ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭഭജനത്തിൽ ഇൻഡ്യ മുന്നണിക്ക് ആശ്വാസം. പശ്ചിമ ബംഗാൾ ബംഗാൾ ഒഴികെ മറ്റിടങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ഉത്തര്‍പ്രദേശിനും ഡല്‍ഹിക്കും പിന്നാലെ ബീഹാറിലും സീറ്റുകളിൽ ഏകദേശം ധാരണയായിട്ടുണ്ട്.ബിഹാറില്‍ മാര്‍ച്ച് മൂന്നിന് പട്‌നയില്‍ നടക്കുന്ന മഹാസഖ്യറാലിയില്‍ ധാരണ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര, തമിഴ്‌നാട്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും മാര്‍ച്ചിനുള്ളില്‍ ധാരണയിലെത്തുമെന്നും ചര്‍ച്ചകളെല്ലാം സൗഹൃദാന്തരീക്ഷത്തില്‍ മുന്നേറുകയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി..
പഞ്ചാബില്‍ കോൺഗ്രസും ആം ആദ്മി പാർട്ടി (എഎപി) തനിച്ച് മത്സരിക്കും. പരസ്പരം പോരടിക്കാന്‍ തീരുമാനിച്ചെങ്കിലും ഗുജറാത്തിലും ഹരിയാണയിലും അസമിലും എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രണ്ടില്‍നിന്ന് മൂന്നിലേക്ക് കോണ്‍ഗ്രസിന് നൽകിയ സീറ്റുകയുടെ എണ്ണം എഎപി യര്‍ത്തിയേക്കും.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
ചണ്ഡീഗഢും ലഭിക്കുന്നതോടെ കോണ്‍ഗ്രസ് ആദ്യം മുന്നോട്ടുവെച്ച നാല്-നാല് ഫോർമുല പ്രകാരം സീറ്റുവിഭജനം നടക്കാനാണ് സാധ്യത. സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, ന്യൂഡല്‍ഹി സീറ്റുകളില്‍ എഎപയും ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യതകൾ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















