Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

നിങ്ങൾക്ക് എന്ത് മറുപടിയാണ് വേണ്ടത് ; എനിക്ക് പേഴ്സണൽ റൂളുണ്ട് : പൂർണിമ ഇന്ദ്രജിത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 26, 2024, 08:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളിത്തനിമയുള്ള സൗന്ദര്യവുമായി ഒരു കാലത്ത് സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായിരുന്ന നടി…. വിവാഹത്തോടെ സിനിമകളിൽ നിന്നും ഇടവേള … ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. നടി എന്നതിന് അപ്പുറം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് പൂർണിമ. പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ടിവി അവതാരികയുമൊക്കെയായി തിരക്കിലാണ് പൂർണിമ. ഇപ്പോഴിതാ തൻറെ പുതിയ ചിത്രത്തെ കുറിച്ചും സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ പറ്റിയും സംസാരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

പുതിയ സിനിമാ വിശേഷം

വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരികെ എത്തുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂർണിമ. ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രമാണ് പൂർണിമ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ അക്കമ്മ എന്ന കഥാപാത്രമായാണ് പൂർണിമ എത്തുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നും ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് ഇതെന്നും പൂർണിമ പറയുന്നു.

വിവാഹിതയായപ്പോൾ അവസരം കുറഞ്ഞു

പതിനെട്ട് വർഷം മുമ്പ് താൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായെന്ന് പൂർണിമ പറയുന്നു. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരിൽ വന്നു. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എഞ്ചോയ് ചെയ്യുകയുമായിരുന്നു എന്നും പൂർണിമ പറഞ്ഞു.

ReadAlso:

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പാകിസ്താൻ പരിപാടികൾക്ക് വിലക്ക്; സീരീസുകൾ, സിനിമകൾ എന്നിവയുടെ സംപ്രേഷണം തടഞ്ഞ് ഇന്ത്യ

ആനയും മനുഷ്യനും മുഖാമുഖം: ആനക്കൊമ്പ് കൈയ്യിലേറി പെപ്പെ; സോഷ്യല്‍ മീഡയാകെ കത്തിപ്പടര്‍ന്ന് ‘കാട്ടാളന്‍’ ന്റെ പുതിയ പോസ്റ്റര്‍..!!

‘ഓപ്പറേഷൻ സിന്ദൂര്‍’ എന്ന പേരിനായി കടിപിടികൂടി സിനിമാ നിര്‍മാതാക്കള്‍; അപേക്ഷ നൽകിയത് പതിനഞ്ചോളം സിനിമാ കമ്പനികൾ

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

സിനിമയുടെ ഡബ്ബിങ് കഴിഞ്ഞയുടന്‍ ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു: ഇനി വെറെ ഒന്നും വേണ്ടെന്ന് തോന്നിയ നിമിഷം; വെളിപ്പെടുത്തലുമായി ഫര്‍ഹാന്‍ ഫാസില്‍

ബിസിനസ് വുമണിലേക്ക്

പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ബിസിനസിൽ മികച്ച വിജയം നേടിയ വ്യക്തിയും കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയിലെത്തിയെന്ന് പൂർണിമ പറഞ്ഞു. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറഞ്ഞു. ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല. പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്‌ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.’ എന്നും പൂർണിമ പറഞ്ഞു.

പ്രണയത്തിന് കാരണമായത് മല്ലികാമ്മ

മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു വീട്ടുകാരുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയത്തിനു നിമിത്തമായത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണ്. കെ.കെ.രാജീവ് സംവിധാനം ചെയ്ത ‘പെയ്‌തൊഴിയാതെ’ എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമ്മയെ സെറ്റിൽ കൊണ്ടു വിടാനും മറ്റും ഇന്ദ്രജിത്ത് എത്തിയപ്പോഴുണ്ടായ പരിചയമാണ് പ്രണയത്തിൽ എത്തിയത്. അന്ന് ആ സെറ്റിൽ എന്റെ സമ പ്രായക്കാരായി ആരും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഇന്ദ്രനുമായി സുഹൃത്തുക്കളാകുന്നതെന്നും അത് ഒടുവിൽ പ്രണയമായി മാറിയെന്നും പൂര്‍ണിമ പറയുന്നു.

