Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ജാതിയും മതവും പറയരുതാത്ത കലാലോകം; കത്രികയിൽ മുറിയുന്ന ആവിഷ്കാര സ്വാതന്ത്ര്യം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2025, 10:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമ ഇന്ന് കീറിമുറിക്കപ്പെടുകയാണ്. പലപ്പോഴും വിചിത്രകാരണങ്ങളാണ് പല സിനിമകളുടെയും സെൻസർറിങ് സയത്ത് സിബിഎഫ്സി  ഉന്നയിക്കുന്നത്. യുക്തിക്ക് നിരക്കാത്ത വാദഗതികൾ നിരത്തിയാണ് പല സിനിമകൾക്ക് മുകളിലും ബോർഡ് കത്തി വെക്കുന്നതെന്ന് ചില ചലച്ചിത്ര പ്രവർത്തകർ തന്നെ ആരോപിക്കുന്നു. ഇന്ത്യൻ സിനിമാ രംഗത്ത് സെൻസർ ബോർഡുമായ് ബന്ധപ്പെട്ട വാർത്തകളിൽ സ്ഥിരം കേട്ടുവരുന്ന വാക്കാണ് സെൻസർഷിപ്പ് രാജ്. കലാപരമായ സൃഷ്ടികളിൽ ഏതെങ്കിലും അതോറിറ്റി നടത്തുന്ന അമിതവും ഏകപക്ഷീയവുമായ നിയന്ത്രണങ്ങളെയാണ് സെൻസർഷിപ്പ് രാജ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നിയമപ്രകാരം, സിബിഎഫ്സിയുടെ പ്രധാന ചുമതല സിനിമകൾക്ക് പ്രദർശനാനുമതി നൽകുക എന്നതാണ്. അല്ലാതെ അവയെ സെൻസർ ചെയ്യുകയല്ല. ഒരു സിനിമയിലെ ഉള്ളടക്കം ഏത് പ്രേക്ഷകർക്ക് അനുയോജ്യമാണെന്ന് നിർണ്ണയിച്ച് സർട്ടിഫിക്കേഷൻ നൽകുകയാണ് ബോർഡ് ചെയ്യേണ്ടത്. എന്നാൽ പലപ്പോഴും അതല്ല സംഭവിക്കുന്നത്. ഒരു ചിത്രത്തെ പരമാവധി ചിത്രവധം ചെയ്യുകയാണ് സെൻസർബോർഡ്. സെൻസർ ബോർഡിന് ഏറ്റവും വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ പോലും ഇത്തരത്തിലുള്ള വിചിത്ര വെട്ടിന് ഇരയാകുന്നുണ്ടെന്നതാണ് യാഥാർഥ്യം.

വിവേക് അഗ്നിഹോത്രയുടെ ഏറ്റവും പുതിയ ചിത്രമായ ദി ബംഗാൾ ഫയൽസുമായി ബന്ധപ്പെട്ടുള്ള സെൻസർ ബോർഡിന്റെ ചില കടുംവെട്ടുകൾ തന്നെ ഇതിന് ഉദ്ദാഹരമാണ്. ബോർഡിന്റെ പിടിവാശി മൂലം ചിത്രത്തിന്റെ സെൻസറിങ് നിർത്തിവെച്ചിരിക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പോലീസ് സ്‌റ്റേഷനിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം ഒഴിവാക്കണമെന്നാണ് ബോർഡിലെ ചിലരുടെ ആവശ്യം . ഇതിനുപകരം മദർ തേരസയുടെ ചിത്രം ഉപയോഗിക്കാനാണ് നിർദേശം.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് സീതാ മണ്ഡൽ എന്നാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു എംഎൽഎ പത്രപ്രവർത്തകയായ സീതാ മണ്ഡലിനെ തട്ടികൊണ്ടുപോകുന്നത് സിനിമയിലെ പ്രധാന ഭാഗമാണ്. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒടുവിൽ കഥാപാത്രത്തിന്റെ പേര് ഗീത എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമാണ് ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയത്.

