Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കുടിയേറ്റക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കാനഡ; നയമാറ്റം ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യംവച്ചോ?

നാടുകടത്തൽ ഭീഷണി പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2024, 11:47 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ ഭീതിയിലായിരിക്കുകയാണ് ഇന്ത്യൻ വിദ്യാർഥികളും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരും. ഈ അടുത്ത കാലത്തായി ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരും വിദ്യാർഥികളുമെത്തുന്ന രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. വിദ്യാർഥികളായി എത്തുന്നവർ വലിയ തോതിൽ കനേഡിയൻ പൗരത്വം നേടുന്ന പ്രവണതയും കൂടുതലാണ്. പണ്ട് മുതൽക്കെ ഇന്ത്യയിൽ നിന്ന് ഒട്ടനവധി പേർ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ട് അതിൻ്റെ ഏറ്റവും വലിയ തെളിവാണ് സിക്ക് വംശജരുടെ കാനഡയിലെ ജനസംഖ്യയിലെ വളർച്ച. എന്നാൽ ഇപ്പോൾ അനിയന്ത്രിതമായി കൂടുന്ന കുടിയേറ്റം തടയാൻ പുതിയ നിയമങ്ങൾ ഒരുക്കിയിരിക്കുകയാണ് കാനഡ.

ഈ മാറ്റത്തെ തുടർന്ന് പ്രിൻസ് എഡ്വേർഡ് ദ്വീപുകളിലെ ഇമിഗ്രേഷൻ പെർമിറ്റിൽ 25 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഇതനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യയിലോട്ട് മടക്കി അയക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ നിയമം വന്നത് മുതൽ നാടുകടത്തൽ ഭീഷണി നേരിടുകയാണ് ഇന്ത്യൻ വിദ്യാർഥികൾ.

ഇത്തരത്തിലൊരു നിയമം വരാൻ കാരണമെന്തെന്നാൽ, കാനഡയിലെ ഏറ്റവും ചെറിയ പ്രവശ്യയാണ് പിഇഐ. ഉയർന്ന് വരുന്ന ജനസംഖ്യ ആ പ്രവിശ്യക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചെറിയ പ്രദേശമായതിനാൽ ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് നാച്ചുറൽ റിസോഴ്സിൻ്റെ ലഭ്യത കുറയുകയും ഇത് മറ്റ് എല്ലാ മേഖലകളേയും ബാധിക്കുകയും ചെയ്യും. മറ്റൊന്ന് തൊഴിൽ സാധ്യതകളിലെ കുറവാണ്. ഇത്തരം അവസ്ഥകൾ പ്രവിശ്യയിൽ മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നതിലേക്കും നയിക്കുമെന്നും ഭരണകൂടം ഭയക്കുന്നു. വളരെ വലിയ ജനസംഖ്യയെ നിലനിർത്താനുള്ള ഭൂപ്രകൃതി ഈ പ്രദേശങ്ങൾക്ക് ഇല്ലെന്നും ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് പ്രവിശ്യയിലെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. പ്രവിശ്യയിൽ താമസിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ അവസരങ്ങൾ അപഹരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഇത്തരത്തിൽ വലിയ സമ്മർദ്ദത്തിനൊടുവിലാണ് പുതിയ നിയമം ഭരണകൂടം പാസാക്കിയത്. അത് കൂടാതെ പുതിയ നയമാറ്റത്തിനെതിരെ നൂറുകക്കിന് ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പലരും ലോണുകൾ എടുത്തും വർഷങ്ങൾ എടുത്ത് സ്കോളർഷിപ്പ് പരീക്ഷകൾ നേടിയെടുത്തുമാണ് കാനഡയിലേക്ക് പറന്നത്. അത്രയും കാലത്തെ പരിശ്രമവും പ്രതീക്ഷയുമാണ് പുതിയ നിയമത്തോടെ ഇല്ലാതാകാൻ പോകുന്നത്. കുടിയേറ്റക്കാരെ എക്കാലവും സ്വാഗതം ചെയ്തിരുന്ന കാനഡയിലെ ഈ നയമാറ്റം വിദ്യാർഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

ReadAlso:

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

പുതിയ നയ പ്രകാരം സേവന മേഖലകൾ, ഭക്ഷണം, ചില്ലറ വിൽപന എന്നിവയ്ക്ക് പകരം ആരോഗ്യ സംരക്ഷണം,ശിശു സംരക്ഷണം, നിർമാണം എന്നീ മേഖലകളിൽ ഊന്നൽ നൽകുമെന്നതാണ് തീരുമാനം. സ്റ്റുഡൻ്റ് വിസ വഴി കാനഡയിലെത്തുന്നവരെയാണ് പ്രാഥമികമായി നയം ലക്ഷ്യം വെക്കുന്നത്. കാനഡയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനുമുള്ള എളുപ്പവഴിയായി വിദ്യാർത്ഥി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും വ്യാപക ആരോപണമുണ്ട്.

“ആളുകൾ തിരിച്ചറിയാത്ത ഒരു കാര്യം, ഞങ്ങൾ ഈ കുടിയേറ്റക്കാർക്ക് എതിരല്ല. പക്ഷേ പിഇഐ നിറഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് സ്ഥലമില്ലാതെ ആയി. കുടിയേറ്റക്കാരെ ഒരിക്കലും കാനഡയിലേക്ക് തിരികെ കൊണ്ടുവരരുത് എന്ന് ഞാൻ പറയുന്നില്ല,” പിഇഐ നിവാസികൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു . “ഞങ്ങൾക്ക് ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ദ്വീപുകളിലെ എല്ലാ ജോലികൾക്കും ഇവിടെ നിന്നുള്ളവരല്ലാത്ത ആളുകൾ പോകുന്നു. ഒരു കുടുംബ ബിസിനസ് ഇല്ലെങ്കിൽ, നിങ്ങളുടെ കുട്ടികൾ ഹൈസ്‌കൂൾ വിദ്യാർഥികളായിരിക്കെ ജോലി അന്വേഷിക്കേണ്ടി വരും”,-

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 2006 മുതൽ അന്താരാഷ്‌ട്ര കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മിക്ക കനേഡിയൻ പ്രവിശ്യകളും സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് കനേഡിയൻ മാധ്യമങ്ങളും വ്യാപക ചർച്ചകൾ അഴിച്ചുവിട്ടിട്ടുണ്ട്. 2023-ലെ കണക്കനുസരിച്ച് പ്രിൻസ് എഡ്വേർഡ് ദ്വീപിൽ വൈദ്യസഹായം,പാർപ്പിടം,തൊഴിൽ എന്നിവയിലൊക്കെ വലിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. ജനസംഖ്യയ്ക്കനുസരിച്ച് വൈദ്യസഹായമോ,പാർപ്പിടമോ,തൊഴിലോ ലഭിക്കാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Tags: INTERNATIONAL STUDENTSDEPORTATIONCANADAINDIAN STUDENT

Latest News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

എം.ഡി.എം.എ മൊത്തക്കച്ചവടക്കാര്‍ ഇവര്‍ ?: അജ്മലും സൂര്യയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശ്രിംഖലയിലെ കണ്ണികള്‍; സെക്കന്റ്ഹാന്‍ഡ് കാറ് വില്‍പ്പന മറയാക്കി മയക്കുമരുന്ന് കടത്ത്

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies