Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മേപ്പാടി കള്ളാടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; ആകെ മരണം 5 ആയി; പ്രതിപക്ഷ നേതാവ് ദുരന്ത സ്ഥലത്തേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2026, 10:34 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട്ടിലെ മേപ്പാടി കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ അഞ്ചായി. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ രാത്രി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നുരാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഇതില്‍ ഒരു മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ജെ.സി.ബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയാണെങ്കിലും തിരച്ചില്‍ നിര്‍ത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ദുരന്തമുഖത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന തുടരുന്നത്. ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു. അതേസമയം കള്ളാടി മണ്ണിടിച്ചിലില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കല്‍പ്പറ്റ എം.എല്‍.എയും മന്ത്രിയുമായ ടി.സിദ്ദിഖ് പറഞ്ഞു.

എന്താണ് ദുരന്തത്തിന്റെ കാരണം എന്നത് സംബന്ധിച്ച് കൂടുതല്‍ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മീനാക്ഷി പാലത്തിന്റെ ബല പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുരങ്ക പദ്ധതികളുടെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ദുരന്തമുഖത്ത് കൂട്ടിയിരുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ അരുണ്‍ ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം നിയമനടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തുരങ്കപ്പാത നിര്‍മ്മാണ സ്ഥലത്തുനിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തില്‍ മീനാക്ഷി പാലത്തിനു സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. താഴെയുള്ള ഇരുവശങ്ങള്‍, പാലത്തിന്റെ മുകള്‍ ഭാഗം, മണ്ണിടിച്ചിലുണ്ടായ ഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍. മണ്ണിനടിയില്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്‌പോട് ലൊക്കേഷന്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.

ഇടവിട്ടു പെയ്യുന്ന മഴയാണു തിരച്ചിലിനു പ്രധാന വെല്ലുവിളി. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ ചൂരല്‍മല നിവാസികളെയും അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റേണ്ടവരെയും രക്ഷാപ്രവര്‍ത്തകരെയും മീനാക്ഷിപ്പാലത്തിലൂടെ കടത്തിവിട്ടു തുടങ്ങി. 49 കുടുംബങ്ങളെ മേപ്പാടി പോളിടെക്‌നിക് കോളജിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ്, പൊലീസ്, മീനങ്ങാടി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും പാണ്ടിക്കാടു നിന്നുള്ള എസ്.ഡി.ആര്‍.എഫ് സംഘങ്ങളും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആത്മ, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ 100 അംഗ ടീമും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്സിന്റെ 100 അംഗ സംഘവും ദുരന്ത മുഖത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മീനാക്ഷി പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. മൂന്നാമത്തെ സോണ്‍ കേന്ദ്രീകരിച്ചാവും ഇന്നത്തെ പ്രധാന പരിശോധന. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കള്ളാടി ദുരന്തഭൂമി സന്ദര്‍ശിക്കും. തുരങ്ക പാതയ്ക്ക് മണ്ണെടുത്തത് കൂട്ടിയിട്ടാണ് കൂടുതല്‍ അപകടം സംഭവിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം പ്രസക്തമാണ്. മുന്‍ മരാമത്ത് മന്ത്രിയും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസ് ഇന്നലെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ദുരന്ത സമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിനു പകരം അദ്ദേഹം ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. മണ്ണ് എടുത്തുമാറ്റാന്‍ കരാറുകാരോട് പറഞ്ഞിട്ട് കരാറുകാര്‍ ചെയ്തില്ല എന്ന വിഷമത്തിലാണ് മുഖ്യമന്ത്രി. ആ പരാതിയാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ പൗരനും വിഷമം പറയാനുള്ള, പരാതി പറയാനുള്ള, ആ പരാതി കേള്‍ക്കാനുള്ള മനുഷ്യനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നയാള്‍. പരാതി പറയാന്‍ വേണ്ടി പോകുന്നവരുടെ മുന്നില്‍ അതിലും വലിയ പരാതിയാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ഇപ്പോള്‍ ഏറ്റവും വലിയ പരാതിക്കാരനാണെന്നും റിയാസ് പരിഹസിച്ചു.

ReadAlso:

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു

ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.പി സുനിൽ

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു

കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: ആലുവയിൽ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി 

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം കള്ളാടി ദുരന്ത ഭൂമി സന്ദര്‍ശിച്ചു. ശേഷം ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച് ജനങ്ങളോട് സംസാരിച്ചു. ദുരന്തത്തില്‍ മറണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളില്‍ എത്തിക്കാന്‍ നടപടി എടുത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags: LAND SLIDEANWESHANAM NEWSMEPPADITwo dead bodiesTUNEL ROADKALLADIKALLADI DISASTERwayanad

Latest News

മേപ്പാടി കള്ളാടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; ആകെ മരണം 5 ആയി; പ്രതിപക്ഷ നേതാവ് ദുരന്ത സ്ഥലത്തേക്ക്

കള്ളാടി മണ്ണിടിച്ചിൽ: ഇന്നത്തെ തിരച്ചിൽ നിർത്തി, നാളെ പുനരാരംഭിക്കും

കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും; ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി ഡി. കെ ശിവകുമാർ | ramesh chennithala d k shivakumar meet thoofan

ശക്തമായ മഴ: ഡൽഹിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് ഒരു മരണം | One died after Under-Construction Building Collapses In Delhi

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ് | ansiba hassan against lakshmi priya and shweta menon

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies