വർഷങ്ങൾക്കിപ്പുറം മണിരത്നവും കമൽഹാസനും ഒന്നിച്ച ചിത്രം, എആർ റഹ്മാന്റെ സംഗീതം…ഇതൊന്നും പോരാതെ കന്നഡ വിവാദവും…തഗ് ലൈഫ് റിലീസിന് മുന്നേ തന്നെ ചർച്ചയായിരുന്നു.
34 വര്‍ഷത്തിന് ശേഷമാണ് മണിരത്നവും കമല്‍ഹാസനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. വമ്പന്‍ താരനിരയോടെ എത്തിയ തഗ് ലൈഫ് ഇന്നാണ് ആഗോളതലത്തില്‍ റിലീസ് ചെയ്‌തിരിക്കുന്നത്.
സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന കമല്‍ഹാസന്‍റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടക ഹൈക്കോടതി പോലും ഇതില്‍ ഇടപ്പെട്ടു. ഇതേ തുടര്‍ന്ന് കര്‍ണാടകയില്‍ ഈ ചിത്രം റിലീസിന് എത്തിയതുമില്ല. എന്നാല്‍ ചിത്രം മറ്റു തിയേറ്ററുകളില്‍ എത്തിയപ്പോള്‍ എങ്ങനെയാണ് പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
ചിത്രത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സംവിധാനത്തെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ നിരാശ പ്രകടിപ്പിച്ച് എത്തിയവരാണ് കൂടുതല്‍ പേരും.
തഗ്‌ലൈഫിന്‍റെ കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. നായകനാവട്ടെ ബോംബയിലും. ശക്തിവേലിന്‍റെയും സദാനന്ദന്‍റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്യാങ്ങുകള്‍. ഇവര്‍ തമ്മിലുള്ള കുടിപ്പകയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. പറയത്തക്ക പുതുമകളൊന്നും സിനിമയ്ക്കില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മണിരത്നം സിനിമയ്ക്ക് പ്രതീക്ഷയ്‌ക്കൊത്തപ്പോലെ സിനിമയ്ക്ക് കാര്യമായി ഒന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.
എന്നാല്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും ആളുകള്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. മാസ്, ക്ലാസ്, രോമാഞ്ചം നിറഞ്ഞ നിമിഷങ്ങള്‍. എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.രണ്ടാം പകുതിയില്‍ ആക്ഷന്‍, സ്റ്റണ്ടുകള്‍ , സെന്‍റിമെന്‍റ് ടച്ചില്‍ അവസാനിക്കുന്ന തഗ് സ്റ്റോറി, ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.ചിത്രത്തിന്‍റെ വേഗതയെ കുറിച്ചും അവതരണത്തെ കുറിച്ചും വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
കമൽ ഹാസന്‍റെ ശ്രമങ്ങളെയും മണിരത്നത്തിന്‍റെ സംവിധാനത്തെയും ചില പ്രേക്ഷകർ പോസിറ്റീവായി കാണുന്നുണ്ടെങ്കിലും മറ്റു പലരും ചിത്രത്തിന്‍റെ വേഗതയേയും കഥാസന്ദർഭത്തെയും വിമര്‍ശിക്കുന്നുണ്ട്.
കമല്‍ഹാസനും മണിരത്നവും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍റെ സംഗീതത്തേയും രവി കെ ചന്ദ്രന്‍റെ ഛായാഗ്രാഹത്തേയും പ്രേക്ഷര്‍ പുകഴ്ത്തുന്നുണ്ട്. ഇതിലെ ഫ്രെയിമുകളെ കുറിച്ചും എടുത്തു പറയുന്നുണ്ട്. പാട്ടിലും ബാക്ക് ഗ്രൗണ്ട്സ്കോറിലും തന്‍റെ ക്ലാസ് അതുപോലെ നിലനിര്‍ത്തുന്നുണ്ട്. സൗണ്ട് ഡിസൈനിലും അതീവ മികവു പുലര്‍ത്തിയിട്ടുണ്ട്. ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിങ്ങും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പിനും കൈയ്യടി ലഭിക്കുന്നുണ്ട്.