മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് ശുദ്ധനുണ?; റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരന്‍ പറഞ്ഞത് കേള്‍ക്കണോ ? (എക്‌സ്ക്ലൂസിവ്)

മേയറും KSRTC ഡ്രൈവറും തമ്മിലുളള വിഷയത്തില്‍ സത്യം അറിയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ചതാരെ ?. സംഭവത്തിന്റെ സത്യാവസ്ത അറിയാന്‍ ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്ത് യാത്രനടത്തിയ യാത്രക്കാരെ വിളിച്ചാണ് മന്ത്രി ഗണേഷ്‌കുമാര്‍ വിവരം തിരക്കിയതെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ ഈ നീക്കം വലിയൊരു ഇടപെടലാണെന്നും, ഇതുവരെ ആരും ചെയ്തിട്ടില്ലെന്നുമൊക്കെ ആഘോഷിക്കുകയും ചെയ്തിരുന്നു.

ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും യാത്രക്കാര്‍ പറഞ്ഞുവെന്നാണ് മന്ത്രിയുടേതായി പുറത്തു വന്ന വാര്‍ത്തകളും. എന്നാല്‍, ഇതില്‍ എത്ര സത്യമുണ്ടെന്ന് ആരും അന്വേഷിച്ചില്ല. ആ ബസില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ?. അവരുമായി മന്ത്രി സംസാരിച്ചോ?. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ യാത്രക്കാര്‍ പറഞ്ഞോ?. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദുരൂഹമായിരുന്നു. എന്നാല്‍, സത്യം മറ നീക്കി പുറത്തു വരാന്‍ കുറച്ചു സമയമെടുക്കും. എങ്കിലും, സത്യം പുറത്തു വരിക തന്നെ ചെയ്യും.

ഗതാഗതമന്ത്രി പറയുന്നത് പച്ചക്കള്ളം. ആ സംഭവം നടക്കുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ച തൃശ്ശൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്ബസില്‍ റിസര്‍വേഷന്‍ ചെയ്തിരുന്ന ഒരു യാത്രക്കാരന്‍ പോലും തമ്പാനൂരില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നില്ല. 12 പേരാണ് ആകെ റിസര്‍വേഷന്‍ ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍ തിരുവനന്തപുരം ജില്ലയിലേക്ക് ബസ് കടക്കുന്നതിനു മുമ്പുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

ബാക്കി രണ്ടു പേരായിരുന്നു തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്തതെന്നാണ് റിസര്‍വേഷന്‍ ചാര്‍ട്ടിലെ വിവരം. ഈ രണ്ടു യാത്രക്കാരും ഒരേ മൊബൈല്‍ നമ്പരില്‍ നിന്നുമാണ് സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളിയില്‍ നിന്നുമാണ് റിസര്‍വേഷന്‍ ചെയ്തിരുന്നതും. രണ്ടു സ്ത്രീകളാണ്
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ ചെയ്തിരുന്നതും. ഒരു കാര്‍ത്തിക നായരാണ് സീറ്റുകള്‍ റിസര്‍വേഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇവര്‍ അന്നേ ദിവസം ആ ബസില്‍ യാത്ര ചെയ്തിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍, ഇവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

‘ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്തിരുന്നു. എന്നാല്‍, ആ ബസില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്തു. മറ്റൊരു ബസിലാണ് തിരുവനന്തപുരത്തേക്കു വന്നത്.’
പക്ഷെ, റിസര്‍വേഷന്‍ ചാര്‍ട്ടില്‍ രണ്ടുപേര്‍ കരുനാഗപ്പള്ളിയില്‍ നിന്നും റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്നുണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍, ‘അതെ പക്ഷെ, അവസാന നിമിഷം കണ്ടക്ടര്‍ വഴിയാണ് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്‌തെന്നായിരുന്നു അവരുടെ മറുപടി’

 

ആ ബസില്‍ റിസര്‍വേഷന്‍ ചെയ്യുകയും എന്നാല്‍, യാത്ര ചെയ്യാതിരിക്കുകയും ചെയ്തവരോട് അന്ന് നടന്ന സംഭവത്തെക്കുറിച്ച് എന്തു പ്രയോജനം. പക്ഷെ, ഒരു സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല. മേയറുടെയും ഡ്രൈവറുടെയും വിഷയത്തില്‍ ഇടപെട്ട ഗണേശന്‍ മന്ത്രി, അന്ന് റിസര്‍വേഷന്‍ ചാര്‍ട്ട് എടുത്ത് ആരെയാണ് വിളിച്ചത്?. റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്ത പത്തു യാത്രക്കാരും സംഭവം ഉണ്ടായ സ്ഥലത്തുപോയിട്ട് ആ ജില്ലയില്‍പ്പോലും ഇറങ്ങിയിട്ടില്ല.

പിന്നെ, റിസര്‍വേഷനില്‍ ഉണ്ടായിരുന്നതും, തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുമുള്ള രണ്ടു യാത്രക്കാരുടെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ വന്നത് വേറെ ബസിലാണെന്നും അറിഞ്ഞു. റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്‌തെന്നും പറയുന്നു. അപ്പോള്‍ ഗതാഗതമന്ത്രി വിളിച്ചതാരെ ?. സത്യം അറിഞ്ഞതെങ്ങനെ?. ഒന്നുകില്‍ ഗണേഷ്‌കുമാര്‍ ശുദ്ധ നുണ പറയുന്നു. അല്ലെങ്കില്‍ യാത്രക്കാരികള്‍ നുണ പറയുന്നു. വിഷയം ഇത്രയും വലുതായതോടെ ദൃക്‌സാക്ഷികളും, സാക്ഷി മൊഴികളും മാറി മറിയുകയാണ്.

അതായത്, കാര്‍ത്തിക നായര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ മന്തരി ഇവരെ വിളിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല, മറ്റു റിസര്‍വേഷന്‍ യാത്രക്കാരെ വിളിച്ചാല്‍ അവര്‍ ഇറങ്ങിയ സ്ഥലം വരെയുള്ള ബസിന്റെ സഞ്ചാരത്തെക്കുറിച്ചു മാത്രമേ അറിവു പങ്കുവെയ്ക്കാനാവൂ. പട്ടം മുതല്‍ സാഫല്യം വരെ എന്തു സംഭവിച്ചുവെന്ന് പറയാന്‍ കഴിയുന്ന ഒരാള്‍പോലും ബസിലുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ ആ സംഭവം നടക്കുന്ന വേളയില്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെങ്കില്‍ മൊഴി രേഖപ്പെടുത്താമായിരുന്നു.

എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്നും യാത്രക്കാരുടെ മൊഴി എടുത്തിട്ടുമില്ല. ടിക്കറ്റെടുത്ത് യാത്ര ചെയ്ത യാ്രക്കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് കിട്ടണമെന്നുമില്ല. അപ്പോള്‍ ഇനി എന്താണ് ചെയ്യാന്‍ കഴിയുന്നത്. ഇനിയാരും റിസര്‍വേഷന്‍ ചാര്‍ട്ടോ, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെയോ തപ്പി നടക്കേണ്ടതില്ല. അങങനെയൊരു യാത്രക്കാര്‍ ആ ബസില്‍ ഉണ്ടായിരുന്നില്ല. ഇനി അഥവാ ഉണ്ടായിരുന്നു എങ്കില്‍, അതിന്റെ സത്യം കണ്ടക്ടര്‍ സുബിനും, യാത്രക്കാരി കാര്‍ത്തിക നായരും പറയേണ്ടി വരും.

ഈ സാഹചര്യത്തില്‍ മേയറും ഡ്രൈവറും തമ്മിലുള്ള വഴക്കിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നതാണ് എല്ലാവരുടെയും പ്രശ്‌നം. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുക്കാത്ത പോലീസിനെക്കൊണ്ട് മനുഷ്യാവകാശ കമ്മിