Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആനന്ദബോസ് ലൈംഗികാതിക്രം നടത്തുമോ ?:  അറിയണ്ടേ ആ ബോസിനെ കുറിച്ച് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2024, 06:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘താന്‍ ബംഗാളിലേക്ക് പോയത് പൂ മെത്തയില്‍ കിടക്കാനല്ല’ എന്നു പറയുന്ന പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനെയാണ് ലൈംഗികാതിക്രത്തിന്റെ പേരില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ശരിക്കും ആനന്ദബോസ് ഇത് ചെയ്തിട്ടുണ്ടാകുമെന്ന് മലയാളികള്‍ വിശ്വസിക്കില്ല. കാരണം, സി.വി.ആനന്ദബോസിന്റെ ഭൂതകാലത്തില്‍ അങ്ങനെയൊരു കറ പുരണ്ടിട്ടില്ലെന്നതു തന്നെ. പക്ഷെ, കാലം മാറിയിട്ടുണ്ട്. അപ്പോള്‍ കഥയും മാറാം. ദേശീയ പുരാവസ്തു വകുപ്പിന്‍െ മേധാവിയായിരുന്നു സി.വി.ആനന്ദ ബോസെന്ന മലയാളിയെ കേരളത്തിനറിയാം. പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പുമായി അദ്ദേഹം കേരളത്തില്‍ എത്തിയിട്ടുമുണ്ട്. പിന്നീടാണ് നരേന്ദരമോദിയുടെ ഏറ്റവും അടുത്ത സുഹൃത്താവുകയും, ഒരു ഘട്ടത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വരെ ആലോചിക്കുകയും ചെയ്തിരുന്നത്. എന്നാല്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എന്ന പദത്തിലേക്കാണ് പ്രധാനമന്ത്രി അദ്ദേഹത്തെ നിയോഗിച്ചത്.

അതുകൊണ്ടു തന്നെ ആരെയും ഭയപ്പെടാതെ പോരാടുമെന്നാണ് ആനന്ദബോസ്  പറയുന്നത്. ലൈംഗികാതിക്രമത്തിനെതിരേ എങ്ങനെ പോരാടുമെന്നത് വലിയ ചോദ്യമായാണ് നില്‍ക്കുന്നത്. വിരട്ടല്‍ തന്ത്രമൊന്നും വിജയിക്കാന്‍ പോകുന്നില്ല. ആരുടെയും തൃപ്തിയോ അതൃപ്തിയോ നോക്കാതെ കര്‍മത്തിന്റെ പാതയില്‍ നീങ്ങുമെന്നുംെ അദ്ദേഹം പറയുന്നു. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രാജ്ഭവനിലെ കരാര്‍ ജീവനക്കാരി തനിക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്നാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പറയുന്നത്.

രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ ഇര വ്യക്തമാക്കുന്നത്. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു. ഇതിന് യാതൊരു വിലയും കൊടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇവിടെയാണ് ആനന്ദബോസിന്റെ ഭൂതകാലത്തെ ചികയാന്‍ തോന്നുന്നത്. സിവില്‍ സര്‍വീസ്, ഭവന വിദഗ്ധന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ഗവ.സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. ഐക്യരാഷ്ട്രസഭയില്‍ കൂടിയാലോചനാ പദവിയില്‍ ഹാബിറ്റാറ്റ് അലയന്‍സിന്റെ ചെയര്‍മാനും യുഎന്‍ ഹാബിറ്റാറ്റ് ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായിരുന്ന വ്യക്തിയാണ് അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്റു ഫെല്ലോഷിപ്പ് ലഭിച്ച ആനന്ദബോസ്, മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ഫെല്ലോ കൂടിയാണ്. വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ ജില്ലാ കളക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മിതി കേന്ദ്ര (ബില്‍ഡിംഗ് സെന്റര്‍), ജില്ലാ ടൂറിസം കൗണ്‍സില്‍, ഹാബിറ്റാറ്റ് അലയന്‍സ് തുടങ്ങി താങ്ങാനാവുന്ന ഭവനം, സദ്ഭരണം, ശാസ്ത്ര സാങ്കേതികം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ആനന്ദബോസ് നിരവധി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ReadAlso:

“എന്റെ സ്വന്തം ബാപ്പുട്ടി” : നിലമ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് ചെറിയാന്‍ ഫിലിപ്പ് എഴുതുന്നു

“ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചു” എന്ന ആരോപണം ഒരു സിനിമാ പ്രമോഷന്‍ കളിയോ ?; ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ അംഗം പി.ആര്‍ സുമേരന്‍ പ്രതികരിക്കുന്നു 

അമേരിക്കയില്‍ ടണ്‍ കണക്കിന് ഇന്ത്യന്‍ മാമ്പഴങ്ങള്‍ നശിപ്പിച്ചു? യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധമാണോ പ്രശ്‌നങ്ങള്‍ക്ക കാരണം, അതോ മറ്റു പ്രശ്‌നങ്ങളോ?

ചാഗോസ് കരാര്‍: ബ്രിട്ടീഷ് -അമേരിക്കന്‍ സൈനിക താവളവും ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള രഹസ്യ പ്രദേശമായ ഡീഗോ ഗാര്‍സിയയ്ക്ക് ഇനി എന്തു സംഭവിക്കും

മദ്രസകള്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള മദ്രസകള്‍ക്കെതിരെ എന്തിനാണ് സർക്കാർ കേസെടുത്തത്?

ജനീവയിലെ യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN), ഫ്രാന്‍സിലെ ITER, ഇന്റര്‍നാഷണല്‍ ഫ്യൂഷന്‍ എനര്‍ജി ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആറ്റോമിക് എനര്‍ജി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനായിരുന്നു. ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ സംരംഭങ്ങളെ ‘ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ്’ ആയി നാല് തവണ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ദേശീയ (പ്രത്യേക) ഹാബിറ്റാറ്റ് അവാര്‍ഡ് നല്‍കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവനായിരുന്നു അദ്ദേഹം. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങള്‍ ആനന്ദബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1977ല്‍ ഐഎഎസില്‍ ചേര്‍ന്ന ബോസിന് പൊതുസേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന സദ്ഭരണത്തില്‍ പുതുമകള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകള്‍ നല്‍കുന്നതിനായി 1985-ല്‍ കൊല്ലം ജില്ലാ കളക്ടറായി അദ്ദേഹം സ്ഥാപിച്ച നിര്‍മിതി കേന്ദ്രം (കെട്ടിട കേന്ദ്രം) ഒരു ദേശീയ ശൃംഖലയായി മാറുകയും ദേശീയ ഭവന നയത്തിന്റെ ഭാഗമാവുകയും ചെയ്തു. 2022ഓടെ എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനങ്ങള്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ പ്രേരണയായാണ് സംരംഭം കാണുന്നത്. 2014 മാര്‍ച്ച് 4 ന് നരേന്ദ്ര മോദിയെ കാണാനും നിര്‍ദ്ദേശം സമര്‍പ്പിക്കാനും ബോസിന് അവസരം ലഭിച്ചു.

1986ല്‍ ബോസ് ആരംഭിച്ച ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കിയതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതിന് പിന്നിലെ നോഡല്‍ സ്ഥാപനം. ഈ സ്ഥാപനം രാജ്യത്തെ എല്ലാ ജില്ലകളിലും ആവര്‍ത്തിക്കണമെന്ന് ദേശീയ ടൂറിസം നയം ശുപാര്‍ശ ചെയ്യുന്നു. ആശുപത്രികളില്‍ അനുബന്ധ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ബോസ് ആരംഭിച്ച ധന്വന്തരി കേന്ദ്രങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമം ധന്വന്തരി കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിച്ചു. പിന്നീട് കേരള സര്‍ക്കാര്‍ ന്യായവിലയ്ക്ക് മരുന്നുകള്‍ സ്ഥിരമായി നല്‍കുന്നതിന് സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന കേന്ദ്രത്തെ ബോസ് 32 വര്‍ഷം മുമ്പ് എടുത്ത ഒരു എളിയ സംരംഭത്തിന്റെ മഹത്തായ പരിസമാപ്തിയായി കണക്കാക്കാം.

ഫലപ്രദമായ ജനസമ്പര്‍ക്ക പരിപാടിയായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി ആരംഭിച്ച ‘ഫയല്‍ ടു ഫീല്‍ഡ്’ പരിപാടി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും പിന്നാക്ക ഗ്രാമീണ മേഖലകളുടെ വികസനം ത്വരിതപ്പെടുത്താനും കഴിയുന്ന ഒരു ഭരണപരമായ നവീകരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ കേരള മുഖ്യമന്ത്രി നയിച്ച യുഎന്‍ അവാര്‍ഡ് നേടിയ പൊതു സേവന വിതരണ സംവിധാനത്തിന്റെ മുന്നോടിയാണ് ഇതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളുടെ സമയബന്ധിതമായ വികസനത്തിനായി സബ് കളക്ടറെന്ന നിലയില്‍ ബോസ് ആരംഭിച്ച ഗ്രാമോത്സവ പരിപാടി, കേരള ഗവണ്‍മെന്റ് ഔദ്യോകികമായി മാതൃകയാക്കാന്‍ യോഗ്യമായ വികസന മാതൃകയായി വിലയിരുത്തുകയും സര്‍ക്കാര്‍ 200 പഞ്ചായത്തുകളില്‍ ആ പരിപാടി ആവര്‍ത്തിക്കുകയും ചെയ്തു.

ആയുര്‍വേദ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളോടുകൂടിയ വിപുലമായ ഔഷധത്തോട്ടം, ശാസ്താംകോട്ട തടാകം, റാംസര്‍ സൈറ്റിന്റെ തീരത്ത് സജ്ജീകരിച്ച സഞ്ജീവനി കേന്ദ്രം, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആവര്‍ത്തിക്കുകയും വനംവകുപ്പ് അവരുടെ പ്രധാന പദ്ധതികളിലൊന്നായി ഇത് സ്വീകരിക്കുകയും ചെയ്തു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവര്‍ക്കിടയില്‍ സംരംഭകത്വം വികസിപ്പിക്കുന്നതിനുമായി 1986-ല്‍ കൊല്ലത്ത് അന്നപൂര്‍ണ സൊസൈറ്റി സ്ഥാപിച്ചു. അവര്‍ക്ക് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നടത്താനും ഔട്ട്ഡോര്‍ കാറ്ററിംഗ് നടത്താനും തെരുവ് ഭക്ഷണത്തിനായി മൊബൈല്‍ റെസ്റ്റോറന്റുകള്‍ സ്ഥാപിക്കാനും വരുമാനം ഉണ്ടാക്കുന്ന സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകളെ സജ്ജരാക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയുന്നുണ്ട്. കേരളത്തിലെ പ്രമുഖ കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ എന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.

റേഷന്‍ കാര്‍ഡ് ലോണ്‍ എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അവതരിപ്പിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതി വഴി സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തെ കൊള്ളപ്പലിശക്കാരുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചു. ബോസിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഹൗസ് ബോട്ട് കൊല്ലത്ത് നിലവില്‍ വന്നത്. ഇന്ന് വിനോദസഞ്ചാരമേഖലയില്‍ ഹൗസ് ബോട്ടുകള്‍ പ്രധാന വരുമാന മാര്‍ഗമാണ്. 1985ല്‍ കൊല്ലത്ത് സ്ഥാപിച്ച അഡ്വഞ്ചര്‍ പാര്‍ക്കിലൂടെ സാഹസിക കായിക വിനോദങ്ങള്‍ക്ക് സംസ്ഥാനത്ത് കുതിപ്പ് ലഭിച്ചു. തുടര്‍ന്ന്, ഈ ആവശ്യത്തിനായി ഒരു അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്താംകോട്ട ശുദ്ധജല തടാകത്തെ സംരക്ഷിക്കുന്നതിനായി കായലിനു ചുറ്റും പച്ച ബെല്‍റ്റ് ഉയര്‍ത്തി, മണ്ണൊലിപ്പ് തടഞ്ഞ്, നിയന്ത്രിത സമ്പ്രദായങ്ങള്‍ നീക്കി പ്രചാരണ മോഡില്‍ ആരംഭിച്ച വാട്ടര്‍ സേവ് പദ്ധതിക്ക് ജര്‍മ്മനിയില്‍ നിന്ന് യുഎന്‍ സ്‌പോണ്‍സര്‍ ചെയ്ത ബ്രെമെന്‍ പാര്‍ട്ണര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചു.

തൊഴിലാളികള്‍ക്കിടയില്‍ സുസ്ഥിര വികസന, ക്ഷേമ പരിപാടികള്‍ നടപ്പിലാക്കുന്നതിനായി ബോസ് ആരംഭിച്ച ലേബര്‍ അജണ്ട കേരള സര്‍ക്കാര്‍ അംഗീകരിച്ചതാണ്, ആഗോളതലത്തില്‍ നല്ല ശീലമായി യുഎന്‍ ഇതിനെ തിരഞ്ഞെടുത്തു. അറ്റോമിക് എനര്‍ജി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍, ആനന്ദബോസിന് വിദ്യാഭ്യാസത്തിനായി ഒരു ടെലിവിഷന്‍ സ്റ്റുഡിയോ സ്ഥാപിക്കാനും ശാസ്ത്രമേളകളും യുവജനോത്സവങ്ങളും അവതരിപ്പിക്കാനും കഴിഞ്ഞു. നാഫെഡിന്റെ എംഡി എന്ന നിലയില്‍, ബോസിന് അഴിമതി പരിശോധിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സംഘടനയെ തിരികെ കൊണ്ടുവരാനും കഴിഞ്ഞു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നപ്പോള്‍, ബോസ് ‘ഈസി മാര്‍ക്കറ്റ്’ പദ്ധതിയും പച്ചക്കറികള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ‘ഫാം ഗേറ്റ് മുതല്‍ ഹോം ഗേറ്റ്’ ഡയറക്ട് വിപണന പദ്ധതിക്കും തുടക്കമിട്ടു. ഡല്‍ഹിയില്‍ ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍, മാര്‍ക്കറ്റ് വിലയേക്കാള്‍ മുപ്പത് ശതമാനം കുറഞ്ഞ് ഉള്ളി വില്‍ക്കാനുള്ള വിജയകരമായ വിപണി ഇടപെടല്‍ നടത്തി.

നാഷണല്‍ മ്യൂസിയത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍, ആനന്ദബോസ് 100ദിന പരിപാടി ആരംഭിക്കുകയും അതുകൊണ്ട് സ്ഥാപനത്തെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു. അടഞ്ഞുകിടക്കുന്ന ഗാലറികള്‍ തുറക്കുക, പ്രദര്‍ശനവും ലൈറ്റിംഗും നവീകരിക്കുക, മ്യൂസിയം സമൂഹത്തിലെത്തിക്കുന്നതിനുള്ള ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ ആരംഭിക്കുക, ഇന്ത്യയുടെ ദേശീയ പൈതൃകത്തിന്റെ മഹത്വത്തിലേക്ക് യുവമനസ്സുകളെ ജ്വലിപ്പിക്കാന്‍ കുട്ടികളുടെ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ നിര്‍ദ്ദേശിച്ച മെച്ചപ്പെടുത്തലുകളില്‍ ഭൂരിഭാഗവും 60 ദിവസം കൊണ്ട് നേടിയെടുത്തു., അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും പീപ്പിള്‍സ് മ്യൂസിയം പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങെയൊക്കെയാണെങ്കിലും ഇപ്പോള്‍ ആനന്ദബോസിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം, ശരിയാണോ തെറ്റാണോ എന്ന് അന്വേഷണത്തില്‍ തെളിയേണ്ടതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോയാല്‍ സത്യം തെളിയുമെന്ന വിശ്വാസത്തിലാണ് പോലീസും.

Tags: CV ANANDHA BOSEBANGAL GOVERNOURRAPE CASE

Latest News

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

‘അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു’; മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു – Kerala ship accident

കാലവര്‍ഷക്കെടുതി: വൈദ്യുതി ലൈന്‍ അപകടാവസ്ഥയില്‍ കണ്ടാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് KSEBയുടെ മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.