ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിജനം നടത്തിയപ്പോൾ മുതൽ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണമെന്നത്. 2024 ജൂൺ 24ന് കേരളം നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.രാഷ്ട്രപതി കേരള (പേര് മാറ്റ) ബിൽ , 2026 സംസ്ഥാന നിയമസഭയ്ക്ക് അയയ്ക്കും.
സംസ്ഥാന നിയമസഭയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ മൂന്ന് റെയിൽവേ പദ്ധതികൾക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജബൽപൂർ – ഗോന്തിയ, ചാന്ദില്‍ – ഗം ഹരിയ, പുനരാഖ് – കിയുൾ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
















