Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കേന്ദ്രത്തെ തൊട്ടതെല്ലാം വിഴുങ്ങി, ചിലയിടത്ത് പത്ര ഭാഷയില്‍ ഗവര്‍ണറിന്റെ നയപ്രഖ്യാപന പ്രസംഗം: മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 01:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തിടെയായി ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അത്രയൊന്നും പൊങ്ങി വന്നിരുന്നില്ല. കാരണം, ശബരിമലയും വെള്ളാപ്പള്ളി വിഷയവുമെല്ലാം ആവശ്യത്തിന് ഓടുന്നതു കൊണ്ടാകാം ഗവര്‍ണര്‍ വെറുതേ വിഷയങ്ങള്‍ ഉണ്ടാക്കാതിരുന്നത്. എന്നാല്‍, നിയമസഭാ സമ്മേളനത്തിന്റെ തുടക്കം ഗവര്‍ണര്‍ ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങേണ്ടതിനാല്‍ ലോക്ഭവന്‍ കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ നയവും നിലപാടും എന്തായിരിക്കണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ചു നല്‍കിയാല്‍ ഗവര്‍ണര്‍ അത് അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഗവര്‍ണര്‍ എന്തു പറയണമെന്ന് എഴുതി നല്‍കുമ്പോള്‍, അതില്‍ എന്തു പറയാതിരിക്കണം എന്ന് സര്‍ക്കാരിന് നിര്‍ദേശിക്കാനാകില്ല. ആ ഒരു വ്യക്തി അധിഷ്ഠിത തീരുമാനമാണ് ഗവര്‍ണര്‍ ഇന്നത്തെ നയപ്രഖ്യാപനത്തില്‍ കാണിച്ചതും.

കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കുകയോ, പറയാതിരിക്കുകയോ ചെയ്യുകയും, ചിലയിടങ്ങളില്‍ പത്ര ഭാഷിയില്‍ ംസസാരിക്കുകയും ചെയ്താണ് ഗവര്‍ണര്‍ ഒഴിഞ്ഞത്. എന്നാല്‍, അത് നയപ്രഖ്യാപനം അല്ലാതാവുന്നില്ല. കാരണം, മന്ത്രിസഭ അംഗീകരിക്കുകയും അത് അച്ചടിച്ച് നല്‍കുകയും ചെയ്തതോടെ നയപ്രഖ്യാപനം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിലെ കൂട്ടിച്ചേര്‍ക്കലുകളും, ഒഴിവാക്കലുകളും സഭാ രേഖയില്‍ വരില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിലെ ഭേദഗതികളും ഒഴിവാക്കലുകളും ഏതൊക്കെയാണെന്നും, എന്താണ് കാരണമെന്നും കൃത്യമായും വ്യക്തമായും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തപ്പോള്‍ വരുത്തിയ ഭേദഗതികളും ഒഴിവാക്കലുകളും സംബന്ധിച്ച് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് ഇങ്ങനെ

ഇന്ന് ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ബഹു. ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്.

അനുച്ഛേദം 176 പ്രകാരം ബഹു. ഗവര്‍ണര്‍ ഒരു വര്‍ഷത്തിലെ ആദ്യത്തെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ബഹു. ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്നും നിരവധി തവണ റൂളിങ്ങുകളും ഉണ്ടായിട്ടുണ്ട്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്:

‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.”
ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ഇപ്രകാരമാണ്:
‘സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ”
ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്:
‘നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.”
ഈ വാചകത്തിനോടൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു” എന്നു ബഹു. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നയപ്രഖ്യാപന പ്രസംഗം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും, നിയമസഭയിലെത്തി, തനിക്കു ഭൂഷണമായ ഭാഗങ്ങള്‍ മാത്രം വായിച്ചിട്ടു മടങ്ങിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനു നില്‍ക്കാതെ തനിക്ക് ഇടപെടാനാകുന്ന സ്ഥലങ്ങളിലെല്ലാം നയപരമായും, തന്ത്രപരമായും ഇടപെട്ടു കൊണ്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ എന്ന ഗവര്‍ണര്‍ മുന്നോടു പോകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിലും അദ്ദേഹം ഈ നിലപാടാണ് എടുത്തത്. പത്ര ഭാഷയാണ് ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്നത്. അതായത്, നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിനു വേണ്ടി ചെയ്യുമ്പോഴും, ആ വായിച്ചത് തനിക്ക് ബോധ്യമുള്ളതല്ലെന്നും, സര്‍ക്കാര്‍ അങ്ങനെ കരുതുന്നുണ്ടെന്നുമാണ് അര്‍ത്ഥം. ഇത് കേന്ദ്രസര്‍ക്കാരിനെ ഗവര്‍ണര്‍ക്ക് കുറ്റം പറയാന്‍ കഴിയില്ല എന്നതു തന്നെയാണ് കാണിക്കുന്നതും.

CONTENT HIGH LIGHTS; The Governor’s policy speech swallowed everything that touched the Centre, and in some places even used the language of the press: The Chief Minister also responded

Tags: ANWESHANAM NEWSASSEMBLY SESSIONKERALA GOVERNOUR RAJENDRA ARLEKKARPOLICY SPEECHകേന്ദ്രത്തെ തൊട്ടതെല്ലാം വിഴുങ്ങിചിലയിടങ്ങളില്‍ പത്ര ഭാഷയും ഉപയോഗിച്ച് ഗവര്‍ണറിന്റെ നയപ്രഖ്യാപന പ്രസംഗംമറുപടി പറഞ്ഞ് മുഖ്യമന്ത്രിയും

Latest News

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies