Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആരാണ് കള്ളം പറയുന്നത്: കോടതി വിധി, ടിപിയെ കൊന്നതില്‍ സി.പി.എമ്മിനു പങ്കുണ്ടെന്നുറപ്പിക്കുന്നു; എം.വി ഗോവിന്ദന്‍ അപ്പോഴും പറയുന്നത് കേട്ടോ

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Feb 19, 2024, 03:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊന്നിട്ടും തീരാത്ത ശാപമായി മാറിയിരിക്കുകയാണ് സി.പി.എമ്മിന് ടി.പി. ചന്ദ്രശേഖരന്‍ എന്ന പഴയ സഖാവ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയില്‍ പറയുന്നത്, പാര്‍ട്ടിക്ക് പങ്കില്ലെന്നാണ്. എന്നാല്‍, കൊലപ്പെടുത്തിയതില്‍ പ്രതികള്‍ക്കുള്ള പങ്കും അതില്‍ നടത്തിയ ഗൂഢാലോചനയ്ക്കും വ്യക്തമായ തെളിവുണ്ടെന്നു വിധിന്യായത്തില്‍ ഹൈക്കോടതി വ്യക്തമാക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ‘പാര്‍ട്ടിക്കു പങ്കില്ല’ എന്ന നിലപാട് ആവര്‍ത്തിക്കുന്നത്. 

.

150 പേജുള്ളതാണ് വിധിന്യായം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ക്കെതിരെയും വിചാരണ കോടതി വിട്ടയച്ച രണ്ടു പേര്‍ക്കെതിരെയും ഗൂഢാലോചനാ കുറ്റവും കോടതി ചുമത്തിയിട്ടുണ്ട്. വിധിന്യായത്തില്‍ പറയുന്നത് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് 2012 ഏപ്രില്‍ 2നും ഏപ്രില്‍ 20നും ഇടയില്‍ കെ.സി.രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍ എന്നിവര്‍ തമ്മില്‍ 32 തവണ ഫോണ്‍വിളികള്‍ നടന്നിട്ടുണ്ട് എന്നാണ്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുമാണ്. 

.

2012 ഏപ്രില്‍ 10ന് ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി എന്നിവര്‍ കെ.സി. രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു എന്നിവരുമായി ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിനു തെളിവുകളുണ്ട്. അനൂപും കൊടി സുനിയും സിപിഎമ്മുമായി ബന്ധമുള്ളവരല്ല. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു ഈ കൂടിക്കാഴ്ച എന്നു മനസ്സിലാകുന്നു. ഇവരുടെ ഗൂഢാലോചന, കൊലപാതക പങ്കാളിത്തത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

.

2012 ഏപ്രില്‍ 20ന് കെ.സി.രാമചന്ദ്രനും മനോജനും കൂടി കുഞ്ഞനന്തനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. 20നും 24നും ഇടയില്‍ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, കെ.സി.രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍ എന്നിവര്‍ തമ്മില്‍ 16 ടെലിഫോണ്‍ വിളികള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും സിപിഎം പ്രവര്‍ത്തകരല്ല, എന്നാല്‍ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കിലേക്കാണ്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

.

26നും മേയ് 1നും ഇടയില്‍ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ തമ്മില്‍ 11 തവണ ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ട്. കൊലപാതകം നടന്ന 2012 മേയ് നാലിന് അനൂപ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, പ്രദീപന്‍ എന്നിവരെ ഇന്നോവയ്ക്കൊപ്പം ചൊക്ലി ടാക്‌സി സ്റ്റാന്‍ഡില്‍ കണ്ടിരുന്നു. അന്നു രാത്രി ഒമ്പതു മണിയോടെ ടി.കെ.രജീഷ്, ഷിജിത്, ദില്‍ഷാദ്, ഫസലു എന്നിവര്‍ ഇന്നോവയിലേക്ക് വാള്‍ പോലുള്ളവ കയറ്റി വയ്ക്കുന്നത് കണ്ടു. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലും അതിനുള്ള ഗൂഡാലോചനയിലും ഈ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചാല്‍, 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയുമുള്ള തെളിവുകള്‍ ഉണ്ടെന്ന് കാണാനാകും. 

