Entertainment

ലൈഫ് ഓഫ് മാന്‍ഗ്രോവ് എന്ന ചിത്രം ജൂണ്‍ 6ന് തിയേറ്ററുകളില്‍ എത്തുന്നു

കാന്‍സറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ അതിജീവനവും, കണ്ടല്‍ക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ വിഷയം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആവുകയാണ്. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാന്‍ഗ്രോവ്.

ചിത്രത്തിന്റെ രചനയും സംവിധാനവും എന്‍ എന്‍ ബൈജു നിര്‍വഹിച്ചിരിക്കുന്നു.എസ് ആന്‍ഡ് എച്ച് ഫിലിംസിന്റെ ബാനറില്‍ ശോഭനായര്‍, പി വി ഹംസകൂറ്റനാട്, ഉമ്മര്‍ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.

ഡിയോ പി നിതിന്‍ തളിക്കുളം. എഡിറ്റര്‍ ജി മുരളി.അസിസ്റ്റന്റ് ഡയറക്ടര്‍ വിനയ വിജയന്‍ .അസോസിയേറ്റ് ഡയറക്ടര്‍ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടര്‍സ് ഹരിത, ബ്ലസല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് ഷോര്‍ണൂര്‍ . പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാമപ്രസാദ്.
അഭിനേതാക്കള്‍ രാജേഷ് ക്രോബ്രാ,സുധീര്‍ കരമന,ദിനേഷ് പണിക്കര്‍. നിയാസ് ബക്കര്‍, ഗാത്രി വിജയ് തുടങ്ങിയവരാണ്. അയ്ഷ്ബിന്‍ എന്ന കുട്ടി പ്രധാന കഥാപാത്രം ചെയ്യുന്നു.

കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാന്‍സര്‍ പടര്‍ന്നു പിടിച്ച ഒരു കര്‍ഷക ഗ്രാമം. അവിടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെണ്‍കുട്ടി. കാന്‍സര്‍ ബാധിച്ച് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ അവള്‍ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടല്‍ക്കാടുകളും,അത് നട്ടു വളര്‍ത്തിയ ചാത്തനും പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരന്‍ മാഷും തന്റെ എല്ലാമെല്ലാമായ അച്ഛനും പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങള്‍ ആകുന്നു. ഗ്രാമത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓര്‍മ്മകള്‍ ക്യാന്‍സറിന്റെ കൊടിയ വേദനയിലും അവള്‍ എഴുതിയ ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാന്‍സറിനെ അതിജീവിച്ച് അവള്‍ എഴുതിയ ഈ കഥകള്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേര്‍ സാക്ഷ്യങ്ങള്‍ ആകുന്നു .ഇതാണ് ചിത്രത്തിന് ഇതിവൃത്തം.