വിജയ് ചിത്രത്തിലെ വേഷം

വിജയ് ചിത്രം കാതല്ക്ക് മര്യാദൈയിൽ അഭിനയിച്ച അനുഭവങ്ങളും പൂർണിമ പങ്കിട്ടു. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ് കാതല്ക്ക് മര്യാദയിലേത് എന്നാണ് പൂർണിമ പറയുന്നത്. ‘ആ ഷൂട്ടിന് പോയത് എപ്പോഴും ഒരു ഫ്രഷ് മെമ്മറിയാണ്. ആ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ സെന്റ് തെരേസാസ് കോളേജിലാണ് പഠിച്ചുകൊണ്ടിരുന്നത്.’ ‘അ‌വിടുത്തെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ ഫാസിൽ സാർ പറഞ്ഞു അഭിനയിക്കുകയാണെങ്കിൽ രണ്ടുപേരെയും വിടാമെന്ന്. അന്ന് പ്രോ​ഗ്രാം ഹോസ്റ്റ് ചെയ്തിരുന്നതുകൊണ്ട് ഫാസിൽ സാറിനെ എനിക്ക് പരിചയമുണ്ട്. മാത്രമല്ല ഫാസിൽ സാറിനെ ഇന്റർവ്യു ചെയ്തിട്ടുമുണ്ട്. വേ​ഗം ചെയ്തിട്ട് പോകാൻ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ നിർബന്ധിച്ചു.’ ‘വളരെ ഇന്ററസ്റ്റിങായിരുന്നു ആ വേഷം. ചാന്ദ്നി അനിയത്തിപ്രാവിൽ ചെയ്ത കഥാപാത്രമാണ് ഞാൻ കാതല്ക്ക് മര്യാദയിൽ ചെയ്തത്. അനിയത്തിപ്രാവ് വളരെ സക്സസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോൾ അതിന്റെ എക്സൈറ്റ്മെന്റുണ്ടായിരുന്നു കാതല്ക്ക് മര്യാദയിൽ അഭിനയിച്ചപ്പോൾ. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ അന്ന് എനിക്കൊപ്പം കോളേജിൽ നിന്നും പകുതിയാളുകളും വന്നിരുന്നു. അന്നത്തെ പ്രായത്തിൽ മുന്നും പിന്നും ചിന്തയൊന്നുമില്ലല്ലോ. എന്ത് ചെയ്തിട്ടെങ്കിലും കോളേജിൽ സ്റ്റാറാകണമെന്ന് മാത്രം.’ ‘അന്ന് സെലിബ്രിറ്റീസിനെ കോളേജിലെ ഫങ്ഷന് കൊണ്ടുവരുന്നവർ പിള്ളേർക്കിടയിൽ സ്റ്റാറാണ്. ആ സ്റ്റാർഡം കിട്ടാൻ വേണ്ടിയാണ് അന്ന് ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കാതല്ക്ക് മര്യാദയുടെ ലൊക്കേഷനിൽ പോയത്. വിജയ്ക്കൊപ്പമുള്ള സീനൊക്കെ അവസാനമാണ് ഷൂട്ട് ചെയ്തതെന്നും പൂര്‍ണിമ പറഞ്ഞു.

പൃഥ്വി മക്കള്‍ക്ക് ഇന്‍സ്പിരേഷന്‍

പൃഥ്വി രാജാണ് തന്റെ മക്കൾക്കും വലിയ ഇന്‍സ്പിരേഷന്‍ എന്നാണ് പൂര്‍ണിമ പറയുന്നത്. ഇത്രയും ഉയരങ്ങളിലേക്ക് എത്തുക എന്ന് പറയുന്നത് നിസാര കാര്യമല്ലെന്നും വീട്ടിലെ മക്കള്‍ക്ക് പൃഥ്വിരാജ് ഒരു ഇന്‍സിപിരേഷന്‍ ആണെന്നും പൂര്‍ണിമ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നടന്‍ എന്ന രീതിയില്‍ നമുക്ക് ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ഒരു താരം എന്ന രീതിയില്‍ വേറെ കുറേ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. അത് ബാലന്‍സ് ചെയ്ത് കൊണ്ടു പോവുക എന്ന് പറയുന്നത് പ്രധാനമാണ്. എന്നാല്‍ അവനവന്റെ ആഗ്രഹങ്ങളില്‍ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. നമ്മള്‍ക്ക് നമ്മുടെ പല പല മേഖലകളില്‍ നിന്നും സമയമെടുത്ത് നമ്മള്‍ക്ക് അതിന് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് കൃത്യമായിട്ട് ഉണ്ട്. ടാലന്റ് മാത്രം നമ്മളെ എവിടെയും എത്തിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.

