Celebrities

ആ സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അംഗീകാരം നല്‍കി? ലഹരി ഉപയോഗത്തിലും വയലന്‍സിലും നടി രഞ്ജിനി പ്രതികരിക്കുന്നു | Actress Renjini

മാർക്കോ, ആർഡിഎക്സ് സിനിമകൾക്കെതിരെ വിമർശനം

സിനിമയിലെ ലഹരി ഉപയോഗത്തിലും വയലന്‍സിലും സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതികരണവുമായി നടി രഞ്ജിനി.  മാര്‍ക്കോ, ആര്‍ഡിഎക്‌സ് സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അംഗീകാരം നല്‍കിയെന്നും ഇത്തരം പടങ്ങള്‍ പുറത്തുവന്നതില്‍ അത്ഭുതം തോന്നിയെന്നും താരം പറഞ്ഞു.

രഞ്ജിനിയുടെ വാക്കുകള്‍:

മലയാള സിനിമ കൊറിയന്‍ സിനിമകളുടെ പാത പിന്തുരുകയാണ്. മാര്‍ക്കോ, ആര്‍ഡിഎക്‌സ് സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അംഗീകാരം നല്‍കി ? ഇത്തരം പടങ്ങള്‍ പുറത്തുവന്നതില്‍ അത്ഭുതം തോന്നി. സെന്‍സര്‍ ബോര്‍ഡ് ഉറങ്ങുകയാണോ എന്ന് സംശയമുണ്ട്. സെക്‌സിനെ സംബന്ധിച്ച് മാത്രമുള്ളതല്ല സെന്‍സര്‍ ബോര്‍ഡ്. ഞങ്ങളുടെ സമയങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഓരോ സീന്‍ സംബന്ധിച്ച് പറയുമ്പോള്‍ ഡയറക്ടര്‍ തന്നെ അതിനോട് യോജിക്കും.

കേരളത്തിന് മാത്രമായി ഒരു സെന്‍സര്‍ ബോര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കും.സര്‍ക്കാര്‍ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് യുവാക്കള്‍ കൊലപാതകം ചെയ്യുന്നു. സിനിമയില്‍ ഇത്രമാത്രം അക്രമം കാണിക്കണോ. കുറ്റം പറയുകയല്ല, ആര്‍ഡിഎക്‌സ് എന്ന ടൈറ്റില്‍ തന്നെ എങ്ങനെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു.സിനിമയിലെ ഒരാളെ ലഹരി കേസില്‍ പിടിച്ച് പിന്നീട് വെറുതെ വിടുകയായിരുന്നു. എല്ലാവരും നിയമത്തിന് മുന്നില്‍ ഒന്നാണ്- രഞ്ജനി പറഞ്ഞു.

content highlight: Actress Renjini