പീഡനവാർത്തകൾ ഇന്നും നമ്മുടെ പത്രത്താളുകളിലെ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ക്രൂരതയ്ക്ക് ഇരയാകുമ്പോഴും, നിയമത്തെ ഭയമില്ലാത്ത ക്രിമിനലുകൾ ആവർത്തിച്ചു ചോദിക്കുന്നത് ഒന്നേയുള്ളൂ—എവിടെയാണ് സ്ത്രീകളുടെ സുരക്ഷ?
കുറ്റവാളികൾക്ക് ജയിലുകളിൽ സുരക്ഷിതമായ ഭക്ഷണവും പാർപ്പിടവും ലഭിക്കുമ്പോൾ, ക്രൂരമായി കൊലചെയ്യപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നത് തീരാത്ത കണ്ണീർ മാത്രമാണ്. എന്നാൽ ഈ അനീതിയുടെ ഇടയിൽ, കാലം കാത്തുവെച്ച നീതിയുടെ ഒരു പോരാട്ടമായിരുന്നു ഹൈദരാബാദിൽ 2019-ൽ നടന്നത്.
മൃഗങ്ങളോടുള്ള സ്നേഹം കൊണ്ട് ഒരു മൃഗഡോക്ടറാകാൻ കഷ്ടപ്പെട്ട് പഠിച്ചവളായിരുന്നു ആ 26 വയസ്സുകാരി. ഒടുവിൽ അവൾ തന്റെ സ്വപ്നം സഫലീകരിച്ചു. എന്നാൽ, ഊമകളായ ആ ജീവികളുടെ വേദന തിരിച്ചറിഞ്ഞ അവൾക്ക്, മനുഷ്യരൂപം പൂണ്ട മൃഗങ്ങളുടെ ക്രൂരത മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ഹൈദരാബാദിലെ ആ ഹൈവേയിൽ വെച്ച് തന്റെ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി അവൾക്ക് യാത്രയാകേണ്ടി വന്നത് ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ചതിയിലൂടെയായിരുന്നു.
ഹൈദരാബാദിലെ ശംഷാബാദിൽ താമസിച്ചിരുന്ന പ്രിയങ്ക റെഡ്ഡിക്ക് ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഒരു മൃഗഡോക്ടർ ആവണം എന്നത് അവൾ കുഞ്ഞിലേ മുതൽ കണ്ട സ്വപ്നങ്ങളിൽ ഒന്നായിരുന്നു. വളർന്നു പേടിച്ചു അവൾ ആഗ്രഹിച്ചത് പോലെ അവൾ മൃഗഡോക്ടർ ആയി.
അവളുടെ വീടിന് 35 കിലോമീറ്റർ അകലെയുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ആശുപത്രിയിൽ അവൾ ജോലിക്ക് പ്രവേശിച്ചു. ജോലിസ്ഥലത്തേക്കുള്ള ദൂരക്കൂടുതൽ കാരണം, എന്നും തൊണ്ടുപ്പള്ളി ടോൾഗേറ്റിന് അടുത്തുതന്നെ തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തിട്ടാണ് പ്രിയങ്ക ബസ്സിലോ കാറിലോ ആശുപത്രിയിലേക്ക് പോയിരുന്നത്.
2019 നവംബർ 27-ന് പതിവുപോലെ തന്നെ ജോലി കഴിഞ്ഞ് മടങ്ങവേ, ഹൈദരാബാദിലെ ടോൾഗേറ്റിൽ പാർക്ക് ചെയ്തിരുന്ന തന്റെ സ്കൂട്ടറിന്റെ ടയർ പഞ്ചറായ നിലയിലാണ് അവൾ കണ്ടു. ആ നിമിഷം മുതൽ അവളുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷങ്ങൾ ആരംഭിക്കുകയായിരുന്നു.
ഒറ്റപ്പെട്ട ആ സ്ഥലത്ത് വെച്ച് ഭയം തോന്നിയ പ്രിയങ്ക തന്റെ സഹോദരി ഭവ്യയെ വിളിച്ച് പേടി അറിയിച്ചിരുന്നു. സഹോദരി വണ്ടി വിളിച്ചു വരാനോ അല്ലെക്കിൽ വണ്ടി ശരിയാക്കിയിട്ട് വരാനോ നിർദേശിച്ചു. എന്നാൽ ആ സമയത്തിനാണ് സഹായത്തിനെന്ന ഭാവേന നാല് യുവാക്കൾ അവളുടെ അടുത്തേക്ക് എത്തി. അവർ വണ്ടി നന്നാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ പ്രിയങ്ക വിശ്വസിച്ചിട്ടുണ്ടാകാം. അവളുടെ മനസ്സിൽ ഒരുപക്ഷെ ആ വണ്ടി ശരിയാക്കി വീട് എത്തണം എന്ന് മാത്രം ഉണ്ടായിരിക്കണം. പക്ഷേ, അവർ അവളുടെ വണ്ടി നന്നാക്കാനല്ല, മറിച്ച് അവളെ തകർക്കാനാണ് എത്തിയതെന്ന് അവൾ അറിഞ്ഞിരുന്നില്ല.
വണ്ടി ശരിയാക്കാനെന്ന വ്യാജേനെ അവളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവർ എത്തിച്ചു. എന്തോ സംശയം തോന്നിയ അവൾ ഉടൻ തന്നെ സുഹൃത്തിനെ വിളിച്ചു തന്റെ പേടി അറിയിച്ചു. എന്നാൽ അവൾ മുഴുവനും സംസാരിക്കാനായി അവർ സംസാരിച്ചില്ല ഉടൻ തന്നെ ഫോൺ കട്ട് ആവുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവലു എന്നീ നാല് ലോറി ജീവനക്കാർ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരമായിരുന്നു പ്രവർത്തിച്ചത്. സ്ഥിരമായി അവൾ പോകുന്നത് അറിയാവുന്ന അവർ അന്നത്തെ ദിവസം അവർ പ്രിയങ്കയുടെ വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ട് അവൾക്കായി കാത്തിരുന്നു. അവൾ വണ്ടി കേടായി കിടക്കുന്നത് കണ്ട് സങ്കടപ്പെട്ടിരിക്കുന്ന സമയത്തു സഹായത്തിനെന്ന പേരിൽ അവളെ സമീപിച്ച അവർ, ആൾപ്പാർപ്പില്ലാത്ത ഒരിടത്തേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി.
മദ്യം നിർബന്ധിച്ച് കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ആ നരാധമന്മാർ ആ പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഒടുവിൽ അവളുടെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം, തെളിവുകൾ നശിപ്പിക്കാനായി ഡീസൽ ഒഴിച്ച് മൃതദേഹം കത്തിച്ചു കളഞ്ഞു.
പ്രിയങ്കയെ കനത്തതോടെ പേടിച്ച വീട്ടുകാർ ഉടൻ തന്നെ അവളെ അന്വേഷിച്ചു ടോളിന്റെ അടുത്തെത്തി എന്നാല അവളെ കണ്ടില്ല. അപ്പോൾ തന്നെ പോലീസിൽ അറിയിച്ചേക്കിലും തന്റെ പരുതിയിൽ അല്ല എന്ന് പറഞ്ഞു അവർ അവരെ പറഞ്ഞുവിടുകയായിരുന്നു. പിറ്റേ ദിവസം കുറച്ചു അകലത്തുനിന്ന് പ്രിയങ്കയുടെ വാഹനം കണ്ടെടുക്കുകയും കുറച്ചു അകലെയായി ചതൻപള്ളി പാലത്തിന് താഴെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം പ്രിയങ്കയുടെ കണ്ടെടുക്കുകയും ചെയ്തു. പ്രിയങ്കയുടേതാണെന്ന് തിരിച്ചറിയാൻ ഒരു ലോക്കറ്റും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ലോകത്തെ നടുക്കുന്നതായിരുന്നു. ശരീരത്തിന്റെ 70 ശതമാനവും കത്തിക്കരിഞ്ഞിരുന്നു. അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷമാണ് അവളെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഡീസൽ ഒഴിച്ചാണ് ആ നരാധമന്മാർ അവളെ തീക്കൊളുത്തിയതെന്നും.
കേസ് അന്വേഷണം ഏറ്റെടുത്ത ഐഡിജിപി വി.സി. സജ്ജനാറുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പെട്ടെന്ന് തന്നെ വലയിലാക്കി. പ്രിയങ്കയ്ക്ക് നേരിട്ട ക്രൂരത അറിഞ്ഞ് ഇന്ത്യയൊട്ടാകെ വലിയ പ്രതിഷേധം അലയടിച്ചു. “ഞങ്ങൾക്ക് നീതി വേണം” എന്ന മുറവിളിയുമായി ജനം തെരുവിലിറങ്ങി.
കോടതി വിധിക്ക് കാത്തുനിൽക്കാതെ തന്നെ കാലം ആ ക്രൂരന്മാർക്ക് ശിക്ഷ നൽകി. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. ആ വാർത്ത കേട്ടപ്പോൾ ഒരു വിങ്ങലോടെയെങ്കിലും ഇന്ത്യൻ ജനത ആശ്വസിച്ചു. പ്രിയങ്ക തിരികെ വരില്ലെങ്കിലും, ആ ചാവേറുകൾക്ക് ലഭിച്ച ശിക്ഷ അവളുടെ ആത്മാവിനെങ്കിലും ഒരു ശാന്തി നൽകുമെന്ന് പലരും വിശ്വസിച്ചു.
പ്രിയങ്കയുടെ മരണം ഇന്നും ഒരു വിങ്ങലായി നിൽക്കുമ്പോഴും, ആ നാല് പ്രതികളുടെ അന്ത്യം നീതി ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഒരു ചെറിയ ആശ്വാസമായിരുന്നു. നിയമത്തെ പുച്ഛിക്കുന്നവർക്ക് മുന്നിൽ, പ്രിയങ്കയ്ക്ക് ലഭിച്ച ആ നീതി ഒരു മുന്നറിയിപ്പാണ്. ഇനിയൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ മനുഷ്യത്വം ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
















