മലയാള സിനിമയിലെ സംവിധായകനും നടനുമാണ് ജോണി ആന്റണി. സഹസംവിധായകനായി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ജോണി ആൻ്റണി തുളസീദാസ്, ജോസ് തോമസ്, നിസാർ, താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നി ജനപ്രിയ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. വരനെ ആവശ്യമുണ്ട്, ലവ്, ഹോം, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമാ ലോകത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജോണി ആന്റണി. ഹോം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ എനിക്കും ഒരു സ്ഥാനം കിട്ടിയിട്ടുണ്ട്. ഒ.ടിടിയില്‍ നല്ലരീതിയില്‍ ആ പടം പോയിരുന്നു. അന്യ രാജ്യത്ത് ഉണ്ടായിരുയാള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ദിവസം സുഹൃത്തുമൊത്ത് പുറത്ത് പോയപ്പോഴാണ് ഈ സംഭവം. അവിടെ ഉണ്ടായിരുന്ന ഒരാളുടെ അടുത്ത് ഞാന്‍ ഒരു സെലിബ്രിറ്റി ആക്ടറാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഏത് സിനിമയാണെന്ന് ചോദിച്ചു. ഞാന്‍ ഹോം എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് മനസിലായി.
ഞാന്‍ കുട്ടുകാരന്റെ അടുത്ത് അപ്പോള്‍, കണ്ടോ കണ്ടോ എന്റെ വില കണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അവര്‍ക്ക് എന്നെ മനസിലാകാന്‍ കാരണം ഒടിടിയാണ്. ഒടിടി ഇല്ലെങ്കില്‍ ആരും അറിയാന്‍ പോകുന്നില്ല. അതുപോലെ തന്നെ ഒരു ഫിലിപ്പിയന്‍സ് ലേഡി എന്നെ കണ്ട് തിരിച്ചറിഞ്ഞു. അവര്‍ ഭര്‍ത്താവുമായി പോകുകയായിരുന്നു, അദ്ദേഹം മലയാളിയാണ്. പുള്ളി പറഞ്ഞു ജോണി ചേട്ടാ എന്റെ ഭാര്യയാണ് ഹോം കണ്ട് അവള്‍ താങ്കളെ തിരിച്ചറിഞ്ഞു. അതൊക്കെ വലിയ ഭാഗ്യമാണ്- ജോണി ആന്റണി പറഞ്ഞു.
റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഒരു കുടുംബ ചിത്രമാണ് ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലെന്‍, എന്നിവര്‍ക്കൊപ്പം ജോണി ആന്റണിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.