വീടു കുട്ടിത്തുറന്ന് മോഷണം, കൊലപാതകം നടത്തി മോഷണം തുടങ്ങിയ ക്രൈമുകള്‍ വിട്ട്, ബുദ്ധിപരമായും തന്ത്രപരമായും ആള്‍ക്കാരില്‍ നിന്നും ധനസമാഹരണം നടത്തി സമൂഹത്തില്‍ വിലയും നിലയും പരിരക്ഷിക്കുന്ന കള്ളന്‍മാരാണ് ലേറ്റസ്റ്റ് ട്രെന്റ്. മോഷണം പുരുഷ കേന്ദ്രീകൃതമാണെന്ന ധാരണയും ഇതിലൂടെ തിരുത്തപ്പെട്ടു കഴിഞ്ഞു. സ്ത്രീകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഏറ്റുമാനൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ബുദ്ധിപരമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു വനിതാ രത്‌നത്തിന് ‘സ്റ്റേഷന്‍ ഗുണ്ട’ എന്ന ക്രിമിനല്‍ പട്ടം നല്‍കി ആദിക്കുക പോലും ചെയ്തിട്ടുണ്ട് പോലീസ്. വിവിധ സ്‌റ്റേഷുകളില്‍ എണ്ണിയാല്‍ തീരാത്ത പരാതികളും കേസുകളും ഇവര്‍ക്കെതിരേയുണ്ട്.
അതെല്ലാം വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പു മുതല്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പു വരെയുള്ള പരാതികളുടെ പേരിലാണ്. കേസുണ്ട്. വഴക്കുണ്ട്. നിറയെ പരാതിയുണ്ട്. എല്ലാത്തിലും എഫ്.ഐ.ആറുമിട്ടിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കേസില്‍ ജാമ്യം കിട്ടാതെ ജയിലില്‍ കിടന്നിട്ടുണ്ടോ എന്നു ചോദിക്കുമ്പോഴാണ്, സ്‌റ്റേഷന്‍ ഗുണ്ടയായ ഫിജോ ടി. ജോസഫിന്റെ പിന്നിലെ ബലം മനസ്സിലാകുന്നത്. ഫിജോയ്ക്ക് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ പിന്‍ബലം നല്‍കുന്നത്, അവരെ കേസില്‍ നിന്നും ഊരിപ്പോരാന്‍ സഹായിക്കുന്നവര്‍ തന്നെയാണെന്ന വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്നത്. ഇവര്‍ ആദ്യം ഫിജോ. ടി. ജോസഫ് എന്നും, പിന്നീട് ഫിജോ ഹാരിസ് എന്നും പേരു മാറ്രിയെന്നുംെ പരാതിക്കാര്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം നടത്തുന്നതിന്റെ പേരില്‍ സ്വന്തം യൂട്യൂബ് ചാനല്‍ വഴിയും, വാട്‌സാപ്പ് ഗ്രൂക്കുകള്‍ ക്രിയേറ്റു ചെയ്തും പറ്റിച്ചതില്‍ കൂടുതലും ഇരകള്‍ വീട്ടമ്മമാരാണ്.
സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാണിച്ച്, പണം വാങ്ങുകയും പിന്നീട് വസ്ത്രവുമില്ല പണവുമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. പണം തിരിച്ചു ചോദിക്കുന്നവരെ യൂട്യൂബ് ചാനല്‍ വഴി പുലഭ്യം പറഞ്ഞും, പച്ചയ്ക്ക് തെറി പറഞ്ഞും ഓടിക്കുക എന്നതാണ് അടവ്. കൈയ്യിലെ പണവും പോയി, കണ്ടവരുടെ വായിലിരിക്കുന്നത് കേള്‍ക്കാനും പേടിച്ച് വീട്ടമ്മമാര്‍ മിണ്ടാതിരിക്കും. ഇങ്ങനെ നിരവധി പേരില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിയിട്ടുള്ളത്. ഇതു കൂടാതെ, ‘ലേഡീസ് ഓണ്‍ മിഷന്‍’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ചേരുന്ന സ്ത്രീകളുടെ ആധാര്‍ കോപ്പിയും, ഫോട്ടോയും വാങ്ങിവെച്ച ശേഷം കുടുംബ കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കും. തുടര്‍ന്ന് ഇവരുമായി അടുത്തിടപഴകും. വിശ്വാസം ഉറപ്പിക്കും. ശേഷം പണം കടം ചോദിക്കും.
ലക്ഷങ്ങളാണ് കടം ചോദിക്കുക. ചിലര്‍ വിശ്വസിച്ച് കൊടുക്കും. ചിലര്‍ ഇല്ലെന്നു പറയും. പണം കൊടുക്കുന്നവര്‍ക്ക് തിരിച്ചു കൊടുക്കാതെയും, ഇല്ലെന്നു പറയുന്നവരെ യൂട്യൂബ് ചാനലിലൂടെ മോശം ഭാഷയയില്‍ ആക്ഷേപിക്കുകയും ചെയ്താണ് ഫിജോ ടി. ജോസഫ് പ്രതികരിക്കുന്നത്. ഇവര്‍ക്കെതിരേ വിദേശ ജോലി തട്ടിപ്പു കേസ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നതാണ്. അതിനു ശേഷവും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര തട്ടിപ്പുമായി വീണ്ടും രംഗത്തു വരികയായിരുന്നു. ഇവര്‍ക്കെതിരേ നിലവില്‍ 16 പരാതികള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും കേസുണ്ട്. അതിന്റെ അന്വേഷണം മൂന്നുമാസമായി നടക്കുന്നുണ്ടെന്നും പറയുന്നു.
പണവും പോയി മാനവും പോയവര്‍ നിരവധി പേരുണ്ടെങ്കിലും, ഭൂരിഭാഗം പേരും പരാതി നല്‍കാനോ, കേസാക്കാനോ തയ്യാറല്ല. പണം പോയവരില്‍ കൂടുതലും സ്ത്രീകളുമാണ്. വീട്ടുകാര്‍ അറിയാതെയാണ് ഇവരെല്ലാം ഫിജോയുടെ തട്ടിപ്പില്‍ പെട്ടു പോയത്. അതുകൊണ്ടു തന്നെ പരാതിയുമായി മുന്നോട്ടു പോകാന്‍ വീട്ടുകാരില്‍ നിന്നും പിന്തുണ ഇല്ലാതെയാകുന്നതാണ് തിരിച്ചടി. മാത്രമല്ല, പരാതിയിന്‍മേല്‍ അന്വേഷണത്തിലും വലിയ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്. ഇവരുടെ യൂട്യൂബ് ചാനല്‍ ഇപ്പോഴില്ല. വര്‍ഷങ്ങള്‍ക്കതു മുമ്പ് വിദേശ ജോലി വാഗാദാന തട്ടിപ്പ് നടത്തിയത് രണ്ടു കമ്പനികളുടെ പേരിലാണ്. അന്ന് ഏറ്റുമാനൂര്‍ പോലീസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഫിജോയും കൂട്ടാളിയും പെട്ടത്. ഹാറ്റ്‌സ് കോര്‍പ്പറേഷനിലൂടെ റിക്രൂട്ട്‌മെന്റിന് ഉപയോഗിച്ചത് ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ്. ഇതിലൂടെ നാല് ഗഡുക്കളായി ഒരു ഡോക്ടര്‍ കൊടുത്തത് പത്ത് ലക്ഷം.
ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പള്‍ പണം തിരികെ ചോദിച്ചു. ഇതോടെ ഡോക്ടര്‍ക്ക് പണമല്ല, അടി കിട്ടുമെന്ന അവസ്ഥയുണ്ടായി. അങ്ങനെ വിഷയം പോലീസിലെത്തി. പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ചാല്‍ ഫിജോ എത്തില്ല. ഒടുവില്‍ പഴുതടച്ച് വലയിലാക്കി ഏറ്റുമാനൂര്‍ പൊലീസ്. ക്യാന്‍സര്‍ രോഗിയണെന്ന സെന്റിമെന്റും അന്ന വര്‍ക്കൊട്ടായില്ല. ഇങ്ങനെയാണ് ഫിജോയും ഭര്‍ത്താവും പെടുന്നത്. പിന്നീടാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര തട്ടിപ്പുമായി വരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. തട്ടിപ്പിന് ഇരയായവരില്‍ കുറച്ചു പേര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കാനിരിക്കുകയാണ്. സമാന രീതിയില്‍ തട്ടിപ്പിനിരയായവരുടെയെല്ലാം ഒപ്പു ശേഖരണം നടത്തിയ ശേഷം വാര്‍ത്താ സമ്മേളനം നടത്തുമെന്നും ഇവര്‍ പറയുന്നുണ്ട്. എന്തായാലും ഏറ്റു മാനൂരപ്പാ നീ തന്നെ നിന്നെ കാത്തളമെന്നേ പറയാനുള്ളൂ. ഇല്ലെങ്കില്‍ നിന്റെ സ്ഥാനത്ത് ഫിജോ ടി ജോസഫ് കയറിയിരിക്കുമെന്നുറപ്പാണ്. അത്രയക്കും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്.
CONTENT HIGH LIGHTS; Did you take care of Ettumanoorappa?: Where is the female face of fraud?; Is station goon Phijo T. Joseph getting VIP treatment?; Are those who fear financial loss and defamation coming forward with complaints?
















