ഭവനം” ആയി പ്രഖ്യാപിക്കുകയും തൻ്റെ അഭാര്യാ സഹോദരനെ പല്ലും നഖവും ഉപയോഗിച്ച് നേരിടാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ 1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകൻ കൊലപ്പെടുത്തിയതിന് ശേഷം കാര്യങ്ങൾ നാടകീയമായി മാറി. ഇത് രാജീവ് ഗാന്ധി ഇടക്കാല പ്രധാനമന്ത്രിയാകുന്നതിലേക്ക് നയിച്ചു. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര സഹതാപ തരംഗം കൂടി രാജീവിന് അനുകൂലമായിരുന്നു.എന്നാൽ മേനക എതിരിടുന്നത് ഒരു എംപിയെ അല്ല, ഒരു പ്രധാനമന്ത്രിയെയാണ് എന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു.

 

മേനകാ ഗാന്ധി, വരുൺ ഗാന്ധി

514ൽ 404 സീറ്റുകൾ നേടി കോൺഗ്രസ്സ് വൻ വിജയം സ്വന്തമാക്കിയ രാജീവിന് അനുകൂലമായിരുന്നു അമേത്തിയിലെ സ്ഥലവും. മണ്ഡലത്തിൽ മനേക ഗാന്ധിയെ 3.14 ലക്ഷത്തിലധികം വോട്ടുകൾ പരാജയപ്പെടുത്തി. മനേക ഗാന്ധിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.പിന്നീട് അമേത്തിയിൽ നിന്ന് അവർ മത്സരിച്ചിട്ടില്ല.

1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷവും അമേത്തി കോണ്ടിൻ്റെ ശക്തികേന്ദ്രമായി തുടർന്നു. രാജീവിൻ്റെ മരണശേഷം ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ സതീഷ് ശർമ്മ 1991 ലും 1996 ലും രണ്ട് തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.1999 ൽ അമേത്തിയിൽ നിന്നാണ് സോണിയ ഗാന്ധി തൻ്റെ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചത്. 2004ൽ സോണിയാ ഗാന്ധി തൻറെ മകൻ രാഹുലിനുവേണ്ടി അമ്മേത്തി വിട്ട് കോണ്ടിൻ്റെ മറ്റൊരു കോട്ടയായ റായ്ബറേലിയിലേക്ക് മാറി. 2019 വരെ 15 വർഷം അമേത്തിയെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

അമേത്തിയിൽ നിന്നും മാറിയ മേനക 1989 ൽ പിലിഭിത്തിൽ നിന്നും ജനതാദൾ പാർട്ടി ടിക്കറ്റിൽ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1991പിലിഭിത്തിൽ ബിജെപിയുടെ പരശുറാമിനോട് ജനതാദൾ സ്ഥാനാർത്ഥിയായി പരാജയപ്പെട്ടു. 1996ൽ ജനതാദൾ സ്ഥാനാർത്ഥിയായി മണ്ഡലം തിരിച്ചുപിടിച്ചു . 1999 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മണ്ഡലം നിലനിർത്തി. ആ തെരഞ്ഞെടുപ്പിൽ 57.94 ശതമാനം വോട്ടുകളാണ് അവർ നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന പേരിൽ അത് റെക്കോർഡായിരുന്നു.2004 ൽ ബിജെപിയിൽ ചേർന്ന് മേനക ബിജെപി സ്ഥാനാർത്ഥിയായി മണ്ഡലം നിലനിർത്തി. 2009 ൽ മണ്ഡലം മകൻ വരുണിന് അവർ കൈമാറി. 2009, 2014, 2019 വർഷങ്ങളിൽ മേനക സുൽത്താൻപൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ 4.19 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വരുൺ ഗാന്ധി വിജയിച്ചത്. 2014ലും 2019ലും മികച്ച ജയം ആവർത്തിച്ചു. 2.44 ലക്ഷമായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.

മേനകാ ഗാന്ധി, വരുൺ ഗാന്ധി

പിലിഭിത്ത് മണ്ഡലത്തിൽ സിറ്റിംഗ് എം പി യായ വരുണിനെ തഴഞ്ഞ് ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി നേതാവും സിറ്റിംഗ് എംപിയുമായ വരുൺ ഗാന്ധിയുടെ പേര് വെട്ടിയാണ് ജിതിൻ സ്ഥാനാർത്ഥിയായിരിക്കുന്നത്. മുൻ നേതാവ് കൂടിയാണ് ജിതിൻ. വരുണിൻ്റെ അമ്മയായ മേനകാ ഗാന്ധിക്ക് സിറ്റിംഗ് സീറ്റായ സുൽത്താൻപൂർ തന്നെ അനുവദിച്ചിട്ടുണ്ട്.

സ്മൃതി ഇറാനി

മണ്ഡലത്തിൽ വരുൺ ഗാന്ധി പ്രചാരണം തുടങ്ങിയതിന് ശേഷമാണ് വരുണിന് സീറ്റ് നിഷേധിച്ചത്. മേനകയുടെ മകന് ഇക്കുറി സീറ്റ് നൽകില്ലെന്ന് നേരത്തെ അഭ്യുഹങ്ങളുണ്ടായിരുന്നു.പാർട്ടി സീറ്റ് നിഷേധിച്ചാലും മത്സരിക്കാൻ ഉറച്ചുതന്നെയായിരുന്നു വരുണിൻ്റെ നീക്കം. മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കിയായിരുന്നു പ്രചരണം.

സീറ്റ് നിഷേധിച്ചാൽ അഖിലേഷ് യാദവിൻ്റെ എസ്പി ടിക്കറ്റിൽ വരുൺ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേയാണ് വരുണിനെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത്. വരുണിനെ എസ്.പി ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വ്യക്തമാക്കി. അമേത്തി മണ്ഡലത്തിലും വരുണിൻ്റെ പേർ ഇൻഡ്യ സഖ്യം പരിഗണിക്കുന്നുണ്ട്. വരുൺ അമേഠിയിൽ സ്വതന്ത്രനായി മത്സരിച്ചാൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പിന്തുണച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ.കോൺഗ്രസ് നേതാക്കളും ബന്ധുക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മികച്ച ബന്ധമാണു വരുണിനുള്ളത്. അദ്ധ്വാനിക്കുന്ന നേതൃത്വത്തിന് അദ്ദേഹത്തോട് കാര്യമായ എതിർപ്പുമില്ല.

രാഹുൽ ഗാന്ധി

കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയായിരുന്നു അമേത്തിയിലെ സ്ഥാനാർത്ഥി. കേരളത്തിലെ വയനാട്ടിലും അദ്ദേഹം മത്സരിച്ചിരുന്നു. വയനാട് പാർലമെൻ്റ് അംഗമായ രാഹുൽ ഗാന്ധി ഇക്കുറി അമേത്തിയിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചു. എന്നാൽ ഭരണകക്ഷിയായ ബിജെപിയിൽ നിന്ന് കുടുംബ കോട്ട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി അമേത്തിൽ വരുൺ ഗാന്ധിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി എത്തുമോ എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതോ മകൻ്റെയും എസ്പിയുടെയും ക്ഷണം നിരസിച്ച് പിലിഭിത്തിൽ സ്വതന്ത്രനായി മത്സരിച്ച് മണ്ഡലം നില നിർത്തി തൻ്റെ അമ്മയായ മേനകാ ഗാന്ധിയുടെ ചരിത്രം ആവർത്തിക്കുമോ? അമേത്തിയായാലും പിലിഭിത്തായാലും കോൺഗ്രസിൻ്റെയും ഇൻഡ്യ സഖ്യത്തിൻ്റെയും പിന്തുണ വരുണിനുണ്ടായിരിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.

Tags: lok sabha election 2019varun gandhimenaka gandhipilibhitAmethilok sabha election 2024lok sabha election

Latest News

ലോകത്തെ ഒന്നിപ്പിച്ച ‘ബ്യൂട്ടിഫുൾ ​ഗോയിം’!! ഇന്ന് ലോക ഫൂട്ബോൾ ദിനം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സെമിഫൈനലില്‍ വിജയിച്ചു കയറാന്‍ ഇരു മുന്നണികളും, ശക്തമാകുമോ പി.വി. അന്‍വര്‍ ഫാക്ടര്‍, ഇത്തവണ ആര്യാടന് നറുക്കു വീഴുമോ

പാലക്കാടും കോഴിക്കോടും വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം; അട്ടപ്പാടിയിൽ റോഡ് ഒലിച്ചുപോയി

വെഞ്ഞാറമൂട് കൂട്ടകൊല കേസ്; പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; അത്യാസന്ന നിലയിൽ

‘കണ്ടെയ്നറുകൾ തീരത്തടിഞ്ഞാൽ തൊടരുത്, 200 മീറ്റർ മാറി നിൽക്കണം’; ജാഗ്രതാ നിർദ്ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.