ജന്തര്‍ മന്തര്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഇടമായി മാറിയയിരിക്കുകയാണ്. അവിടം നിറയെ ഇപ്പോള്‍ പാറ്റകള്‍ കൈയ്യേറിക്കഴിഞ്ഞു. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ആത്മാഹത്യകളുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മ്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. അവര്‍ നിരാഹാര സമരം ആരംഭിച്ചു. സോനം വാങ്ചുക് അനുഷ്ഠിച്ച നിരാഹാരം മരണത്തിനെ മുഖാമുഖം കണ്ടു. ഡെല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സോനം വാങ്ചടുകിനെ ആശുപത്രിയിലേക്കു മാറ്റി.
ഇതോടെ പ്രതിഷേധം സമരമായി മാറി. സമരം തെരുവിലേക്കിറങ്ങി. അതുവരെ മടിച്ചു നിന്ന രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളും പാറ്റകളുടെ പിന്നാലെ കൂടി. അവര്‍ ചെയ്ത നല്ലതിനെയും മോശത്തെയും ഒപ്പിയെടുത്തു. അപ്പോഴും അഴര്‍ ഉര്‍ത്തിയ മുദ്രാവാക്യത്തിന് മറുപടി പറയാന്‍ ഭരണകൂടം തയ്യാറായില്ല എന്നതാണ് വസ്തുത. ഇന്ന് സമരം 35-ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പാറ്റകളുടെ സമരത്തോടൊപ്പം ഒരു സ്ഥല നാമംകൂടി രാജ്യമൊട്ടുക്കും അറിയപ്പെടുകയാണ്. സമരത്തെ കുറിച്ച് ചോദിച്ചാല്‍ ആ സ്ഥലപ്പേരു കൂടി പറയാതെ വയ്യ. അത്രമാത്രം പ്രാധാന്യമാണ് ആ സ്ഥലത്തിന്. ജന്തര്‍ മന്തര്‍. ജനകീയ സമരങ്ങളെ ഉള്‍ക്കൊള്ളുന്ന ഇടം. സമാധാനത്തോടെ പ്രതിഷേദിക്കാന്‍ പ്രതിഷേധിക്കാന്‍, ഭരണകൂടത്തിന്റെ ജനവിരുദ്ധതകളെ തുറന്നു കാട്ടാനുള്ള ഇടം.
ഇവിടെയാണ് സമരങ്ങള്‍ നടക്കുന്നത്. ഇവിടെയാണ് ജനകീയ വിഷയങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ വിളിച്ചു പറയാന്‍ കഴിയുന്ന ഇടം. ഇവിടെയാണ് രാജ്യത്തിന്റെ യഥാര്‍ഥ പ്രതിപക്ഷം കുടുകൊള്ളുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനും ഇഠതു പാര്‍ട്ടികള്‍ക്കും സി.ജെ.പി തുടങ്ങിവെച്ച സമരത്തിനോട് ഐക്യപ്പെടാന്‍ കഴിഞ്ഞതും. ഭരണകൂടത്തിന്റെ തെറ്റിനെ ചൂണ്ടിക്കാട്ടി തുടങ്ങിയ സമരത്തില്‍ ഇന്ന് രാജ്യത്തെ യുവ തലമുറയാണ് കൂടുതല്‍. അവരുടെ വിദ്യാഭ്യാസ ഭാവിയെ കുറിച്ചുള്ള ചിന്തകള്‍ക്കപ്പുറം വരാനിരിക്കുന്ന തലമുറയുടെ വിദ്യാഭ്യാസ സംരക്ഷണം കൂടിയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നലെ രാത്രി സോഷ്യല്‍ മീഡിയപ്ലാറ്റഫോമില്‍ വീഡിയോ മെസേജ് വിടേണ്ട അവസ്ഥയിലേക്ക് യുവാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതാദ്യമായല്ല ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടുള്ള സമരം നടക്കുന്നത്.
പൗരത്വസമരങ്ങളടക്കം രാജ്യത്തെ വിവിധ വിഷയങ്ങളില്‍ ജനാധിപത്യ സമരങ്ങള്‍ അരങ്ങേറിയ ഇടമാണ് ജന്തര്‍ മന്തര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും നിരീക്ഷണ കേന്ദ്രം മാത്രമായിരുന്ന ജന്തര്‍ മന്തര്‍ ഇന്ത്യയില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കായുള്ള ഏറ്റവും പ്രശസ്തമായ വിലാസമായി മാറിയതെങ്ങനെയാണ്. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. 1731ല്‍ മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് ഷായുടെ ഭരണകാലത്ത് രജ്പുത് ഭരണാധികാരിയായ മഹാരാജാ സവായ് ജയ് സിങ് രണ്ടാമനാണ് ജന്തര്‍ മന്തര്‍ നിര്‍മ്മിച്ചത്. ഇന്ത്യയില്‍ അദ്ദേഹം നിര്‍മ്മിച്ച അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ആകാശ ഗോളങ്ങളുടെ ചലനങ്ങള്‍ പഠിക്കാനും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ മെച്ചപ്പെടുത്താനുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരുന്നത്.