40 പിന്നിട്ടപ്പോൾ എന്നെ മനസിലാക്കി

നടി, ഡിസൈനർ, റിയാലിറ്റി ഷോ ജഡ്‌ജ്, അമ്മ, ഭാര്യ, മകൾ അങ്ങനെ ഒരുപാട് റോളുകളിലൂടെ ഏറെ ഇഷ്ടപ്പെട്ടുള്ള യാത്രയാണ് ഒരോ ദിവസവും. എല്ലാം പെർഫക്റ്റല്ല. പലതിലും പരാജയങ്ങൾ നേരിടും. പക്ഷേ വീണ്ടും ശ്രമിക്കും. ഒരു മിനിറ്റു പോലും വെറുതേയിരിക്കാൻ കഴിയില്ല. മൾട്ടിടാസ്കിങ്ങാണ് താനെന്ന് പൂർണിമ പറയുന്നു. ‘ആഗ്രഹങ്ങളെ, എന്റെ സ്വത്വത്തെ കൂടുതൽ അടുത്തറിയാനും, മനസ്സിലാക്കാനും ശ്രമിക്കുന്നത് ഞാൻ 40 വയസ്സു പിന്നിട്ടതിനു ശേഷമാണ്. ഇന്ന് വയസ്സൊരു പരിമിതിയല്ല. എത്ര വയസ്സായാലും നമുക്ക് ആഗ്രഹങ്ങൾക്കായി പരിശ്രമിക്കാൻ പറ്റും. അനുഭവങ്ങൾ അറിവാകുന്ന ഈ പ്രായത്തിൽ സ്ത്രീകൾക്കുള്ളിലെ ശക്തി വിചാരിക്കുന്നതിലും വലുതാണ്. ചെറുപ്രായത്തിൽ പലതും സാഹചര്യങ്ങൾ കൊണ്ടു സാധിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനിയും പറ്റുമെന്ന് വിശ്വസിക്കുക. ആസ്വദിക്കാനുള്ള സമയം തീർന്നിട്ടില്ലെന്നും പൂർണിമ പറഞ്ഞു.

അമ്മായിയമ്മയും മരുമക്കളും

ഭർതൃമാതാവ് മല്ലിക സുകുമാരനെക്കുറിച്ചും പൂർണിമ അഭിമുഖത്തിൽ സംസാരിച്ചു. അമ്മയുടെ പ്രായത്തിൽ ഇത്രയും റെലവന്റ് ആയി നിൽക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇന്നത്തെ ജനതയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മ അതിൽ മിടുക്കിയാണ്. അമ്മായിയമ്മയും മരുമക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ പൂർണിമ തിരിച്ച് ചോദ്യം ചോദിക്കുകയാണുണ്ടായത്. ഏത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക. എന്താണ് നിങ്ങൾക്ക് വേണ്ട ഉത്തരം എന്നാണ് പൂർണിമ തിരിച്ച് ചോദിച്ചത്.

എനിക്ക് പേഴ്സണൽ റൂളുണ്ട്

അവതാരക എന്ന നിലയിൽ തനിക്കൊരു പേഴ്സണൽ റൂളുണ്ടെന്ന് പറയുകയാണ് പൂർണിമ. കഥ ഇതുവരെ എന്ന ഷോ ചെയ്തപ്പോഴാണെങ്കിലും അവരെ മുന്നിലിരിക്കുന്നതിന് മുമ്പ് കുറേ അവരെക്കുറിച്ച് പഠിച്ചിട്ടാണ് മുമ്പിലിരിക്കുന്നത്. മുമ്പിലിരിക്കുന്ന വ്യക്തിക്ക് മനസിലോർത്ത് വെക്കാൻ പറ്റുന്ന, അദ്ദേഹത്തിന് സന്തോഷം കൊടുക്കാൻ പറ്റുന്ന കുറച്ച് നിമിഷങ്ങൾ കൊടുക്കണമെന്നേ ആലോചിക്കാറുള്ളൂ.
ഒരിക്കലും മുമ്പിലിരിക്കുന്ന വ്യക്തിയോട് ബഹുമാനമില്ലാതെ, അവർക്ക് അൺ കംഫർട്ടബിളായി ചോദ്യങ്ങൾ ചോദിക്കരുതെന്ന് എന്റെ റൂൾ ബുക്കിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ അധികം ഇന്റർവ്യൂ ചെയ്യാത്തത്. ആരെയും കുറ്റം പറയുകയല്ല. കംഫർട്ട് ലെവൽ പ്രധാനമാണല്ലോ. അതേസമയം ഇപ്പോൾ അഭിമുഖങ്ങളിലുള്ള മാറ്റങ്ങൾ‌ മനസിലാക്കുന്നെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂർണിമ.

Tags: MALLIKA SUKUMARANPRITHVIRAJINDRAJITHpoornimapoornima indrajith

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.