Kerala

1965ൽ ജയിലിൽ കിടന്ന് മത്സരിച്ചിട്ടും വിജയം നേടിയെടുത്ത ധീരൻ; നെഞ്ചിലേക്ക് നിറയൊഴിച്ച് എതിരാളികൾ‌ ഇല്ലാതാക്കാൻ പുറപ്പാ‍ടെടുത്തപ്പോഴും സധൈര്യം നേരിട്ട ധീരപുത്രൻ; 1965 ൽ കുഞ്ഞാലി ജയിക്കാൻ കാരണങ്ങൾ എന്തൊക്കെ? Comrade Kunjali Nilambur

കുഞ്ഞാലി തന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ ഏറനാട്ടിലെ വീരനായകനായിരുന്നു

നിലമ്പൂർ നിയോജകമണ്ഡലമെന്നത് കേൾക്കുമ്പോൾ തന്നെ രാഷ്ട്രീയ വിദ്യാർഥിയെന്ന നിലയിൽ എല്ലാവരുടയും മനസിലേക്ക് ഓടിയെത്തുന്ന പേരാണ് കുഞ്ഞാലി. ആ മണ്ഡലത്തെ നയിക്കുകയും വർഷങ്ങൾക്കപ്പുറം കേരളത്തിന്റെ ചരിത്രത്തിലെ ഒരു MLAയെ വെടിവെച്ചു കൊലപ്പെടുത്തിയതും ഇതേ കുഞ്ഞാലിയാണ്.

കെ. കുഞ്ഞാലി ജയിലിൽ കിടന്നുകൊണ്ടായിരന്നു 1965 ലെ മത്സരം. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ചുകൊണ്ട് കുഞ്ഞാലി ജയിച്ചു. കുഞ്ഞാലി ഉൾപ്പടെ 29 സി പി എമ്മുകാരാണ് ജയിലിൽ കിടന്നുകൊണ്ട് മത്സരിച്ച് ജയിച്ചത്. അത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്തിതിനാൽ നിയമസഭ ചേർന്നില്ല.

എന്നാൽ ജയിലിൽ കിടന്നിട്ടും കുഞ്ഞാലി ജയിക്കാനുള്ള കാരണം ഇതൊക്കെയായിരുന്നു;

1. നിലമ്പൂർ കോവിലകത്തിന്റെ 200 ഏക്കർ പിടിച്ചെടുത്ത് സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങൾക്ക് വിതരണം ചെയ്ത ചരിത്ര നടപടി

2. കോൺഗ്രസിനു ലീഗിനും സ്ഥാനാർഥികൾ ആ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. ഇന്നത്തെ പോലെ മുന്നണി വോട്ടുകൾഏകീകരിക്കാൻ അന്ന് സാധിച്ചില്ല. ലീഗും കോൺഗ്രസും തമ്മിലുള്ള വിയോജിപ്പും ഒരു കാരണമായി.

3. കുഞ്ഞാലിയെ തോൽപ്പിക്കാൻ നിലമ്പൂർ രാജകുടുംബാംഗം ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

കുഞ്ഞാലിയുടെ മരണ ശേഷം നിലമ്പൂർ രാഷ്ട്രീയത്തിലെ നിറംമാറ്റം

കുഞ്ഞാലി തന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ ഏറനാട്ടിലെ വീരനായകനായിരുന്നു. ആ വീരനായകത്വം അക്കാലത്ത് തന്നെ അദ്ദേഹത്തിന് ജനമനസ്സുകളിൽ ഇടം നൽകി കൊടുത്തിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളുടെ പകയിൽ കൊല്ലപ്പെട്ട ആദ്യത്തെ എം എൽ എ ആണ് കുഞ്ഞാലി. ഒരു ജനപ്രതിനിധി കൊല്ലപ്പെട്ടതിനെ തുടർന്ന് ആദ്യമായി ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതും നിലമ്പൂരിലാണ്. കുഞ്ഞാലിയുടെ മരണത്തിന് ശേഷം1970 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം പി ഗംഗാധരനാണ് ജയിച്ചത്. അതിന് 1970 ൽതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിലും എം പി ഗംഗാധരൻ ജയിച്ചു. 1977 ൽ ആര്യാടൻ മുഹമ്മദ് മൂന്നാമത്തെ മത്സരത്തിൽ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. 1980 കോൺഗ്രസ് പിളർന്ന് കോൺഗ്രസ് യു രൂപീകരിച്ചപ്പോൾ അതിനൊപ്പം നിന്ന ആര്യാടൻ മുഹമ്മദ് ആദ്യ ഇ കെ നായനാ‍ർ മന്ത്രിസഭയിൽ അംഗമായി. അതേ തുടർന്ന് നിലമ്പൂരിൽ എം എൽ എ ആയ സി ഹരിദാസ് രാജിവെക്കുകയും ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് മത്സരിക്കുകയും ചെയ്തു. സി പി എമ്മിന്റെയും സി പി ഐയുടെയും പിന്തുണയോടെ ആര്യാടൻ നിലമ്പൂരിലെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.

കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നിലമ്പൂരിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങളുടെ നീണ്ടനിരയാണുണ്ടായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മാത്രമല്ല ആ തിരച്ചടി തുടർന്നത്. 1970 മുതൽ ഇന്ന് വരെയുള്ള കാലയളവിൽ പിന്നെ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൽ ആ മണ്ഡലത്തിൽ നിന്നും വിജയം കണ്ടിട്ടില്ല. സി പി എം പാർട്ടി സ്ഥാനാ‍ർത്ഥികളെയും സ്വതന്ത്രരെയും നിർത്തി നടത്തിയ പല പരീക്ഷണങ്ങൾ ക്കൊടുവിലാണ് 2016ൽ പി വി അൻവർ ജയിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടി ചിഹ്നത്തിൽ സി പി എം ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്.

content highlight: Comrade Kunjali Nilambur