ചരിത്രകാരനായ റാണ സഫ്വി തന്റെ പുസ്തകമായ ‘ഷാജഹാനബാദ്: ദ ലിവിംഗ് സിറ്റി ഓഫ് ഓള്‍ഡ് ഡെല്‍ഹി’യില്‍ വ്യക്തമാക്കുന്നത് പോലെ, സമയം അളക്കാനും സൂര്യന്റെയും ഗ്രഹങ്ങളുടെയും ചലനങ്ങള്‍ ട്രാക്ക് ചെയ്യാനും ജ്യോതിശാസ്ത്ര സ്ഥാനങ്ങള്‍ കണക്കാക്കാനുമായി സമ്രാട്ട് യന്ത്രം, ജയ് പ്രകാശ്, റാം യന്ത്രം, മിശ്ര യന്ത്രം തുടങ്ങിയ വലിയ കല്‍ നിര്‍മ്മിതികള്‍ ഇവിടെയുണ്ടായിരുന്നു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഈ നിരീക്ഷണ കേന്ദ്രത്തിനു ചേര്‍ന്നുള്ള പാതയ്ക്ക് സവിശേഷമായൊരു പേരും വിലാസവും നല്‍കുകായിരുന്നു. പാര്‍ലമെന്റും സര്‍ക്കാര്‍ ഓഫീസുകളും കൊണാട്ട് പ്ലേസും ഇതിന്റെ സമീപത്തുമാണ്. പാര്‍ലമെന്റിന്റെ സമീപത്താണെങ്കിലും പ്രധാന പ്രതിഷേധ വേദിയായി പരിഗണിച്ചിരുന്നില്ല.
സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബ് ലോണ്‍സിലായിരുന്നു വലിയ പ്രകടനങ്ങള്‍ നടന്നിരുന്നത്. 1980 കളുടെ അവസാനത്തില്‍ മഹേന്ദ്ര സിങ് ടികായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭത്തിന് ശേഷം ഈ രീതി മാറി. 2018ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നായിരുന്നു അത്. സുരക്ഷയും ക്രമസമാധാന പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ബോട്ട് ക്ലബിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വെച്ചു. 1993 ആയപ്പോഴേക്കും ജന്തര്‍ മന്തര്‍ റോഡ് ജനങ്ങള്‍ക്ക് ധര്‍ണ്ണകളും പ്രകടനങ്ങളും നടത്താന്‍ കഴിയുന്ന പ്രത്യേക വേദിയായി മാറി. തൊഴിലാളി യൂണിയനുകള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍, വിമുക്തഭടന്മാര്‍, കുടിയൊഴിക്കപ്പെട്ട സമൂഹങ്ങള്‍, ആക്ടിവിസ്റ്റുകള്‍, നീതി തേടുന്ന കുടുംബങ്ങള്‍ എന്നിവര്‍ ഒത്തുകൂടാന്‍ തുടങ്ങിയതോടെ, 18-ാം നൂറ്റാണ്ടിലെ നിരീക്ഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള ഈ പാത രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമാധാനപരമായ പ്രതിഷേധ വിലാസമായി തീരുകയായിരുന്നു.
എന്നാല്‍, ജന്തര്‍ മന്തര്‍ റോഡിലെ താമസക്കാര്‍ നാഷണല്‍ ഗ്രീന്‍ ട്രീബ്യൂണലിനെ (NGT) സമീപിച്ചു. തങ്ങളുടെ റെസിഡന്‍ഷ്യല്‍ പ്രദേശം ഒരു സ്ഥിരം പ്രതിഷേധ വേദിയായി മാറിയത് ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വാദിച്ചു. സമരക്കാര്‍ മാസങ്ങളോളം അവിടെ തുടരുന്നു, താല്‍ക്കാലിക നിര്‍മ്മിതികളും ടെന്റുകളും സ്ഥാപിക്കുന്നു, ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നു, മാലിന്യങ്ങള്‍ നിറയുന്നു, ദൈനംദിന ജീവിതം തടസ്സപ്പെടുത്തുന്നു എന്നും അവര്‍ പരാതിപ്പെട്ടു. താമസക്കാരുടെ ഈ വാദം അംഗീകരിച്ച നാഷണല്‍ ഗ്രീന്‍ ട്രീബ്യൂണല്‍ 2017 ഒക്ടോബറില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കാനും റാംലീല മൈതാനത്തേക്ക് മാറ്റാനും ഉത്തരവിട്ടു.
ഗ്രീന്‍ ട്രിബ്യൂണലിന്റെ ഈ ഉത്തരവിനെതിരേ മസ്ദൂര്‍ കിസാന്‍ ശക്തി സംഘട്ടന്‍ (MKSS), കര്‍ഷക സംഘടനകളും ഇന്ത്യന്‍ എക്‌സ്-സര്‍വീസസ് മൂവ്‌മെന്റും സുപ്രിംകോടതിയെ സമീപിച്ചു. പ്രതിഷേധങ്ങള്‍ക്ക് മേലുള്ള പൂര്‍ണ്ണ നിരോധനം സമാധാനപരമായി ഒത്തുകൂടാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകടനങ്ങളെ പാര്‍ലമെന്റില്‍ നിന്നും ഭരണ സിരാകേന്ദ്രത്തില്‍ നിന്നും അകറ്റുമെന്നും അവര്‍ വാദിച്ചു. ഇത് പ്രതിഷേധങ്ങളെ ജനശ്രദ്ധയില്‍ പെടാത്തതും പ്രത്യേകിച്ച് പാവപ്പെട്ട പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ദുഷ്‌കരവുമായ ഒന്നാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന്, 2018 ജൂലൈ 23ന് സുപ്രിംകോടതി ഈ രണ്ട് അവകാശവാദങ്ങള്‍ക്കുമിടയില്‍ തുല്യത പാലിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു.
താമസക്കാര്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷത്തിന് അവകാശമുണ്ടെങ്കിലും, പൗരന്മാര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജന്തര്‍ മന്തറിലെ പ്രകടനങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിന് പകരം, ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അവ നിയന്ത്രിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജന്തര്‍ മന്തര്‍ റോഡില്‍ 1,000 പേര്‍ വരെയുള്ള പ്രതിഷേധങ്ങള്‍ നടത്താനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളേണ്ട ഒത്തുകൂടലുകള്‍ റാംലീല മൈതാനത്താണ് നടത്തേണ്ടത്. കൂടാതെ മുന്‍കൂര്‍ പൊലീസ് അനുമതി നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടത്തിന്റെ അളവ്, സമയം, ശുചിത്വം, ശബ്ദ പരിധി, ഗതാഗത നിയന്ത്രണം, ക്രമസമാധാനം, സംഘാടകരുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും സമരക്കാര്‍ പാലിക്കണം.
ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യന്‍ ജനത നടത്തിയ സമാധാനപരമായ സ്വാതന്ത്ര്യ സമരങ്ങള്‍ ഇന്നും രാജ്യം ഓര്‍മ്മിക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ധീരരക്തസാക്ഷികളായവരുടെ ചോര വീണ മണ്ണാണ് ഇത്. ജനാധിപത്യത്തിലെ ഒരു തെറ്റായ തീരുമാനം കൊണ്ടുപോലും രാജ്യ ഭരണത്തിലിരിക്കുന്നവര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ചോരവീണ മണ്ണിലെ മനുഷ്യരെ വേജനിപ്പിക്കരുത്. അങ്ങനെയുണ്ടാകുന്ന വേദനയില്‍ നിന്നും ഉയരുന്ന പ്രതിഷേധാഗ്നിയുടെ ചൂടേറ്റാല്‍ ഏത് ശക്തനായ ഭരണാദികാരി നയിക്കുന്ന ഭരണകൂടവും വെന്തു വെണ്ണീറായി മണ്ണില്‍ പതിക്കും. ജനങ്ങളുടെ ക്ഷേമവും, വികാസവും, സ്വപ്‌ന സാക്ഷാത്ക്കാരവുമൊക്കെയാവണം ഭരണകൂടങ്ങള്‍. ഇല്ലെങ്കില്‍. ഇന്നത്തെ സമരവേദിയായി അടയാളപ്പെടുത്തപ്പെട്ട ജന്തര്‍മന്തര്‍ നാളെ ഇന്ത്യയിലാകെ അടയാളപ്പെടുത്തപ്പെടുന്ന പേരായി മാറും.















