Celebrities

തണ്ണീർമത്തൻ ദിനങ്ങളിൽ ഓഡിഷൻ ചെയ്യുമ്പോൾ മാത്യുവിനോടും നസ്ലനോടും ഒറ്റക്കാര്യമേ ഞാൻ പറഞ്ഞിട്ടുള്ളൂ: വിനീത് വിശ്വം

അജഗജാന്തരം, അങ്കമാലി ഡയറീസ്, സൂപ്പർ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിനീത് വിശ്വം. എന്നാല്‍ ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ അനുഭവം പങ്കുവെക്കുകയാണ് വിനീത് വിശ്വം. തണ്ണീർമത്തൻ ദിനങ്ങളുടെ ഓഡിഷൻ സമയത്ത് സംവിധായകൻ ഗിരീഷ് എഡിയുടെ ഒപ്പം താനും ഉണ്ടായിരുന്നതായി വിനീത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തണ്ണീർ മത്തൻ ദിനങ്ങളിൽ ഇവരെ ഓഡിഷൻ ചെയ്യുമ്പോൾ നമ്മളും ഗിരീഷിന്റെ ഒപ്പം ഉണ്ടായിരുന്നു. പടം ചെയ്‌ത്‌ കൊണ്ടിരിക്കുമ്പോൾ ഇവര് അഞ്ച് കുട്ടികളുണ്ട്. നസ്ലെൻ, മാത്യു, ചെറുത് എന്ന കഥാപാത്രം ചെയ ജിംഖാനയിലെ ഫ്രാങ്കോ. ആ സമയത്ത് ഞാൻ അവരുടെ അടുത്ത് പോയി പറഞ്ഞിരുന്നു. പടം കഴിയുമ്പോൾ, ചിലപ്പോൾ എല്ലാവർക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല. നിങ്ങൾ എല്ലാവരും ഒരേ പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്- വിനീത് പറയുന്നു.

നിങ്ങൾക്ക് സിനിമയാണ് പാഷനെങ്കിൽ ചെയ്‌തുകൊണ്ടേ ഇരിക്കുക. ഒരു വെള്ളിയാഴ്‌ച നിങ്ങൾക്ക് വരും. നമ്മുടെ റൂട്ടിൽ എപ്പോഴാ ബസ് കേറുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല. കാത്തിരിക്കണം. എനിക്ക് കുറച്ചെങ്കിലും വിസിബിലിറ്റി കിട്ടാൻ സൂപ്പർ ശരണ്യ വരെ കാത്തിരിക്കേണ്ടി വന്നു. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും വിനീത് പറഞ്ഞു.