മാനന്തവാടി: അഞ്ചാം ദിവസവും ദൗത്യസംഘത്തെ വട്ടംചുറ്റിച്ച് വയനാട്ടില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാന. രാവിലെ പനവല്ലിക്കടുത്ത് മാനിവയലിലായിരുന്ന കാട്ടാന ഉച്ചയോടെ കുതിരക്കോട് വനമേഖലയിലേക്ക് മാറി. പിന്നീട് മറ്റൊരു മോഴയാനക്കൊപ്പം ചേര്‍ന്ന് സഞ്ചാരം തുടരുകയാണ്.
ബുധനാഴ്ച രാത്രിയോടെയാണ് രണ്ടാനകളും കാട്ടിക്കുളം- തോല്‍പ്പെട്ടി റോഡ് മുറിച്ചുകടന്ന് മാനിവയല്‍ മേഖലയിലേക്ക് പോയത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിനായി കർണാടകയിൽ നിന്നുള്ള റേഞ്ച് ഓഫിസർ നരേഷിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘം എത്തി. നവംബർ 30ന് ബേലൂരിൽ വച്ച് ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടിയ സംഘത്തിലുണ്ടായിരുന്നവരാണ് ഉച്ചയോടെ കാട്ടിക്കുളത്ത് എത്തിയത്. ഇവർ മൂന്ന് സംഘമായി തിരിഞ്ഞാണ് ഇനി ബേലൂർ മഖ്നയെ പിടിക്കാനാവശ്യമായ നീക്കം നടത്തുക.
ഓരോ ടീമിലും കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അംഗങ്ങളുണ്ടാകും. ഇന്ന് അവസാനിപ്പിച്ച ദൗത്യം വെള്ളിയാഴ്ച വീണ്ടും തുടരും. ഇന്ന് മയക്കുവെടി ദൗത്യസംഘം ആനയുടെ 50 മീറ്റർ അടുത്ത് എത്തി. ഡ്രോൺ ഉപയോഗിച്ചിട്ടും ആനയെ കാണാൻ സാധിച്ചില്ല. ഇടതൂർന്ന മരങ്ങളുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചത്. മറ്റൊരു മോഴയാനയും ബേലൂർ മഖ്നയ്ക്കൊപ്പമുണ്ട്. ഞായറാഴ്ച പുലർച്ചെ മുതൽ രാവും പകലും ആനയുടെ പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇതിനിടെ പല തവണ മയക്കുവെടി വച്ചെങ്കിലും ലക്ഷ്യത്തിൽ കൊണ്ടതുമില്ല.
ബേലൂരില്‍നിന്ന് പത്തുദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലായിരുന്നു കാട്ടാനയെ കര്‍ണാടകയിലെ ദൗത്യസംഘം പിടികൂടിയത്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.
ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്‌നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്. ഏതാണ്ട് 20 കിലോമീറ്ററോളമാണ് കഴിഞ്ഞരാത്രി മുതല്‍ ബേലൂര്‍ മഖ്‌ന സഞ്ചരിച്ചത്.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















