Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഖാദർ കമ്മറ്റി റിപ്പോർട്ട്: പുതിയ സ്‌കൂൾ പഠന സമയക്രമം ഗുണം ചെയ്യുമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2022, 10:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ സ്‌കൂൾ വിദ്യഭ്യാസത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിയമിച്ച ഖാദർ കമ്മറ്റി സ്‌കൂൾ സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വേണമെന്നുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മറ്റി സ്‌കൂൾ ക്ലാസ്‌ റൂം പഠനം രാവിലെ 8 മുതൽ 1 വരെയാക്കണമെന്ന്‌ ശുപാർശ മുന്നോട്ട് വെച്ചിട്ടുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. 

എന്നാൽ സമയക്രമം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സമസ്ത ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പഠനസമയം എട്ട് മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയില്‍ അറിയിച്ചു. 

students

ഖാദർ കമ്മറ്റി റിപ്പോർട്ട് പ്രകാരം പുതുക്കിയ സ്‌കൂൾ സമയം 8 മുതൽ 1 വരെ ക്ലാസ്സ്‌റൂം പഠനവും,  2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനവുമാണ്. ഇത് സമസ്തയുടെ ആശങ്കയെ ശരിവെക്കുന്നതാണ്. ഇതോടെ രാവിലെ 6 മുതൽ 9 വരെ നടന്നിരുന്ന മദ്രസ പഠനം പൂർണമായി അവതാളത്തിലാകും. 8 മണിക്ക് സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥിക്ക് മദ്രസ പഠനം നഷ്ടമാകും. 

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30 നുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതാണ് നിലവിൽ പാലിച്ച് പോരുന്ന രീതിയും. 10 മുതൽ 4 വരെ സ്‌കൂളുകളിൽ ഇരിക്കേണ്ട വിദ്യാർത്ഥി ഖാദർ കമ്മറ്റി റിപ്പോർട്ട് പ്രകാരം 2 മണിക്കൂർ അധികം സ്‌കൂളിൽ തന്നെ ചെലവഴിക്കേണ്ടി വരും. പഠന അനുബന്ധ പ്രവർത്തനങ്ങളായാലും കലാ–കായിക പരിശീലനമായാലും അത് കുട്ടികൾക്ക് ഭാരം തന്നെയായി മാറാനുള്ള സാധ്യതയുണ്ട്. 

madrassa student

നിലവിൽ സമസ്ത ഉന്നയിച്ച ആശങ്ക വരും ദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങളിൽ നിന്നുയരാൻ സാധ്യതയുണ്ട്. പ്രധാനമായും മത വിദ്യാഭ്യാസത്തെ ചൊല്ലിയാകും വിമർശനങ്ങൾ ഉയരുക. അതേസമയം ഇത് മുസ്‌ലിം പ്രശ്നം മാത്രമാക്കി അതിനെ മത വിദ്വേഷമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ മദ്രസകൾ പ്രതിസ്ഥാനത്താകും. എന്നാൽ,  ഉച്ചയ്‌ക്കുശേഷമുള്ള സമയം സ്‌കൂളുകളിൽ ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹവുമായി ചർച്ച ചെയ്‌ത്‌ സമവായത്തിലൂടെ മാത്രമേ ഇത്‌ നടപ്പാക്കാവൂയെന്നും ഖാദർ കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നുണ്ട്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

പൊതുവിദ്യാഭ്യാസത്തിൽ ഏറെ മുന്നേറിയിട്ടുള്ള രാജ്യങ്ങളിലെല്ലാം പാഠപുസ്‌തകത്തെ അടിസ്ഥാനമാക്കി  ക്ലാസ്‌ മുറിയിലെ പഠനം ഉച്ചവരെയാണെന്നും കേരളം ഇതിന്‌ സജ്ജമാകണമെന്നും കമ്മറ്റി നിർദേശിക്കുന്നു. വിദ്യാർഥിയുടെ സർഗാത്മകവും കായികവും തൊഴിൽപരവുമായ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറണം. ഇത്തരം ക്ലാസുകൾ പ്രായത്തെ അടിസ്ഥാനമാക്കിയാകരുത്‌. കഴിവുകളെ അടിസ്ഥാനമാക്കിയാകണം എന്നാണ് കമ്മറ്റിയുടെ വിലയിരുത്തൽ.

സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽത്തന്നെയാകണമെന്ന ഏറെ പ്രധാനമായ നിർദേശവും ഖാദർ കമ്മിറ്റി മുന്നോട്ട് വെക്കുന്നുണ്ട്. ഇംഗ്ലീഷ്‌ റഫറൽ ഭാഷയായി പരിഗണിച്ച്‌ പ്രാധാന്യത്തോടെ പഠിപ്പിക്കണം. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാപഠനവും മെച്ചപ്പെടുത്തണം. നിലവിൽ മാതൃഭാഷയ്ക്ക് പല സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളും വളരെ കുറഞ്ഞ പ്രധാനമാണ് നൽകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം മാതൃഭാഷ പഠനത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്.  

പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളുടെ മാതൃകയിൽ അധ്യാപക പരിശീലന കോഴ്‌സുകൾ മാറ്റണം. പ്ലസ്‌ടുവിനുശേഷം അഞ്ച്‌ വർഷ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളാകണം. അധ്യാപകർ  അനുദിനം പുതിയ അറിവുകൾ ആർജിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ നിരന്തര പരിശീലനം നൽകണം. 

students

വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പും  ശേഷവുമുള്ള  അധ്യാപക പരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യത, അധ്യാപകരാകാനുള്ള സ്‌പെഷ്യലൈസേഷൻ കോഴ്‌സുകൾ  ഉൾപ്പെടെ  ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്‌സായി മാറണം.

മറ്റ് പ്രധാന ശുപാർശകൾ:

* സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നൽകണം. നിലവിൽ 8–ാം ക്ലാസ് വരെയാണ്. ഉച്ചഭക്ഷണത്തിന് നൽകുന്ന പണവും കാലോചിതമായി പുനഃക്രമീകരിക്കണം. ഉച്ചഭക്ഷണം കൂടുതൽ മെച്ചപ്പെടുത്തണം.

* എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്കരിക്കുകയും പൊതുപരീക്ഷാദിനങ്ങൾ കുറയ്ക്കുകയും വേണം. ഇതിനായി എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ഏപ്രിലിൽ തന്നെ പൊതുപരീക്ഷകൾ നടത്തുന്നതാണ് ഉചിതം.

* എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ ഒരു വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. നിലവിൽ എസ്എസ്എൽസിക്കു 90% മാർക്ക് വരെയും ഹയർ സെക്കൻഡറിക്കു 100% മാർക്കും ഗ്രേസ് മാർക്കിലൂടെ നേടാം.

* അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണം. അധ്യാപക നിയമന–സ്ഥാനക്കയറ്റ രീതി പരിഷ്കരിക്കണം. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.

* എയ്ഡഡ് സ്കൂൾ തസ്തിക അംഗീകാര വ്യവസ്ഥ പരിഷ്കരിക്കണം. വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോർട്ടൽ വഴിയാകണം.

students

* അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. 

നാലര വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ റിപ്പോർട്ട് കൈമാറിയത്. രണ്ടാം ഭാഗംകൂടി സർക്കാരിന്‌ സമർപ്പിച്ചതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പൂർണമായി. സ്‌കൂൾ ഘടനാമാറ്റമായിരുന്നു ഒന്നാം ഭാഗത്തിലുണ്ടായിരുന്നത്‌. റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ കമ്മിറ്റി അധ്യക്ഷൻ ഡോ. എം എ ഖാദർ സമർപ്പിച്ചു. അംഗങ്ങളായ ജി ജ്യോതിചൂഡൻ,  ഡോ. സി രാമകൃഷ്‌ണൻ എന്നിവരും സന്നിഹിതരായി.

Latest News

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി | dyfi-regional-secretary-accused-in-ariyil-shukoor-murder-case-in

മരിച്ചെന്ന് സ്ഥിരീകരിച്ചു; ഒടുവിൽ സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വസിച്ചു | Man declared dead comes back to life moments before funeral in Gadag

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ | Polytechnic student jumps into lake from kochi Kannangat bridge

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി | rahul-gandhi-turns-up-late-at-congress-training-punished-with-10-push-ups

ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തൽ; പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്ത് | Congress leader expelled from party after praising Transport Minister KB Ganesh Kumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies