ഒരു വർഷത്തെ അക്കാദമിക രംഗ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് വിദ്യാഭ്യാസ കലണ്ടര്‍. എന്തൊക്കെ എന്നൊക്കെ എങ്ങനെ നടക്കണമെന്നുള്ളതാണ് വിദ്യാഭ്യാസ കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കലണ്ടർ വിദ്യാർഥികളെ സഹായിക്കാനാണോ ഉപദ്രവിക്കാനാണോ എന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇന്നലെയാണ് 2025-2026 വർഷത്തെ കലണ്ടർ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കിയത്. വിദ്യാർഥി സൗഹൃദമാകണം നമ്മുടെ ക്ലാസ് മുറികളും മറ്റിടങ്ങളും എന്ന പ്രഖ്യാപനം നിലനിൽക്കെ പ്രസ്തുത കലണ്ടറിൽ ധാരാളം പോരായ്മകൾ നിലനിൽക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. അതായത് പഠനമെന്ന ജോലിഭാരം വീണ്ടും വർധിക്കുമെന്ന് ചുരുക്കം.
അമിതഭാരം കുറച്ച് പഠനം ആയാസ രഹിതമാക്കണമെന്ന് റിപ്പോർട്ടുകൾ കമ്മിറ്റികൾ സർക്കാരിന് കൈമാറിയിരിക്കെയാണ് ഈ പ്രഖ്യാപനം. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് മേൽപറഞ്ഞ് പഠനസമയം കൂട്ടുക. ഇതോടെ രാവിലെ സ്കൂളിലെത്തുന്ന വിദ്യാർഥി തിരികെ മടങ്ങാൻ വൈകുന്നേരം 4.15 കഴിയുമെന്ന് ചുരുക്കം.
വിദ്യാഭ്യാസ കലണ്ടറിലെ മറ്റ് പ്രഖ്യാപനങ്ങൾ…
ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.
വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.
content highlight: Education calender