Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

അമ്മായിക്കായി കല്യാണാലോചന വരെ വന്നു ; എന്റെ മകനെ കണ്ടപ്പോൾ ഞെട്ടി : പ്രസീത മേനോൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 28, 2024, 08:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമയിലും ടെലിവിഷനിലും ഒരു പോലെ ചിരിപ്പിക്കുന്ന മുഖമാണ് പ്രസീത മേനോൻ. മൂന്നാംമുറയിലൂടെ ബാലതാരമായി സിനിമയിലെത്തിയ പ്രസീത പെട്ടെന്നാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. അഭിനയത്തിനപ്പുറം അഭിഭാഷക കൂടിയാണ് പ്രസീത. 2005 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത പ്രസീത, ആദ്യം അച്ഛനൊപ്പമാണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നീട്, കോർപറേറ്റ് നിയമത്തിൽ സ്പെഷലൈസ് ചെയ്തു. അവിടെയും തീർന്നില്ല സിനിമാ നിർമാണത്തിലേക്കും പ്രസീത ചുവടു വച്ചിട്ടുണ്ട്. ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ തുടക്കമിട്ട പ്രൊഡക്‌ഷൻ കമ്പനിയും പ്രസീതക്കുണ്ട്.

ആദ്യ സിനിമ

അവിചാരിതമായാണ് താൻ സിനിമയിൽ എത്തിപ്പെട്ടതെന്നാണ് പ്രസീത പറയുന്നത്. സെവൻ ആർട്സ് ഫിലിംസുമായി എന്റെ കുടുംബത്തിന് നല്ല ബന്ധമുണ്ടായിരുന്നു. ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. അങ്ങനെയാണ് 1988 ലെ മൂന്നാംമുറ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഡൽഹിയിൽനിന്നു വരുന്ന കേന്ദ്രമന്ത്രിയുടെ പേരക്കുട്ടികളായി അഭിനയിക്കാൻ അവർക്ക് ആർടിസ്റ്റുകളെ ആവശ്യമുണ്ടായിരുന്നു. കുറെ പേരെ നോക്കിയിട്ടൊന്നും ശരിയാകാതെ ഇരിക്കുന്ന സമയത്താണ് സെവൻ ആർട്സ് ഫിലിംസിലെ വിജയകുമാർ അങ്കിളിനൊപ്പം ഞങ്ങളൊരു ഡിന്നറിനു പോകുന്നത്. എന്ന കണ്ടപ്പോൾ അവർ ചോദിച്ചു, സിനിമയിലൊന്നു ട്രൈ ചെയ്തുകൂടെ എന്ന് ഞാൻ അന്ന് ഏഴിലാണ് പഠിക്കുന്നത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. എന്നാലും, എല്ലാവരും പറഞ്ഞപ്പോൾ പോയി ചെയ്തു എന്നും അച്ഛനും അമ്മയുമൊക്കെ അന്ന് ഷൂട്ടിനുണ്ടായിരുന്നു എന്നും പ്രസീത ഓർത്തെടുക്കുന്നു.

ഒരിക്കലും മങ്ങാത്ത ഓർമ്മകൾ

സിനിമയിലെ ആദ്യ കാല ഓർമകളെ കുറിച്ചും പ്രസീത മനസ് തുറക്കുന്നുണ്ട്. കമൽ, സിബി മലയിൽ തുടങ്ങി നിരവധി പ്രഗത്ഭ സംവിധായകരുടെ ആദ്യകാല സിനിമകളിൽ തുടർച്ചയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഭരത് ഗോപി സർ സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ഷൊർണൂർ ആയിരുന്നു ഷൂട്ട്. പാർവതിച്ചേച്ചിയുടെ അനിയത്തിയുടെ വേഷമായിരുന്നു. എങ്ങനെ ചെയ്യണം എന്നത് ഗോപി സർ അഭിനയിച്ചു കാണിച്ചു തരും. ഐ.വി.ശശി സാറുമായി രസകരമായ ഒരു ഓർമയുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത വർത്തമാനകാലം എന്ന സിനിമയിൽ ഉർവശിച്ചേച്ചിയുടെ കൂട്ടുകാരിയായിട്ടാണ് ഞാൻ അഭിനയിച്ചത്. ചേച്ചിയുടെ അച്ഛന്റെ കഥാപാത്രം മരിച്ചു കിടക്കുന്ന സീൻ ചിത്രീകരിക്കുകയാണ്. കരച്ചിലാണ് സീക്വൻസ്. ശശി സർ ആക്‌ഷൻ എന്നു പറഞ്ഞതും ഞാൻ നല്ലോണമൊരു കരച്ചിൽ വച്ചു കൊടുത്തു. ഉടനെ സർ കട്ട് വിളിച്ചു. എന്നിട്ട് എന്നോടൊരു ചോദ്യം. “നീയെന്തിനാ കരയുന്നത്? മരിച്ചു കിടക്കുന്നത് നിന്റെ അച്ഛനൊന്നുമല്ലല്ലോ” ഞാൻ കരുതിയത്, നല്ല പോലെ കരഞ്ഞാൽ എന്നെ ശ്രദ്ധിക്കുമല്ലോ, അതു നല്ലതല്ലേ എന്നൊക്കെയാണ്. അപ്പോഴാണ് ഈ ചീത്ത കേൾക്കുന്നത്. ഉടനെ ഉർവശി ചേച്ചിയൊക്കെ ആശ്വസിപ്പിച്ചു. അന്നത്തെ സംവിധായകർ അങ്ങനെയാണ്. നന്നായി ചീത്ത പറയുമെന്നും പ്രസീത പറയുന്നു.

ReadAlso:

‘എനിക്കു കിട്ടാതിരുന്ന സ്വാതന്ത്ര്യമൊക്കെ ഞാന്‍ മകള്‍ക്ക് കൊടുത്തിട്ടുണ്ട്’:പഠനം പൂര്‍ത്തിയാക്കാതെ മറ്റു മേഖലയിലേക്ക് തിരിയരുതെന്നും പറഞ്ഞിട്ടുണ്ട്; മഞ്ജു പിളള

ഈ അഡ്വഞ്ചറിൻ്റെ അവസാനം എനിക്കും കാണണം; ‘സാഹസം’ ട്രെയിലർ പുറത്തുവിട്ടു – sahasam movie trailer out

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി ; വീഡിയോ വൈറൽ – Actress Ruchi Gujjar hits producer Man

‘തമിഴില്‍ തന്റെ ശബ്ദത്തിന് വലിയ ട്രോളുകള്‍ ലഭിച്ചിരുന്നു,എന്നാല്‍ ഹിന്ദിയിലുള്ളവര്‍ക്ക് ഓകെ ആയിരുന്നു’; ശ്രുതി ഹാസന്‍

‘ജീവൻ നിലനിർത്താൻ വെള്ളം മാത്രം കുടിക്കും; സൗന്ദര്യ സംരക്ഷണത്തിനായി ആഹാരം പൂർണമായും ഒഴിവാക്കി’; വെളിപ്പെടുത്തലുമായി നർഗിസ് ഫക്രി

മിമിക്രിയിലേക്ക് എൻട്രി

മിമിക്രി കൗതുകത്തിന്റെ പേരിലാണ് ചെയ്തത് എന്നാണ് പ്രസീത പറയുന്നത് . ചെറിയ പ്രായത്തിൽത്തന്നെ നിരവധി സിനിമാതാരങ്ങളുമായി അടുത്തിടപെഴുകാൻ അവസരം കിട്ടി. അവരുടെ ശരീരഭാഷയും ശൈലിയുമെല്ലാം നിരീക്ഷിക്കുമായിരുന്നു. ബാത്ത്റൂമിലാണ് ഇതെല്ലാം പയറ്റി നോക്കുക. ഒരു ദിവസം എന്റെ ചേച്ചി ഇതു കയ്യോടെ പൊക്കി. സത്യത്തിൽ മിമിക്രിയിൽ ഒരു കൈ നോക്കാൻ ധൈര്യം തന്നത് ചേച്ചിയാണ്. സ്കൂളിലും കോളജിലും മിമിക്രിക്ക് ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അന്ന് സ്ത്രീകൾ മിമിക്രി രംഗത്ത് ഇല്ലല്ലോ. അതിനാൽ, എല്ലായിടത്തുനിന്നും നല്ല പ്രോത്സാഹനമായിരുന്നുവെന്നും പ്രസീത പറയുന്നു.

പഞ്ചാബി ഹൗസിലെ ഹിന്ദിക്കാരി

മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് പഞ്ചാബി ഹൗസിലെ കുക്ക് . ആ സിനിമയിലേക്കു വിളിച്ച സമയത്തായിരുന്നു എൽഎൽബി എൻട്രൻസ് വന്നത്. അതുകൊണ്ട്, വളരെ കുറച്ചു സീനുകളിലേ ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളൂ. ഹരിശ്രീ അശോകനുമായിട്ടുള്ള അടുക്കള സീൻ എന്തായാലും ചെയ്യണേ എന്നു റാഫിക്ക പറഞ്ഞു. എന്നിട്ടു ചോദിച്ചു, എനിക്കു ഹിന്ദി അറിയുമോ എന്ന്! സ്കൂൾ മുതൽ ഞാനും ഹിന്ദിയും ‘ദുശ്മൻ’ (ശത്രു) ആണ്. ഞാൻ എന്റെ അവസ്ഥ അറിയിച്ചു. അതു കുഴപ്പമില്ലെന്നു പറഞ്ഞു റാഫിക്ക ധൈര്യം തന്നു. ഡയലോഗ് ഒന്നും എഴുതി വച്ചിട്ടൊന്നുമില്ല. എല്ലാം സ്പോട്ടിൽ വരുന്നതാണെന്നും പ്രസീത ഓർത്തെടുക്കുന്നു.

ഹിറ്റ് അമ്മായി

തനിക്ക് ടെലിവിഷനിൽ വലിയ സ്വീകാര്യത നേടിത്തന്ന കഥാപാത്രമാണ് ബഡായി ബംഗ്ലാവിലെ അമ്മായി എന്നും പ്രസീത പറയുന്നു. അവിവാഹിതയും ഭക്ഷണപ്രേമിയുമായ ആ കഥാപാത്രത്തെപ്പോലെയാണ് ശരിക്കും ഞാനെന്നു കരുതുന്നവരുണ്ട്. അത്രയും ഇംപാക്ടുണ്ടായിരുന്നു ആ കഥാപാത്രത്തിന്. അത് ഹിറ്റായപ്പോൾ ചാനലിന്റെ ഓഫിസിലേക്ക് എനിക്ക് കല്യാണാലോചന വരെ വന്നിട്ടുണ്ട്. ഈയടുത്ത് എന്റെ മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലായപ്പോഴും പ്രേക്ഷകർ ചോദിച്ചത്, എനിക്ക് ഇത്ര വലിയ മകനുണ്ടോ എന്നായിരുന്നു. പലരുടെയും മനസ്സിൽ എന്നെ കാണുമ്പോൾ അമ്മായി എന്ന കഥാപാത്രമാണ് കണക്ട് ആകുന്നതെന്നും പ്രസീത പറയുന്നു.

പ്രൊഡ്യൂസർ വേഷം

ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്‌ഷൻ കമ്പനി തനിക്കുണ്ടെന്നും പ്രസീത പറയുന്നു. ഫിലിം പ്രൊഡക്‌ഷൻ, തിയറ്റർ പ്രൊഡക്‌ഷൻ, ഇവന്റ്സ്, അഡ്വർടൈസിങ്, സ്റ്റേജ് ഷോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രൊഡക്‌ഷൻസ് കമ്പനി ലക്ഷ്യം വയ്ക്കുന്നു.

കാത്തിരുന്ന കഥാപാത്രം

വെള്ളിനക്ഷത്രം എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പ്രസീത ഓർത്തെടുത്തു. ആ സിനിമയ്ക്ക് വിനയൻ സർ എന്നെ വിളിക്കുമ്പോൾ ഞാൻ ഗർഭിണിയാണ്. ജഗദീഷേട്ടന്റെ ഭാര്യയുടെ വേഷമാണ്. സർ വിളിച്ചപ്പോൾ ഞാൻ പറ‍ഞ്ഞു, ‘അയ്യോ സർ പറ്റില്ല… ഞാൻ പ്രസവിക്കാൻ പോകാണ്’ എന്ന്. സർ എന്റെ ഡെലിവറി ഡേറ്റ് ചോദിച്ചു. എന്നിട്ടു പറഞ്ഞു, ഡെലിവറി കഴിഞ്ഞ്, കുഞ്ഞിന്റെ 56 ഉം കഴിഞ്ഞിട്ട് സിനിമയിൽ ജോയിൻ ചെയ്താൽ മതിയെന്ന്! എന്റെ കഥാപാത്രം വേറെ ആരു ചെയ്താലും ഓകെയാണ്. പക്ഷേ, സർ എനിക്കു വേണ്ടി കാത്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഞാനെത്തിയതിനു ശേഷമാണ് എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. എന്റെ സൗകര്യാർഥമാണ് ഷൂട്ട് സെറ്റ് ചെയ്തത്. ഞാനൊരു നായിക അല്ല. അത്ര വലിയ ആർടിസ്റ്റു പോലുമില്ല. എന്നിട്ടും, അദ്ദേഹം എനിക്കു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തുവെന്നും പ്രസീത പറഞ്ഞു.

നല്ല കഥകൾക്കായി വെയിറ്റിങ്

വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും ഇതുവരെ ചെയ്തിട്ടുമില്ല. എല്ലാ തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്. ധാരാളം കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽനിന്നു വ്യത്യസ്തമായിരുന്നു പത്രം, സ്റ്റാൻഡ് അപ് എന്നീ സിനിമകളിലെ വേഷങ്ങൾ. കോമഡി എനിക്കു വഴങ്ങുമെന്ന് അറിയില്ലായിരുന്നു. വന്നപ്പോൾ ചെയ്തു. അതു വർക്ക് ആയി. ഞാനെപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്; ഞാനല്ല, എന്റെ വർക്കു വേണം എനിക്കു വേണ്ടി സംസാരിക്കാൻ. ഏതു കാര്യം ചെയ്യുമ്പോഴും എന്റെയൊരു കയ്യൊപ്പ് അതിലുണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ പ്രൊഡക്‌ഷൻ കമ്പനിക്കു വേണ്ടി ഇപ്പോൾ കഥകൾ കേട്ടുകൊണ്ടിരിക്കുകയാണ്. 36 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. ആ അനുഭവം തീർച്ചയായും നല്ല കഥകൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈകാതെ നല്ലൊരു പ്രൊജക്ടുമായി എത്തുമെന്നും പ്രസീത പറഞ്ഞു.

Tags: CELEBRITIESentertainmentpraseethapraseetha menon

Latest News

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.