കന്നഡ ഭാഷാവിവാദത്തില്‍ നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ആക്ഷൻ ഡ്രാമ ചിത്രം ‘തഗ് ലൈഫ്’ സിനിമാ നിരോധനവുമായി ബന്ധപ്പെട്ട് കമൽഹാസൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം നടത്തിയത്. കമലിന്റെ സിനിമാക്കമ്പനിയായ രാജ് കമല്‍ ഫിലിംസാണ് ഹര്‍ജി നല്‍കിയത്.
നിങ്ങളൊരു സാധാരണക്കാരനല്ല,പൊതുവിടത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെങ്കില്‍ എന്തിനാണ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് അതില്‍ ഖേദമില്ല. നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആയിഎന്നുകരുതി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ല. രാജ്യത്തിന്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതുസ്വീകാര്യനായ ഒരാള്‍ക്ക് അങ്ങനെയൊരു പ്രസ്താവന നടത്താന്‍ കഴിയില്ല. കര്‍ണാടകയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്. കോടതി വ്യക്തമാക്കി.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. എന്നാൽ താൻ നടത്തിയ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാട് വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHT: kamal haasan thug life language issue