Celebrities

‘എന്നെ ടാര്‍ഗറ്റ് ചെയ്തത് കാവേരിയോ കാവേരിയുടെ അമ്മയോ ഒന്നുമല്ല, നന്ദകുമാര്‍ ആണ്, 20 വര്‍ഷം എന്റെ ജീവിതം നശിപ്പിച്ച ആളാണ്’: പ്രിയങ്ക അനൂപ്

മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോളിതാ ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘എനിക്ക് ഒരു വ്യക്തിയോട് വൈരാഗ്യമുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. അത് എന്നെ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് കൊണ്ടുപോയ ഒരാളായതുകൊണ്ടാണ്. 20 വര്‍ഷം എന്റെ ജീവിതം നശിപ്പിച്ച ഒരാളായതുകൊണ്ട്. ജീവിതം നശിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഞാന്‍ അതിനു വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തു. ഒരു കേസ് സംബന്ധമായ കാര്യമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, ഞാന്‍ അതുപോലെ നിന്നിരുന്ന ഒരാളാണ്, അപ്പോള്‍ ആ ആളോട് എന്റെ ജീവിതത്തില്‍ ഞാന്‍ ക്ഷമിക്കില്ല. ഒരു ചെറിയ ഒരു വാക്ക് മാത്രമേ എന്റെ വായില്‍ നിന്നും പോയിട്ടുണ്ടായിരുന്നുള്ളൂ. ആ ഒരു വാക്ക് ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കി.. ശരി ഉണ്ടാക്കി, അതില്‍ ഞാന്‍ നിരപരാധി ആണെന്ന് അവര്‍ക്ക് എല്ലാവര്‍ക്കും അറിയാം.’

‘നിങ്ങള്‍ നിരപരാധിയാണ് എന്ന് ഒരു മൈസ്രേട്ട് വിധിക്കണമെങ്കില്‍ വിളിക്കുമ്പോള്‍ എല്ലാം നമ്മള്‍ പോകണം. ഞാന്‍ ഇങ്ങനെ പറയുന്നത് എന്താണെന്ന് വെച്ചാല്‍, ആള്‍ക്കാരുടെ മനസ്സില്‍ ഒരുപാട് തെറ്റിദ്ധാരണയുണ്ട.് സൗണ്ട് ചെക്ക് ചെയ്യാന്‍ പറയുന്നു, ഞാന്‍ ലൊക്കേഷനില്‍ നിന്ന് ഷൂട്ട് നിര്‍ത്തി വെച്ചിട്ട് വരെ സൗണ്ട് ടെസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ട്. അന്ന് ഈ പറയുന്ന ആളുടെ അമ്മ ഉണ്ടായിരുന്നു. രണ്ടാമത് ഓരോ അന്വേഷണത്തിന് വിളിക്കുമ്പോഴും ഞാന്‍ പോയി ഹാജരായി. പക്ഷേ പറയുന്നത് എന്താണ്, ഞാന്‍ എന്തൊക്കെയോ പറയുന്നതാണ് എന്ന്. നെഗറ്റീവ് കമന്റ്‌സ് വായിക്കാന്‍ തന്നെ നമുക്ക് എല്ലാവര്‍ക്കും ഒരു പ്രശ്‌നമുണ്ടാകും. എത്ര വലിയ ബോര്‍ഡ് ആണെങ്കിലും നെഗറ്റീവ് കമന്റ്‌സ് നെഗറ്റീവ് കമന്റ്‌സ് തന്നെയാണ്. അത് ഫീല്‍ ചെയ്യും. അതില്‍ സുഖം കിട്ടുന്ന ആള്‍ക്കാര്‍ക്ക് കിട്ടിക്കോട്ടെ. അവരുടെ മനസ്സ് സന്തോഷമാണല്ലോ. എനിക്ക് ഒരു ചെറിയ ഫീലിംഗ് വന്നാലും ആ എഴുതിയ ആള്‍ക്ക് ഇത്രയും എഴുതി വിട്ടല്ലോ എന്നുള്ള ഒരു സുഖം വരും. ആ സുഖം അവര്‍ അനുഭവിച്ചു.’

‘സ്വന്തം കുടുംബത്തിന് വരുമ്പോള്‍ പിന്നെ അവര്‍ ആലോചിക്കും, അയ്യോ അവര്‍ എത്ര വേദനിച്ചിട്ടുണ്ട് എന്ന്. ഞാന്‍ ചെയ്യാത്ത തെറ്റാണ്..അതില്‍ ഞാന്‍ 20 വര്‍ഷം നടന്നു. എല്ലാ കാര്യങ്ങളും എല്ലാവരുമായിട്ടും പോലീസില്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ചാലും ആരു വിളിച്ചാലും ഞാന്‍ ഹാജരായിട്ടുണ്ട്. അവസാന നിമിഷം തെളിവ് ഇല്ല എന്ന രീതിയില്‍ ഞാന്‍ നിരപരാധിയായി. എന്നെ ടാര്‍ഗറ്റ് ചെയ്തത് കാവേരിയോ കാവേരിയുടെ അമ്മയോ ഒന്നുമല്ല, ഈ നന്ദകുമാര്‍ എന്ന് പറയുന്ന ആള്‍ തന്നെയാണ്. ക്രൈം നന്ദകുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. ആ വാര്‍ത്ത വായിച്ചിട്ടാണ് ഞാന്‍ വരുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ സൈബറില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. കാരണം എന്നെ വെച്ച് വലിയൊരു മാറ്റര്‍ ഇറക്കിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹം കൊടുത്തിരിക്കുന്നത്, ന്യൂസ് സംബന്ധമായ കാര്യവും കൂടാതെ കുറെ കാര്യങ്ങളും ചേര്‍ത്ത് പുള്ളിയുടെ ഒരു ചാനലില്‍ ഒരു വാര്‍ത്ത കൊടുത്തു.’, പ്രിയങ്ക അനൂപ് പറഞ്ഞു.

STORY HIGHLIGHTS: Priyanka Anoop about her police case, actress kaveri