Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

താലിബാനും ബച്ചാ ബാജിയും; സ്വാതന്ത്ര്യവും സമത്വവുമൊക്കെ നഷ്ടമായി, മതനിയമങ്ങൾ അഫ്ഗാനിസ്ഥാനിൽ ഇടം പിടിക്കുമ്പോൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2023, 11:05 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

താലിബാൻ അധികാരമേറ്റെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ  പഴയകാലം വീണ്ടും മടങ്ങിവരികയാണ്. ശക്തമായ മതനിയമങ്ങൾ അഫ്ഗാനിസ്ഥാൻ്റെ നിത്യജീവിതത്തിൽ ഇടംപിടിച്ചതോടെ സ്വാതന്ത്ര്യവും സമത്വവുമൊക്കെ പോയി മറഞ്ഞു. ഇതിനിടയിലാണ് ബച്ചാ ബാജിയെന്ന (Bacha Bazi) ദുരാചാരത്തിൻ്റെ വാർത്തകളും അഫ്ഗാഗാനിസ്ഥാനിൽ നിന്ന്  കേൾക്കാൻ തുടങ്ങിയിരിക്കുന്നു. 

എന്താണ് ബച്ചാ ബാജി?

കൗമാര പ്രായത്തിലുള്ളതോ അതിലും ചെറിയ പ്രായത്തിലുള്ളവരോ ആയ കുട്ടികളെ താലിബാൻ തീവ്രവാദികൾ വിനോദത്തിനായി വാങ്ങുകയും അവർക്ക് നൃത്ത പരിശീലനം നൽകി ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന രീതിയാണ് ബച്ചാ ബാജി. ഏറെക്കാലം അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന പ്രത്യേക അമേരിക്കൻ സേനയ്ക്ക് പോലും ഈ ആചാരത്തിനെതിരെ ശബ്ദമുയർത്താനായില്ലെന്നുള്ളതാണ് വസ്തുത. ഐക്യരാഷ്ട്രസഭ പോലും ബച്ചാ ബാജി അഫ്ഗാനിസ്ഥാൻ്റെ ആഭ്യന്തര കാര്യമാണെന്നു പറഞ്ഞ് അതിൽ നിന്നും വിട്ടുനിൽക്കുകയാണ്. അത്രത്തോളം അഫ്ഗാനിസ്ഥാനിലെ മതത്തിൻ്റെയും പുരുഷ മേധാവിത്വത്തിൻ്റെയും പ്രതീകമായി ബച്ചാ ബാജിഎന്ന ആചാരം മാറിക്കഴിഞ്ഞു. 

കുട്ടികളുടെ കളി എന്നർത്ഥം വരുന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബച്ചാ ബാജി എന്ന വാക്കുണ്ടായത്. ബച്ചാ ബാജി സമ്പ്രദായത്തിന് കീഴിൽ എട്ടു വയസ്സുമുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികൾ ലൈംഗിക അടിമകളായി മാറുന്നു. അഫ്ഗാന്റെ പ്രാന്തപ്രദേശങ്ങളിൽ ഇതിനെ ബച്ചാ ബാരിഷ് എന്നും വിളിക്കുന്നു. താടി വളർത്താത്ത കുട്ടിയാണ് ഈ ആചാരത്തിലെ പ്രധാന കഥാപാത്രം. കുട്ടികൾക്ക് താടി വളർന്നു തുടങ്ങുന്നതോടെ അവരെ തിരിച്ചു വീട്ടിലേക്ക് വിടുകയാണ് പതിവ്. 

ഉപേക്ഷിക്കുന്ന കുട്ടികൾക്ക് എന്ത് സംഭവിക്കും?

16 വയസ്സോടുകൂടി മിക്ക കുട്ടികളെയും തിരിച്ചു വീട്ടിലേക്ക് വിടുകയാണ് പതിവ്. അങ്ങനെ തിരിച്ചു വീട്ടിലേക്ക് പോകുന്ന കുട്ടികളിൽ പലരും ചെറുപ്രായത്തിൽ തന്നെ ലൈംഗിക രോഗങ്ങളുടെ ഇരകളായി തീരുന്നു. അതുമല്ലെങ്കിൽ മഴക്കുമരുന്നുകളുടെ അടിമയായി മാറുന്നു. ഇത്തരത്തിൽ തിരിച്ചു വീട്ടിലേക്ക് എത്തുന്ന കുട്ടികളെ അവരുടെ കുടുംബാംഗങ്ങൾ പോലും സ്വീകരിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ചുരുക്കി പറഞ്ഞാൽ ബച്ചാ ബാജി എന്ന ആചാരത്തിലൂടെ ചെറുപ്രായത്തിൽ ആൺകുട്ടികൾ ലൈംഗിക കമ്പോളത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവർക്ക് മുന്നിൽ പിന്നെ രണ്ടു വഴികൾ മാത്രമുള്ളു. ഒന്നുകിൽ മയക്കുമരുന്ന് കച്ചവടത്തിൽ ഇടപെടുക. അല്ലെങ്കിൽ ആവശ്യമുള്ളവർക്ക് ലൈംഗിക സേവനങ്ങൾ നൽകുക. ഇത്തരക്കാർ ഒടുവിൽ എത്തപ്പെടുന്നത് താലിബാൻ സൈന്യത്തിലായിരിക്കും. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

കുട്ടികൾ എവിടെ നിന്നാണ് വരുന്നത്

ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ബച്ചാ ബാജി എന്ന ആചാരത്തിനായി എത്തുന്ന കുട്ടികൾ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. നല്ല ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ നിന്ന് അവരെ വാങ്ങിയാണ് ഈ ജോലിയിൽ ചേർക്കുന്നത്. താലിബാൻ പട്ടാളക്കാരോ ഓഫീസർമാരോ ആയിരിക്കും ഇതിന് ചുക്കാൻ പിടിക്കുന്നത്. കുട്ടിയെ വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ സമ്മതിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തി ഇവർ കുട്ടിയെ പിടിച്ചുകൊണ്ടുപോകും. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഇവിടെ പതിവാണ്. ചുരുക്കിപ്പറഞ്ഞാൽ താലിബാൻ ഭീകരന്മാരിൽ നിന്നും ആൺകുട്ടികളെ രക്ഷിക്കാൻ അവരുടെ രക്ഷകർത്താക്കൾക്ക് യാതൊരു മാർഗ്ഗവുമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. 

Bacha Bazi where boys are sexually exploited by dressing up as women
ബച്ചാ ബാജിയുടെ തുടക്കം

പത്തൊൻപതാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിൽ കോളറ പടർന്നു പിടിച്ച സമയം. സ്ത്രീകൾ നൃത്തം ചെയ്യുന്നതിനാലും പാട്ടുകൾ പാടുന്നതിനാലുമാണ് മഹാരോഗം രാജ്യത്ത് പടർന്നു പിടിച്ചതെന്നായിരുന്നു അന്ന് അവിടെയുണ്ടായിരുന്ന മതതീവ്രവാദികളുടെ വാദം. ദൈവത്തിൻ്റെ കോപം രോഗത്തിൻ്റെ രൂപത്തിൽ വന്നുവെന്നായിരുന്നു അവർ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ആ സമയം അഫ്ഗാൻ പുരുഷന്മാർ സ്വയം വിനോദത്തിനായി ഒരു പുതിയ മാർഗം കണ്ടെത്തുകയായിരുന്നു. അവർ സ്ത്രീകൾക്ക് പകരം ആൺകുട്ടികളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി. അതായിരുന്നു ബച്ചാ ബാജിയുടെ തുടക്കം. 

ആൺകുട്ടികൾ സ്ത്രീ നർത്തകരായി രൂപം മാറും

ബച്ചാ ബാജിയുടെ ഭാഗമായി അഫ്ഗാനിലെ മതതീവ്രവാദികൾ ആൺകുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ഒരു സ്ത്രീ നർത്തകിയെപ്പോലെ ആൺകുട്ടികളെ വേഷം ധരിപ്പിക്കും. പട്ടുവസ്ത്രം ധരിച്ച് നഗ്നപാദനായിട്ടുവേണം നൃത്തം ചെയ്യാൻ. ബച്ചാ ബാജിയ്ക്കായി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ മുടിയുടെ മുൻവശം വെട്ടിക്കുറയ്ക്കും. പിന്നിലെ മുടി സ്ത്രീകളുടേത് പോലെ നീട്ടി വളർത്തും. പുരികങ്ങൾ കറുപ്പ് വരച്ച് കടുപ്പിക്കും. മേക്കപ്പിട്ടു കഴിഞ്ഞ ഒരു ആൺകുട്ടിയെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു സ്ത്രീയാണെന്ന് തോന്നും. 

90കളിൽ താലിബാൻ തന്നെ ബച്ചാ ബാജി നിരോധിച്ചിരുന്നു 

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് തന്നെ അഫ്ഗാനിസ്ഥാനിലും ഇറാനിലുമൊക്കെ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രീതി നിലനിന്നിരുന്നു. 90 കളില്‍ താലിബാൻ ഭീകര സംഘടനയ്ക്ക് അധികാരമുള്ള ഇടങ്ങളിൽ ബച്ചാ ബാജി സ്വവർഗാനുരാഗ പരിപാടിയാണെന്ന് കാട്ടി നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിനു പിന്നാലെ താലിബാൻ തീവ്രവാദികൾ തന്നെ ബച്ചാ ബാജി നടത്താൻ ആരംഭിച്ചു. അഫ്ഗാൻ സർക്കാരിൽ മഹത്തായ പദവി വഹിച്ചിരുന്ന ശക്തരായ മുജാഹിദ്ദീനുകളിൽ പലരും ബച്ചാ ബാജിയുടെ ആരാധകരായിരുന്നു. മതതീവ്രവാദ നിയമങ്ങൾ അനുസരിച്ച് സ്ത്രീകളെ വീടിനുള്ളിൽത്തന്നെ നിർത്തുന്ന പ്രവണത നിലനിന്നിരുന്നതിനാലും സ്വവർഗരതി നിയമവിരുദ്ധമായതിനാലും ചെറിയ ആൺകുട്ടികളെ വിനോദത്തിൻ്റെ പേരിൽ ഇവർ ഇരകളാക്കുകയായിരുന്നു. 

അഫ്ഗാനിസ്ഥാനിൽ 2001 മുതൽ അമേരിക്കൻ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടായിരുന്നു. ബച്ചാ ബാജിയോടാദ്യം അമേരിക്കൻ സേനാവിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പ്രശ്നത്തിൽ ഇടപെടാൻ താല്പര്യമില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു. പല അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ക്രൂരതയെപ്പറ്റി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വാർത്താപ്രാധാനം നേടിയതോടെ ബച്ചാ ബാജി ചടങ്ങുകളിൽ പങ്കെടുത്തവരെ സൈന്യത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് അമേരിക്ക കൈകഴുകി. അഫ്ഗാനിസ്ഥാനിൽ തീവ്രവാദം അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിച്ചിരുന്നു എങ്കിലും അഫ്ഗാനിസ്ഥാൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് പരിമിതികൾ ഉണ്ടെന്നാണ് അവർ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച അതേ നടപടികളായിരുന്നു അമേരിക്കയും നടപ്പിലാക്കിയത്. കൺമുമ്പിൽ വലിയ ക്രൂരതകൾ നടക്കുന്നത് കണ്ടിട്ടും അവർ അതിനെ തടഞ്ഞില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. 

ആദ്യ കേസ്

അതേസമയം ബച്ചാ ബാജിക്ക് എതിരെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ തങ്ങളുടെ സൈനികർക്ക് നിരവധി നിർദ്ദേശങ്ങൾ നൽകിവന്നിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ഒരു ചെറിയ ആൺകുട്ടിയെ ലൈംഗിക അടിമയായി സൂക്ഷിച്ച കുറ്റത്തിന് അഫ്ഗാൻ നാഷണൽ പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ  അമേരിക്കൻ സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മർദ്ദിച്ചു. ഈ സംഭവം വലിയ വിവാദമായി. ആദ്യമായി ബച്ചാ ബാജിയെ പരസ്യമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തി. 

അന്വേഷണത്തിനായി കമ്മിറ്റി

സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായതിനെത്തുടർന്ന് പ്രതിച്ഛായ നന്നാക്കാൻ അഫ്ഗാൻ സർക്കാർ ശ്രമങ്ങൾ തുടങ്ങി. ഈ വിഷയത്തിൽ ഒരു അന്വേഷണ സമിതിക്ക് അഫ്ഗാൻ രൂപം നൽകി. അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ചുമതലയുള്ള സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറലിൻ്റെ നേതൃത്വത്തിലായിരുന്നു സമിതി രൂപീകരിച്ചത്. ബച്ചാ ബാജിയിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവം അഫ്ഗാനിസ്ഥാനിലുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. ഇക്കാലയളവിൽ എത്ര കുട്ടികൾ ചൂഷണത്തിന് ഇരയായി എന്നുള്ളതിൻ്റെ  വിശദമായ വിവരങ്ങളും അദ്ദേഹം റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു. 

read also…ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്നു; ഗാസയിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു

ബച്ചാ ബാജിക്കെതിരെ നിയമം

അഫ്ഗാനിസ്ഥാനിൽ ബച്ചാ ബാജി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത് 2017 മെയ് മാസത്തിലാണ്. അഫ്ഗാൻ നിയമപ്രകാരം ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ഏഴു വർഷത്തെ തടവായിരുന്നു ശിക്ഷയായി നൽകാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ അതിനു ശേഷം അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് കൗതുകകരം. ഐക്യരാഷ്ട്രസഭയും ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യുകയുണ്ടായി. കുട്ടികളും സായുധ സംഘട്ടനവും എന്ന പേരിൽ ഒരു റിപ്പോർട്ടും ഇതു സംബന്ധിച്ച് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തുടർച്ചയായി വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്, എന്നാൽ ഇതുവരെ ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നു മാത്രമല്ല ഇതിനെതിരെ കർശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് വേണമെങ്കിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഈ അതിക്രമത്തിനെതിരെ നടപടി കൈക്കൊള്ളാൻ കഴിയുമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭ കൃത്യമായ ഒരു നിലപാട് പറഞ്ഞിട്ടുമില്ല. 

നിലവിൽ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് താലിബാൻ ഭീകര സംഘടനയാണ്. അവരുടെ നിയമമനുസരിച്ച് സ്വവർഗരതിക്ക് കർശനമായ ശിക്ഷകളാണുള്ളത്. എത്രയൊക്കെ ശിക്ഷകൾ രാജ്യത്ത് നിലനിന്നിരുന്നാലും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ കാലാകാലങ്ങളായി ഉയർന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും | Inter-state tourist buses from Kerala to go on strike from tomorrow

‘കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു’; വിമർശിച്ച് സ്വാമി സച്ചിദാനന്ദ | Swami Sachidananda about K Sudhakaran

‘ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരം’; പ്രശംസിച്ച് ശശി തരൂര്‍ | Shashi Tharoor praises LK Advani

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി | earthquake-in-japan-67-magnitude-recorded-on-the-richter-scale

പാർട്ടി പരിപാടിക്ക് വൈകിയെത്തി; രാഹുൽ ഗാന്ധിയ്ക്ക് പണിഷ്മെന്റ് നൽകി കോൺഗ്രസ്‌

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies