Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അമേരിക്കയിൽ നിന്നും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍; എങ്ങനെ കമ്പനിയുടെ രാജ്യാന്തര ഇടപാടുകളെ ബാധിക്കും, മോദി-ട്രംപ് സൗഹൃദം അദാനി വിഷയം എങ്ങനെ കൈകാര്യം ചെയ്യും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2024, 06:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ ആരാണെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരേ ഉത്തരമായിരിക്കും, അത് റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമ മുകേഷ് അംബാനി തന്നെ. ഒരു പക്ഷേ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന ഒരു പേര് തന്നെയാണ് റിലയന്‍സ് ഗ്രൂപ്പും അംബാനി കുടുംബവും. 67 വര്‍ഷത്തെ പാരമ്പര്യമാണ് ധീരുഭായി അംബാനി ആരംഭിച്ച റിലയന്‍സിനുള്ളത്. അപ്പോള്‍ ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും വലിയ ധനികന്‍ ആരാണെന്ന ചോദ്യം. അതു ഒന്നു പോലെ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ ഗൗതം അദാനിയാണ്. വെറും 36 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള അദാനി ഗ്രൂപ്പ് ഇന്ന് ഇന്ത്യയിലെ രണ്ടാമനാണ്. എല്ലാ രണ്ടാമന്മാരുടെ ചെയ്യുന്നതു പോലെ ഒന്നാമനാകാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായിട്ടുള്ള ഓട്ടത്തിലാണ് അദാനി. നമ്മള്‍ കേരളീയര്‍ക്ക് അദാനി എന്ന് കേള്‍ക്കുമ്പോള്‍ ഉടനടി ഓര്‍മ്മ വരുന്നത് വിഴിഞ്ഞം തുറമുഖം തന്നെയാണ്. അദാനി ഗ്രൂപ്പിന്റെ ബിസിനസ്, തുറമുഖങ്ങള്‍ മുതല്‍ വൈദ്യുതി മേഖല, സിമന്റ്, എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പടെ അങ്ങനെ വ്യാപിച്ചു കിടക്കുന്നു. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ മുന്ദ്ര, എന്നോര്‍, വിഴിഞ്ഞം, കൃഷ്ണപട്ടണം, കാട്ടുപള്ളി തുടങ്ങി 13 പോര്‍ട്ടുകള്‍ കൈക്കാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പാണ്. രാജ്യത്തെ കപ്പല്‍ ചരക്ക് ഗതാഗതത്തിന്റെ വലിയൊരു ശതമാനം അദാനിയുടെ പോര്‍ട്ട് കമ്പനികള്‍ വഴിയാണ് നടക്കുന്നത്. തിരുവനന്തപുരമുള്‍പ്പടെ രാജ്യത്തെ ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയും അദാനിക്കാണ്. വൈദ്യുതി മേഖയും, എന്‍ഡിടിവിയുടെ മാധ്യമ വിഭാഗവും അദാനിയുടെ കൈയ്യിലാണ്. ഇതെല്ലാം ഇന്ത്യയില്‍ ആണെങ്കില്‍ വിദേശ രാജ്യങ്ങളിലും നിരവധി തുറമുഖങ്ങളിലും, ഊര്‍ജ്ജ മേഖലയിലും, ഗതാഗത മേഖലയുള്‍പ്പടെ നിരവധിയിടങ്ങളില്‍ അദാനിക്ക് വന്‍ സംരംഭങ്ങളുണ്ട്. വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് അദാനി ഗ്രൂപ്പ്.


അദാനി ഇപ്പോള്‍ അമേരിക്കയില്‍ കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്കയില്‍, അദാനി തന്റെ ഒരു കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിന് 250 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇക്കാര്യം മറച്ചുവെച്ചുവെന്നും ആരോപിക്കപ്പെടുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ഇന്ന് ഉച്ചയ്ക്ക് പ്രസ്താവന ഇറക്കി. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. അമേരിക്കയില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ആദ്യ ഇന്ത്യന്‍ വ്യവസായിയായി മാറി അദാനി. ഇതാദ്യമായാണ് അദാനിക്കെതിരെ അമേരിക്കയില്‍ കൃത്രിമത്വം ആരോപിക്കപ്പെടുന്നത്, എന്നാല്‍ ഇന്ത്യയ്ക്കകത്തും അദാനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.


അദാനിയുടെ ബിസിനസ് അമേരിക്കയില്‍ കുടുങ്ങിയതോടെ അദ്ദേഹത്തിന്റെ ആഗോള മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് പറയപ്പെടുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച ഗൗതം അദാനി, അമേരിക്കയുടെ ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നു. അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും എക്സ്ചേഞ്ച് കമ്മീഷനും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഞങ്ങള്‍ അവ നിഷേധിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു. ഞങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കുന്ന ഒരു നിയമം അനുസരിക്കുന്ന കമ്പനിയാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന കമ്പനിയെന്നും പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയില്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് ശേഷം, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പല കമ്പനികളുടെയും ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ പ്രസ്താവന പ്രകാരം, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വഞ്ചനാക്കുറ്റം ചുമത്തിയ ശേഷം, ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗിനെ പ്രതികൂലമായി ബാധിച്ചേക്കാം.

കഴിഞ്ഞ വര്‍ഷം തന്നെ, അമേരിക്കന്‍ ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ (ഷോര്‍ട്ട് സെല്ലിംഗ്) കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ നിരവധി ഗുരുതരമായ ക്രമക്കേടുകള്‍ ഉന്നയിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തിന് ശേഷം, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 150 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. അദാനിക്കെതിരായ ആരോപണങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, പരസ്പരം മുതലെടുപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ ബിജെപിയും അദാനിയും തള്ളിക്കളയുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ പൗരനും സിഖ് വിഘടനവാദി നേതാവുമായ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ ന്യൂയോര്‍ക്കില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന് മുമ്പ് അമേരിക്ക ഇന്ത്യ ആരോപിച്ചിരുന്നു. ഈ വിഷയങ്ങളില്‍ വരാനിരിക്കുന്ന ട്രംപ് സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രംപും മോദിയും തമ്മില്‍ നല്ല ബന്ധമുണ്ട്, ഇരുവരും പരസ്പരം സുഹൃത്തുക്കളെന്ന് വിളിക്കുന്നു. എന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ചുമത്തുന്നത് ട്രംപിന് ഇഷ്ടമല്ല.

എന്താണ് നടന്ന സംഭവം
ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗറും കൂടാതെ മറ്റ് ആറ് പേര്‍ സൗരോര്‍ജ്ജ വിതരണ കരാര്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി എട്ട് ജിഗാവാട്ട് സൗരോര്‍ജ്ജം വിതരണം ചെയ്യുന്നതിനായി സോളാര്‍ എനര്‍ജി കോ-ഓപ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ടെന്‍ഡര്‍ നേടിയിരുന്നു. അതുപോലെ അസൂര്‍ പവറിന് നാല് ജിഗാവാട്ടിന്റെ ടെന്‍ഡറും ലഭിച്ചിരുന്നു. അസൂര്‍ പവറിലെ നിക്ഷേപകനായ ഒരു കനേഡിയന്‍ പബ്ലിക് പെന്‍ഷന്‍ ഫണ്ട് മാനേജരും ഈ കേസില്‍ ഉള്‍പ്പെട്ടവരില്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, സൗരോര്‍ജ്ജം വില്‍ക്കാന്‍ അദാനിയും അസൂര്‍ പവറും നല്‍കിയ വിലയ്ക്ക് സോളാര്‍ എനര്‍ജി കോഓപ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) വാങ്ങുന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2021ലും 2022ലും അദാനിയും മറ്റുള്ളവരും ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തുകയും വൈദ്യുതി വില്‍പ്പന കരാര്‍ ഒപ്പിടാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തതായി യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൈക്കൂലി നല്‍കിയ ശേഷം ഒഡീഷ, ജമ്മു-കശ്മീര്‍, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ എസ്ഇസിഐയുമായി ധാരണയിലെത്തുകയായിരുന്നു.

ReadAlso:

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

കണ്ടക ശനി ആരോഗ്യ വകുപ്പിനെയും കൊണ്ടേപോകൂ: മൂടിവെയ്ക്കപ്പെടുന്ന കഴിവുകേടുകളെല്ലാം വെളിച്ചത്തു വരുന്നു; നമ്പര്‍ വണ്‍ ആരോഗ്യം ഇപ്പോള്‍ മോര്‍ച്ചറിയില്‍: മന്ത്രിക്കും സര്‍ക്കാരിനും പറയാനെന്തുണ്ട് ?

ഭാരതാംബ വിഷയം കത്തിപ്പടരുന്നു: ഗവര്‍ണറുടെ കൂലിത്തല്ലുകാരനാകരുത് കേരള സര്‍വ്വകലശാലാ വിസി: ചട്ടമ്പിത്തരം അംഗീകരിച്ചു കൊടുക്കില്ല; വി.സിയുടെ ചുമതലകള്‍ എന്തൊക്കെയെന്ന് ചട്ടം പറഞ്ഞ് മന്ത്രി

തുറന്നു പറച്ചിലിന്റെ മൂന്നാംപക്കം കുരിശേറ്റം: സര്‍ക്കാരിന്റെ ഏതു ശിക്ഷയ്ക്കും സ്വയം തയ്യാറെടുത്ത് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; പാപഭാരത്തിന്റെ മുള്‍ക്കിരീടം സ്വയം അണിഞ്ഞു; സര്‍ക്കാരിനല്ല, സിസ്റ്റത്തിനാണ് പ്രശ്‌നമെന്ന അവിശ്വസനീയ മൊഴി

കൊലക്കത്തിയില്‍ ചന്ദന മണം: അമ്മയ്‌ക്കൊരു മകന്‍ സോജുവിനെ മറയൂര്‍ ചന്ദനത്തടി മോഷണ കേസില്‍ പിടിക്കുമ്പോള്‍ ?; ഗുണ്ടായിസം വിട്ട് തടിമോഷണത്തില്‍ എത്തിയതെങ്ങനെ; ജയില്‍ വാസത്തിലെ സൗഹൃദങ്ങള്‍


ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥന് 228 മില്യണ്‍ ഡോളര്‍ നല്‍കിയെന്നും ഇതിന് പകരമായി എസ്ഇസിഐയില്‍ നിന്ന് ഏഴ് ജിഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ആന്ധ്രാപ്രദേശ് സമ്മതിച്ചുവെന്നുമാണ് ആരോപണം. അമേരിക്ക നല്‍കിയ രേഖകളില്‍ സാഗര്‍ അദാനിയെ കുറിച്ച് വിശദമായി വിശദീകരിച്ചിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി സിഇഒ വിനീത് ജെയിന്‍ തന്റെ ഫോണില്‍ നിന്ന് അസൂര്‍ പവറിന്റെ വിഹിതത്തിന്റെ ഫോട്ടോ സൂക്ഷിച്ചുവെന്ന് പറയുമ്പോള്‍ കൈക്കൂലി വാഗ്ദാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാഗര്‍ അദാനി തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. എട്ട് കോടി ഡോളറായിരുന്നു ഈ കൈക്കൂലി തുക.

ഓസ്ട്രേലിയയിൽ അദാനി കമ്പനിയ്ക്കു എതിരായി നടന്ന പ്രക്ഷോഭം

പല രാജ്യങ്ങളിലും പലതരം വിവാദങ്ങള്‍

കൈക്കൂലി തുക നല്‍കാന്‍ അസുര്‍ പവര്‍ ഉദ്യോഗസ്ഥരുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്. ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ യുഎസില്‍ നിന്നും രാജ്യാന്തര വിപണികളില്‍ നിന്നും മൂലധനം സ്വരൂപിക്കാനാഗ്രഹിച്ച കോഴ പദ്ധതിയെക്കുറിച്ച് നുണ പറഞ്ഞതായി യുഎസ് അറ്റോര്‍ണി ബ്രയോണ്‍ പീസ് പ്രസ്താവനയില്‍ പറഞ്ഞു. പല രാജ്യങ്ങളിലും അദാനി വിവാദമായിട്ടുണ്ട്. 2017ല്‍ അദാനി എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലുള്ള കാര്‍മൈക്കല്‍ കല്‍ക്കരി ഖനിയുടെ കരാര്‍ അദാനി എന്റര്‍പ്രൈസസായിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണിത്. എന്നാല്‍ അടത്തിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. ക്വീന്‍സ്ലാന്റില്‍ 45 ദിവസം ‘സ്റ്റോപ്പ് അദാനി’ സമരം നടന്നു. ഓസ്ട്രേലിയയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക നിയമങ്ങള്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

2022 ജൂണില്‍ ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) ചെയര്‍മാന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ അദാനി ഗ്രൂപ്പിന് പവര്‍ പ്രോജക്ട് നല്‍കാന്‍ പ്രസിഡന്റ് ഗോതബായ രാജപക്സയില്‍ ‘സമ്മര്‍ദം’ ചെലുത്തിയതായി മൊഴി നല്‍കിയിരുന്നു. മാന്നാര്‍ ജില്ലയില്‍ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള ടെന്‍ഡര്‍ ഇന്ത്യയുടെ അദാനി ഗ്രൂപ്പിന് നല്‍കിയതായി ജൂണ്‍ 10 വെള്ളിയാഴ്ച സിഇബി ചെയര്‍മാന്‍ എംഎംസി ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്റിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സമിതിയെ അറിയിച്ചു. ഈ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം സെപ്റ്റംബറിൽ കെനിയയിലെ നെയ്‌റോബി വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പിനെതിരെ വൻ പ്രതിഷേധം നടന്നിരുന്നു

ശ്രീലങ്ക, കെനിയ മുതല്‍ മ്യാന്‍മര്‍ വരെ തര്‍ക്കം
അദാനി ഗ്രൂപ്പിന് ടെന്‍ഡര്‍ നല്‍കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് പറഞ്ഞതായി ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചു. തനിക്ക് മോദിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് രാജപക്സെ എന്നോട് പറഞ്ഞു, ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ പറയുന്നത് കേള്‍ക്കാം. എന്നിരുന്നാലും, ഒരു ദിവസത്തിന് ശേഷം, അതായത് ജൂണ്‍ 11 ന് വൈകുന്നേരം, പ്രസിഡന്റ് ഗോതബയ രാജപക്സെ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയിരുന്നു. ഈ വിഷയത്തില്‍, അദാനി കമ്പനി വക്താവ് ഒരു പ്രസ്താവന ഇറക്കിയിരുന്നു, ‘ശ്രീലങ്കയില്‍ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ ഉദ്ദേശം അയല്‍രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയാണ്. ഉത്തരവാദിത്തമുള്ള കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഭാഗമായി ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നു. രണ്ട് രാജ്യങ്ങള്‍.’ നോക്കാം.


ഇന്ത്യയുടെ ഇംഗ്ലീഷ് ബിസിനസ് ദിനപത്രമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച്, അടുത്തിടെ ബംഗ്ലാദേശ് ഹൈക്കോടതി അദാനി ഗ്രൂപ്പിന്റെ എല്ലാ വൈദ്യുതി സംബന്ധമായ കരാറുകളും അവലോകനം ചെയ്യാന്‍ ഒരു ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. 2007-ല്‍ ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ അദാനി പവര്‍ ഒരു പവര്‍ പ്ലാന്റ് നിര്‍മ്മിക്കുകയും ഇവിടെ നിന്ന് ബംഗ്ലദേശിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള കരാര്‍ ഒപ്പിടുകയും ചെയ്തു. ബംഗ്ലാദേശിലെയും ജാര്‍ഖണ്ഡിലെയും സര്‍ക്കാരുകള്‍ അദാനിയുടെ ഈ കരാറിനെക്കുറിച്ച് നിരവധി എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. 2021ല്‍ മ്യാന്‍മറിലെ യാങ്കൂണില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മിക്കാന്‍ അദാനി പോര്‍ട്ട്സ് പദ്ധതിയിട്ടിരുന്നു. ഭൂമി മ്യാന്‍മര്‍ ആര്‍മിയില്‍ നിന്ന് പാട്ടത്തിനെടുത്തതിനാല്‍ അദാനിയുടെ ഈ പദ്ധതിയും പരിശോധനയ്ക്ക് വിധേയമായി. മ്യാന്‍മര്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും അദാനി അതുമായി കരാറുണ്ടാക്കുന്നുവെന്നും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2024 സെപ്റ്റംബറില്‍ കെനിയയിലെ നെയ്റോബി എയര്‍പോര്‍ട്ടിലെ നൂറുകണക്കിന് തൊഴിലാളികള്‍ കെനിയ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാറിനെതിരെ പ്രതിഷേധിച്ചു. 30 വര്‍ഷത്തേക്ക് നെയ്റോബി വിമാനത്താവളത്തിന്റെ നടത്തിപ്പിന്റെ ചുമതല അദാനി ഗ്രൂപ്പിന് ലഭിക്കേണ്ടതായിരുന്നു. അദാനിക്ക് ചുമതല ലഭിച്ചതോടെ തങ്ങളുടെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് നെയ്റോബിയിലെ തൊഴിലാളികള്‍.

Tags: Adani-Modi RelationADANI PORTSGAUTHAM ADANIADANI AIRPORTSAdani Ports and SEZ LtdAmerican Issue for AdaniAdani Electricity

Latest News

നിപ സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15ലധികം യാത്രക്കാർക്ക് പരിക്ക്‌

ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

കാളികാവിലെ നരഭോജി കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൂടുതൽ അന്വേഷണത്തിന് പോലീസ്; ഏഴംഗ സംഘത്തെ രൂപീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.