ഒരാളെ പ്രണയിക്കുക, മറ്റൊരാളെ വിവാഹം കഴിക്കുക എന്നത് ഇന്നത്തെ കാലത്ത് പലപ്പോഴും ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ചതിക്കിടയിൽ ബലിയാടാകുന്നത് ഒന്നുമറിയാതെ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുന്ന പാവം മനുഷ്യരാണ്.
പ്രണയമുണ്ടെങ്കിൽ അത് തുറന്നുപറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ആർജ്ജവം കാണിക്കാതെ, മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി അവരുടെ സ്വപ്നങ്ങളെ തകർക്കുന്നത് ക്രൂരതയാണ്. സ്ത്രീയായാലും പുരുഷനായാലും ഒരുപാട് പ്രതീക്ഷകളോടെയാണ് വിവാഹജീവിതം ആരംഭിക്കുന്നത്. എന്നാൽ ആ പ്രതീക്ഷകളെല്ലാം തച്ചുടക്കാൻ ‘അവിഹിതം’ എന്ന ഒറ്റ വാക്ക് മതിയാകും.
ഒരു സുന്ദരമായ കുടുംബജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം ഉണ്ടായാൽ, അത് ആ ബന്ധത്തിന്റെ അടിത്തറ തന്നെ തകർക്കുമെന്ന് മാത്രമല്ല, ചോരപുരണ്ട ദുരന്തങ്ങളിലേക്കും വഴിമാറുന്നു. അവിഹിത ബന്ധങ്ങൾ പ്രണയത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ അവിടെ ഇല്ലാതാകുന്നത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ പ്രതീക്ഷകളാണ്.
ഇത്തരത്തിൽ പ്രണയപ്പകയും ചതിയും ചേർന്നൊരുക്കിയ ഒരു വലിയ ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ സാക്ഷ്യം വഹിച്ചത്. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളിൽ, താൻ വിശ്വസിച്ച പെണ്ണിന്റെയും അവളുടെ കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രണയം എന്ന വ്യാജേന നിലനിർത്തിയ അവിഹിത ബന്ധം എങ്ങനെയാണ് ഒരു പച്ച മനുഷ്യന്റെ ജീവിതം തകർത്തത് എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവം.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിലെ ജനുവരി മാസം. പുതുതായി വിവാഹിതരായ ദമ്പതികളായിരുന്നു ആശിഷും അഞ്ചുവും. ഒരുപാട് സ്വപ്നങ്ങളുമായി നടന്ന വിവാഹം. അങ്ങനെ ജനുവരി 30-ന് രാത്രി ഏകദേശം ഒൻപത് മണിയായിട്ടുണ്ടാകും. അഞ്ചു ആശിഷിനോട് ഒരു ആഗ്രഹം പറഞു നമ്മക്ക് കുറച്ചു നേരം സംസാരിച്ചു റോഡിലൂടെ നടന്നല്ലോ എന്ന്. തന്റെ ഭാര്യ ആദ്യമായി പറയുന്ന ആഗ്രഹമില്ലേ എന്ന് ഓർത്തു ആശിഷ് ആ ആഗ്രഹം നടത്തികൊടുക്കാനായി ആളൊഴിഞ്ഞ റോഡിലൂടെ അവർ കൈകോർത്തു പിടിച്ചു നടന്നു.
എന്നാൽ ആ പാവം ആശിഷ് അറിഞ്ഞിരുന്നില്ല തൻ ഈ കൈകോർത്തുപോകുന്നത് തന്റെ മരണത്തിലേക്കാണെന്നും താൻ ഏറെ വിശ്വസിച്ചും സ്നേഹാത്തോടെയും പിടിച്ചിരിക്കുന്ന ആ കൈകളാണ് തന്റെ മരണത്തിന് കാരണം എന്നും. അവർ അങ്ങനെ ആളൊഴിഞ്ഞ ആ റോഡിലൂടെ നടന്നു നീങ്ങുമ്പോൾ, ഇരുട്ടിൽ നിന്നും അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ഒരു വാഹനം അവരെ ഇടിച്ചു തെറിപ്പിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ ആളുകൾ കാണുന്നത് ആ ഇടിയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ആശിഷിനെയും അബോധാവസ്ഥയിലായ അഞ്ചുവിനെയുമാണ്. ഉടൻ തന്നെ ആളുകൾ പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ 23-കാരനായ ആശിഷിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ബോധം തെളിഞ്ഞ അഞ്ചു പോലീസിനോട് പറഞ്ഞത് ഒരു അജ്ഞാത വാഹനം തങ്ങളെ ഇടിച്ചു തെറിപ്പിച്ചു എന്നും, തന്റെ സ്വർണ്ണാഭരണങ്ങൾ ആരോ മോഷ്ടിച്ചു എന്നുമാണ്. എന്നാൽ അത് അഞ്ചു കെട്ടിചമച്ചൊരു കഥ മാത്രമാണെന്ന് ആഷിഷിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നപ്പോൾ തെളിഞ്ഞു. ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ ഒരു വാഹന അപകടത്തിന്റേതല്ലെന്ന് മനസ്സിലാകുകയും അദ്ദേഹം കഴുത്തു ഞെരിച്ചാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസിന് മനസ്സിലാകുകയും ചെയ്തു.
അഞ്ജുവിന്റെ മൊഴിയിലെ വൈരുധ്യവും പോലീസിൽ സംശയം കൂടുതലാക്കുകയും അത് അഞ്ജുവിലേക്ക് തന്നെ നീങ്ങുകയും ചെയ്തു. പോലീസ് അഞ്ജുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഒരു കാര്യം തെളിഞ്ഞു. മൂന്നുമാസം മുൻപ് വിവാഹിതയായെങ്കിലും, തന്റെ നാട്ടുകാരനായ സഞ്ജു എന്ന യുവാവുമായി അഞ്ജുവിന് വിവാഹത്തിന് മുമ്പേ പ്രണയം ഉണ്ടെന്നും വിവാഹത്തിന് ശേഷവും അവർ നിരന്തരമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി.
അങ്ങനെ പൊലീസിന് മനസിലായി ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ അഞ്ചുവും സഞ്ജുവും അവരുടെ സുഹൃത്തുക്കളായ രോഹിതും സിദ്ധാർത്ഥും ചേർന്ന് മെനഞ്ഞതായിരുന്നു ആ ക്രൂരമായ പദ്ധതി എന്ന്. ഇവരുടെ പദ്ധതി പ്രകാരം ജനുവരി 30-ന് അഞ്ചു തന്റെ ഭർത്താവിനെ ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒളിച്ചിരുന്ന സഞ്ജുവും കൂട്ടുകാരും ആശിഷിനെ ക്രൂരമായി മർദ്ദിച്ച് കഴുത്തു ഞെരിച്ചു കൊന്നു. തുടർന്ന് ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ അഞ്ചു അബോധാവസ്ഥ അഭിനയിച്ചു കിടക്കുകയായിരുന്നു.
സംഭവത്തിൽ ഉടൻ തന്നെ അഞ്ജുവിനെയും കാമുകനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്തു. ഒരു കൊലപാതകം ചെയ്താൽ ആരും അറിയാതെ തങ്ങൾക്ക് ജീവിക്കാം എന്ന ചിന്തയാണ് ഈ ക്രൂരത ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. വിവാഹം കഴിച്ചതിന്റെ പേരിൽ ഒന്നും അറിയാതെ ജീവൻ നഷ്ടപെടേണ്ടി വന്ന ഒരു പാവം യുവാവ്
















