സദ്യയയിൽ ഒഴിച്ച് കൂടാൻ ആവാത്ത വരുത്തൻ ആണ് നമ്മുടെ സ്വന്തം സാമ്പാർ. എന്നാൽ തഞ്ചാവൂർകാരൻ എങ്ങനെ കേരളത്തിന്റെ സ്വന്തം ആയെതെന്ന് ആർകെങ്കിലും അറിയാമോ.?
“ലക്ഷക്കണക്കിന് മലയാളി വീടുകളിലും വിദേശത്തടക്കം ആയിരക്കണക്കിന് ഹോട്ടലുകളിലും എന്നും രാവിലെ തിളച്ചുമറിയുന്ന ഒരു കൂട്ടാന്‍. നമ്മള്‍ സ്വന്തം പോലെ സ്നേഹിക്കുന്ന സാമ്പാര്‍.
തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഷാഹുജി ഛത്രപതി ശിവജിയുടെ സഹോദരന്‍ ഏകോജി ഒന്നാമന്‍റ മകന്‍ 1684-1712) എന്ന മറാത്ത രാജാവ് തന്‍റ ബന്ധുവായിരുന്ന സാംബാജിക്ക് ഛത്രപതി ശിവജിയുടെ മകന്‍ നല്‍കിയ വിരുന്നിലാണ് ആദ്യമായി സാമ്പാര്‍ എന്നൊരു കറി ഉണ്ടായതെന്നാണ് മറ്റൊരു കഥ.
ചാമ്പാരം എന്ന തമിഴ് വാക്കിന് സുഗന്ധദ്രവ്യങ്ങള്‍ അരച്ചുകലക്കി ഉണ്ടാക്കുന്ന കൂട്ടാന്‍ എന്നാണ് അര്‍ഥം.