.

മാത്രമല്ല, ഇവര്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളുമുണ്ട്. അതുപോലെ കേസിലെ ആറാം പ്രതിയായ സിജിത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെങ്കിലും പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ഉന്നയിച്ചിട്ടില്ല. 14-ാം പ്രതിയായിരുന്ന പി. മോഹനന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെല്ലാം കൊലപാതകത്തില്‍ ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ട്. പത്താം പ്രതിയായിരുന്ന കെ.കെ. കൃഷ്ണന്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്നു പ്രസംഗിച്ചിട്ടുണ്ട്. 

.

കെ.സി.രാമചന്ദ്രന്‍ അത് നടപ്പാക്കാനായി ആളുകളെ കണ്ടെത്തുന്നതു മുതല്‍ കൊലപാതകം നടപ്പാക്കുന്നതു വരെ ചെയ്തു. ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഈ പ്രതികള്‍ കുറ്റക്കാര്‍ തന്നെയാണ് എന്നാണ് കോടതിക്കു ബോധ്യമാകുന്നത്. കൊലപാതകം നടത്തിയ 1 മുതല്‍ 7 വരെയുള്ള പ്രതികളില്‍ ആറാം പ്രതി സിജിത് ഒഴികെയുള്ളവരും പത്താം പ്രതി കെ.കെ.കൃഷ്ണന്‍, 12-ാം പ്രതി ജ്യോതി ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനാക്കുറ്റവും കോടതി ചുമത്തി. ഇവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇത് ഉള്‍പ്പെടുത്താന്‍ വിചാരണക്കോടതി പരാജയപ്പെട്ടു എന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോടതിയുടെ വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങള്‍ വെട്ടുനോക്കിയാല്‍ സി.പി.എം എന്ന പാര്‍ട്ടിക്ക് ഇതില്‍ നേരിട്ട് പങ്കുണ്ടെന്നാണ് മനസ്സിലാക്കാനാവുക. മാത്രമല്ല, ടിപിക്ക് ആ പ്രദേശത്തെ ഗുണ്ടകളുമായോ, സാമൂഹ്യ വുരദ്ധ ശക്തികളുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. രാഷ്ട്രീൂയ വൈരാഗ്യം ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ ഇല്ലായിരുന്നുവെന്നും വ്യക്തമാണ്. സി.പി.എമ്മിനുള്ളിലെ ചിലര്‍ക്ക് ടി.പി കണ്ണില്‍ക്കരടായിരുന്നുവെന്നതിന് പ്രത്യക്ഷ തെളിവുകളുമുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ പിടിക്കപ്പെട്ട് വാടകക്കൊലയാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയിട്ടു പോലും പാര്‍ട്ടീ സ്വാധീനം കൊണ്ട് പലതും ചെയ്തിട്ടുണ്ടായിരുന്നതും പുറത്തു വന്ന കാര്യങ്ങളാണ്. 

.

സി.പി.എമ്മിനെ ബോധ പൂര്‍വ്വം ടി.പി വധക്കേസില്‍ പെടുത്താനുള്ള നീക്കം പ്രതിപക്ഷ നിരയില്‍ നിന്നുപോലും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും വലിയ സത്യമെന്തെന്നാല്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതുവരെയും ടിപി കൊലക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ല എന്നു പറഞ്ഞിട്ടില്ല എന്നതാണ്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest News

സ്വർണക്കൊള്ള കേസ്; എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി എൻ വാസു

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ബോചെയുടെ സ്‌നേഹവീട്

വന്ദേ ഭാരതിൽ ആർഎസ്എസ് ഗണഗീതം; ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്: ബിനോയ് വിശ്വം

പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ

ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്താണ്; ബുള്ളറ്റ് ക്രിമിനൽ സ്വഭാവമുള്ളവരുടെയും; ഡി.ജി.പി ഒ.പി സിങ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies