ദിലീപിന്റെ 150ാം ചിത്രം എന്ന വിശേഷണവുമായി വന്ന പ്രിൻസ് അൻഡ് ദ ഫാമിലി ജനപ്രീതി നേടുന്നു. മെയ് 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. പോസിറ്റീവ് പ്രതികരണങ്ങളാണ് ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. അത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. മികച്ച കളക്ഷനാണ് ചിത്രത്തിന് ആദ്യ വാരം മുതല്‍ ലഭിച്ചത്. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം രാമലീലയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് നേടുന്ന ദിലീപ് ചിത്രം ആയിരിക്കുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 16 കോടിയില്‍ ഏറെയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യ ഗ്രോസ് 17.0 കോടിയാണ്. വിദേശത്തുനിന്ന് 6.62 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 24.52 കോടിയാണ്. 24 ദിവസത്തെ (ഇന്നലെ വരെയുള്ള) കണക്കാണ് ഇത്. ഞായറാഴ്ചയായ ഇന്നലെ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 49 ലക്ഷമാണ്. 24-ാം ദിനം എന്നത് പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ടുമുണ്ട് ചിത്രത്തിന്.
ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.