കമല്‍ഹാസന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘തഗ് ലൈഫിന്’ കര്‍ണാടകയില്‍ നിരോധനം. കന്നഡ ഭാഷാ വിവാദത്തില്‍ മാപ്പു പറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്‌തമാക്കിയതോടെ സിനിമയ്‌ക്ക് വിലയ്‌ക്കേര്‍പ്പെടുത്താനൊരുങ്ങുകയാണ് കർണ്ണാടക. ഇതുസംബന്ധിച്ച് കര്‍ണാടക ഫിലിം ചേംബറുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
താന്‍ ഒരു തെറ്റ് ചെയ്‌തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാമെന്ന് കരുതേണ്ടെന്നും കമല്‍ഹാസന്‍ നിലപാട് വ്യക്‌തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിന്‍റെ പുതിയ സിനിമയ്‌ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
കന്നഡ ഭാഷ തമിഴല്‍ നിന്നും ഉത്‌ഭവിച്ചതാണെന്നായിരുന്നു കമല്‍ഹാസന്‍റെ വിവാദ പരാമര്‍ശം. ബാംഗ്ലൂരില്‍ നടന്ന ‘തഗ് ലൈഫി’ന്‍റെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു താരം വിവാദപരാമര്‍ശം നടത്തിയത്. താരത്തിന്‍റെ ഈ പ്രസ്‌താവന കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്‌തമായത്.
പ്രസ്‌താവന കന്നഡ ഭാഷയോടുള്ള അനാദരവാണെന്ന് ആരോപിച്ച് കമൽഹാസന്‍ മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന നേതാവ് ബി.വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. നിരവധി കന്നട അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.
പ്രതിഷേധങ്ങള്‍ക്കിടെ തന്‍റെ നിലപാട് വ്യക്‌തമാക്കി കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. ഇതൊരു ജനാതിപത്യ രാജ്യമാണെന്നും നിയമത്തിലും നീതിയിലും താൻ വിശ്വസിക്കുന്നുണ്ടെന്നും താരം പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്‌ത ശേഷമുള്ള സ്‌റ്റാലിനുമായുള്ള ആദ്യ കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.