സമാനമായ സംഭവമാണ് മലയാള സിനിമയായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിനും സംഭവിച്ചത്. ലൈംഗിക പീഡനത്തിനരയാകുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ജാനകി എന്നത് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സീതയുടെ മറ്റൊരു പേരായ ജാനകി എന്നത് ഇത്തരമൊരു കഥാപാത്രത്തിന് ഇടുന്നത് ഹൈന്ദവ വിശ്വാസികളിൽ നിന്ന് എതിർപ്പുയരാൻ ഇടയാകുമെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടിയത്. നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ ചിത്രത്തിന്റെ പേര് വി.ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ നിരവധി ചിത്രങ്ങൾക്കാണ് ബോർഡിന്റെ വിചിത്ര വെട്ടിന് ഇരയാകേണ്ടി വന്നത്. തന്റെ മാൻ ഓഫ് സ്റ്റീൽ സർദാറിലെ റാൻഡം സീക്വൻസുകൾ സംബന്ധിച്ചുള്ള ബോർഡിന്റെ എതിർപ്പിൽ സിബിഎഫ്സി അംഗം കൂടിയായ മഹേഷ് ഭൂട്ട പരസ്യമായി തന്റെ എതിർപ്പ് അറിയിച്ചിരുന്നു.

ബോർഡിനെ തന്റെ അതൃപ്തി അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു. താമസിയാതെ, ഈ ജൂലൈയിൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഭൂട്ടയുമായി ബന്ധപ്പെട്ടപ്പോൾ അഭിപ്രായം പറയാൻ വിസമ്മതിച്ചു. മൂന്ന് വർഷം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് അക്ഷയ് കുമാർ നായകനായ ജോളി എൽഎൽബി 3 എന്ന ചിത്രം വിലയിരുത്താൻ ഒരു റിവൈസിംഗ് കമ്മിറ്റിയെ സെൻസർ ബോർഡ് നിയോഗിച്ചത്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ജാതി പരാമർശങ്ങളുടെ പേരിൽ കത്തിവെയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും കുറവല്ല. സാമൂഹിക പരിഷ്‌കർത്താവായ ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച അനന്ത് മഹാദേവന്റെ ഫൂലെ, ജാതി പരാമർശങ്ങളുടെ പേരിൽ സെൻസർ ചെയ്യപ്പെട്ടു. ഒരു ഡസനോളം മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദർശാനുമതി നൽകിയത്.
സെൻസർ ബോർഡിന്റെ കത്തിയിൽ കുരുങ്ങുന്ന വാണിജ്യ സിനിമകളുടെ എണ്ണവും കുറവല്ല. വിവിധ ഭാഷകളിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം എമ്പൂരാനാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഗുജറാത്ത് കലാപം, എൻ.ഐ.എ. പരമാർശങ്ങൾ ഉൾപ്പടെ 24 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദേശിച്ചത്.

അമീർഖാന്റെ സിതാരെ സമീൻ പർ എന്ന് ചിത്രത്തിനും തുടക്കത്തിൽ നിരവധി വെട്ടലുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. എന്നാൽ ഇതിന് വഴങ്ങാൻ നിർമാതാവുകൂടിയായ അമീർ ഖാൻ തയ്യാറായില്ല. ഇതിനുപിന്നാലെ ചിത്രത്തിന്റെ സെൻസറിങ് റിവൈസിംങ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. ഒടുവിൽ ചിത്രത്തിൽ ചില മാറ്റങ്ങൾക്ക് അമീർ ഖാൻ വഴങ്ങി. അതിനൊപ്പം പ്രധാനമന്ത്രിയുടെ ഒരു ഉദ്ധരണി കൂടി ഉൾപ്പെടുത്തിയാണ് ചിത്രം റിലീസ് ചെയ്തത്.
സിനിമാ വ്യവസായത്തെ അലട്ടുന്ന ഈ വിവാദങ്ങൾ ഇതിൽ ഒതുങ്ങുന്നില്ല. പഞ്ചാബിലെ കലാപങ്ങളെക്കുറിച്ചുള്ള ‘പഞ്ചാബ് ’95’ എന്ന സിനിമ, 100 ലധികം കട്ടുകൾ എന്ന ആവശ്യം നിരസിച്ചതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി റിലീസായിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്ന സ്ഥാപനത്തിന്റെ വിവാദപരമായ തീരുമാനങ്ങൾ ഇന്ത്യൻ സിനിമ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് ആഗോള സിനിമ വ്യവസായത്തിന്റെ ഭാഗമാകാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ് സെൻസർ ബോർ‍‍ഡ് കത്രികയുമായി എത്തുന്നത്.

സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമം അനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ സിബിഎഫ്സി യോ​ഗം ചേരണം. എന്നാൽ 12 അംഗങ്ങളുള്ള ബോർഡ് അവസാനമായി യോഗം ചേർന്നത് ആറ് വർഷം മുൻപാണ്. സിബിഎഫ്സിയുടെ വെബ്സൈറ്റിൽ ലഭ്യമായ അവസാന വാർഷിക റിപ്പോർട്ട് 2016-17 കാലഘട്ടത്തിലേതാണ്. എല്ലാ വർഷവും വാർഷിക റിപ്പോർട്ട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ അതും കൃത്യമായി നടക്കുന്നില്ലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017 ഓഗസ്റ്റ് 1ന് പുനസംഘടിപ്പിച്ച ബോർഡിന്റെ കാലാവധി മൂന്ന് വർഷം വരെയാണ്. 2020 ൽ കാലാവധി അവസാനിച്ചിട്ടും പുതിയ പുനസംഘടന നടന്നിട്ടില്ല.

1983, 2024 വർഷങ്ങളിലെ നിയമങ്ങൾ അനുസരിച്ചാണ് സിബിഎഫ്സി പ്രവർത്തിക്കുന്നതെന്നും എല്ലാ വർഷവും വാർഷിക റിപ്പോർട്ടുകൾ മന്ത്രാലയത്തിന് സമർപ്പിക്കാറുണ്ടെന്നുമാണ് ബോർഡിൻ്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വക്താവ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മുതൽ ബോർഡ് യോഗങ്ങൾ ചേരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സിബിഎഫ്സിയുടെ ഓൺലൈൻ സർട്ടിഫിക്കേഷൻ സംവിധാനം ‌നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് മാത്രമാണ് മറുപടി നൽകിയത്.

ബോർഡിന്റെ ചെയർമാനായി പ്രസൂൺ ജോഷി ചുമതലയേറ്റ ശേഷം ചുരുക്കം ചില അംഗങ്ങൾ മാത്രമാണ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രമുഖ സംവിധായകരായ വാമൻ കെന്ദ്രെ, ടി.എസ്. നാഗാഭരണ, രമേശ് പതംഗെ എന്നിവർ മാത്രമാണ് മിക്ക റിവൈസിംഗ് കമ്മിറ്റികളുടെയും തലപ്പത്ത് വരുന്നത്.

ഹോംബൗണ്ട് എന്ന സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. സാധാരണയായി മുംബൈയിലെ സിബിഎഫ്സി അംഗങ്ങളെയാണ് റിവൈസിംഗ് കമ്മിറ്റികളിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഹോംബൗണ്ടിന്റെ കാര്യത്തിൽ, ബെംഗളൂരുവിൽ നിന്നുള്ള നാഗാഭരണയെയാണ് വിളിച്ചുവരുത്തിയത്. ഹോംബൗണ്ടിൽ ജാതിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അതൃപ്തിയറിയിച്ച് സംവിധായകൻ നീരജ് ഘയ്വാൻ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

Tags: panjub 95the bengal filescensorboardmamata banarjee

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies