അമ്മ; സ്വന്തം മക്കൾക്കുവേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നവൾ. മക്കൾക്കുവേണ്ടി ഏതറ്റം വരെയും പോകുന്ന, നിസ്വാർത്ഥമായ ത്യാഗത്തിന്റെ പര്യായമാണ് ‘അമ്മ’ എന്ന പദം.
എന്നാൽ, ഈ വാക്കിന് ഒട്ടും യോഗ്യതയില്ലാത്തവർ നമുക്ക് ചുറ്റുമുണ്ട്. പ്രസവിച്ചതുകൊണ്ടോ ജന്മം നൽകിയതുകൊണ്ടോ മാത്രം ആർക്കും അമ്മ എന്ന മഹത്തായ സ്ഥാനം ലഭിക്കില്ല.
ദിവസവും കുഞ്ഞുങ്ങളെ കൊല്ലുന്നവരുടെയും ഉപേക്ഷിക്കുന്നവരുടെയും വാർത്തകൾ നാം സ്ഥിരം കേൾക്കുന്നുണ്ടെങ്കിലും, മഹാരാഷ്ട്രയിൽ ഒരു ബാലികയ്ക്ക് നേരിടേണ്ടിവന്ന ദുരന്തം ‘അമ്മ’ എന്ന വാക്കിനുപോലും കളങ്കം ചാർത്തുന്നതായിരുന്നു.
സ്വന്തം കാമം തീർക്കാൻ വേണ്ടി പ്രായപൂർത്തിയാകാത്ത മകളെ കാമുകന് കാഴ്ചവെച്ച ഒരമ്മ. തനിക്ക് സംഭവിച്ച കൊടും ക്രൂരത പുറത്തുപറയാൻ കഴിയാതെ വർഷങ്ങളോളം ഉള്ളുരുകി കഴിഞ്ഞ ആ കുഞ്ഞിന്റെ വേദന ഏതൊരാളുടെയും കണ്ണ് നനയിക്കുന്നതാണ്.
വർഷങ്ങൾ നീണ്ട നരകയാതനകൾക്കൊടുവിൽ ഒമ്പതാം ക്ലാസുകാരിയായ മകൾകൾ ഒടുവിൽ രക്ഷകനായ അച്ഛന്റെ കൈകളിലേക്ക്. സ്വന്തം അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂരപീഡനങ്ങൾക്ക് ഇരയായ മകൾ, നാല് വർഷങ്ങൾക്ക് ശേഷം അച്ഛനെ കണ്ട നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ അമ്മ അറസ്റ്റിലായി, കാമുകൻ ഒളിവിലാണ്.
2025 ജനുവരി 25-ന് വൈകുന്നേരം മൂന്നു മണിക്ക് മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു ആ നാടകീയമായ കണ്ടുമുട്ടൽ. ജോലിസംബന്ധമായി പ്രവാസിയായ ഉമേഷ് തന്റെ മകൾ റിയയെ കാണാനായാണ് സ്കൂളിലെത്തിയത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മകളെ കണ്ടതും അദ്ദേഹം അടുത്തേക്ക് ചെന്നു. നാല് വർഷങ്ങൾക്ക് ശേഷം അച്ഛനെ കണ്ട ആ ഒമ്പതാം ക്ലാസ്സുകാരി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. മകളെ സമാധാനിപ്പിക്കാൻ ഉമേഷ് ശ്രമിച്ചെങ്കിലും അവളുടെ കരച്ചിൽ അടങ്ങിയില്ല.
ഒടുവിൽ, അച്ഛന്റെ സാമീപ്യം നൽകിയ ധൈര്യത്തിൽ, കഴിഞ്ഞ നാല് വർഷമായി താൻ അനുഭവിച്ച കൊടും ക്രൂരതകൾ അവൾ വെളിപ്പെടുത്തി. സ്വന്തം അമ്മയിൽ നിന്നും അവരുടെ സുഹൃത്തിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കേട്ട് ആ അച്ഛൻ തകർന്നുപോയി.
ഒട്ടും വൈകാതെ ഉമേഷ് മകളെയും കൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വനിതാ ഉദ്യോഗസ്ഥരോട് കുട്ടി കാര്യങ്ങൾ വിശദീകരിച്ചതോടെ പോലീസ് സംഘം വീട്ടിലെത്തി അമ്മയായ ലക്ഷ്മിയെ (32) അറസ്റ്റ് ചെയ്തു.
സംഭവങ്ങളുടെ തുടക്കം ദാമ്പത്യത്തിലെ വിള്ളലുകളിൽ നിന്നായിരുന്നു. 2009-ലായിരുന്നു ഉമേഷിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഒരു വർഷത്തിനുശേഷം ഇവർക്ക് റിയ ജനിച്ചു. എന്നാൽ, ലക്ഷ്മിയുടെ വഴിവിട്ട ബന്ധങ്ങളും ഉമേഷിന്റെ മദ്യപാനശീലവും അവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീഴ്ത്തി.
പ്രശ്നങ്ങൾ രൂക്ഷമായതോടെ 2019-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഉമേഷിന്റെ മദ്യപാനശീലം കണക്കിലെടുത്ത് കോടതി കുട്ടിയുടെ സംരക്ഷണച്ചുമതല ലക്ഷ്മിക്ക് നൽകി. 2020-ൽ ഉമേഷ് ജോലിസംബന്ധമായി ദുബായിലേക്ക് പോയതോടെയാണ് കഥയിലെ ക്രൂരമായ വഴിത്തിരിവ്.
2021-ൽ ലക്ഷ്മി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിയ അമിത് (28) എന്ന യുവാവുമായി ലക്ഷ്മി അടുത്തു. ഇയാൾ ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായി മാറി. ക്രമേണ, ഒമ്പതു വയസ്സുകാരിയായ റിയയോട് അമിത് അപമര്യാദയായി പെരുമാറാൻ തുടങ്ങി. എന്നാൽ, അമ്മയായ ലക്ഷ്മി ഇതിനെ എതിർത്തുമില്ല.
കുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അമിത് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, സ്‌കൂൾ അവധിക്കാലം വരെ കാത്തിരിക്കാനാണ് ലക്ഷ്മി ഉപദേശിച്ചത്.
വേനലവധി തുടങ്ങിയ ദിവസം അമിത് വീട്ടിലെത്തുകയും, അമ്മയുടെ പൂർണ്ണ സമ്മതത്തോടെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ലക്ഷ്മി മകളെ ഭീഷണിപ്പെടുത്തി. ഭയം കാരണം കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് അമിത് വീട്ടിൽ വരുന്ന ദിവസങ്ങളിലെല്ലാം അമ്മയുടെ ഒത്താശയോടെ പീഡനം തുടർന്നു.
2024-ൽ അമിത് ജോലി മാറി മറ്റൊരു സ്ഥലത്തേക്ക് പോയെങ്കിലും, വീഡിയോ കോളിലൂടെ കുട്ടിയെ ശല്യപ്പെടുത്തുന്നത് തുടർന്നു. ലക്ഷ്മി മകളെക്കൊണ്ട് നിർബന്ധപൂർവ്വം വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. 2025 ജനുവരിയിൽ പോലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു.
ഈ നരകയാതനകൾക്കിടയിലാണ് ഉമേഷ് നാട്ടിലെത്തുന്നതും സ്‌കൂളിൽ വെച്ച് മകളെ കാണുന്നതും. അച്ഛനെ കണ്ടതോടെയാണ് വർഷങ്ങളായി അടക്കിപ്പിടിച്ച വേദന കുട്ടി തുറന്നുപറഞ്ഞത്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ വിവരം അറിഞ്ഞതോടെ അമിത് ഒളിവിൽ പോയിരിക്കുകയാണ്.
ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്വന്തം സുഖത്തിന് വേണ്ടി മകളെ ബലികൊടുത്ത ഒരമ്മയുടെ ക്രൂരതയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
















