കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന ആരോപണവുമായി താരത്തിന്റെ പിആര്‍ മാനേജർ വിപിൻ കുമാർ നൽകിയ പരാതി വലിയ വാർത്തകൾക്ക് ഇടം നൽകിയിരുന്നു. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയെ പുകഴ്ത്തി വിപിൻ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രകോപിതനായാണ് ഉണ്ണി തന്നെ മർദിച്ചതെന്നും വിപിൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരോപങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഉണ്ണി.
ടൊവിനോ തോമസുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് എല്ലാ വിവാദങ്ങൾക്കുമുള്ള ഉത്തരം ഉണ്ണി മുകുന്ദൻ നൽകിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്റ്റിക്കറുകൾ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ടൊവിനോയുമായുള്ള ചാറ്റ് ആണ് ഉണ്ണി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ ഉണ്ണി പങ്കിട്ട സ്റ്റോറിൽ ടോവിനോയെ മെൻഷൻ ചെയ്തിട്ടുമുണ്ട് താരം.
വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ ടോവിനോയും ഉണ്ണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശകതമായിരുന്നു. തന്റെ സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദൻ തന്റെ മേൽ കാണിച്ചതെന്നും തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചെന്നായിരുന്നു വിപിന്റെ പരാതി. എന്നാൽ അന്വേഷണത്തിൽ ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും വിപിൻ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനോടുള്ള പ്രതികരണം ഉണ്ണിയും പങ്കുവെച്ചിരുന്നു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ചിലർ തന്റെ കരിയർ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും താരം വ്യക്തമാക്കി.
STORY HIGHLIGHT: unni mukundan share tovino chat screenshots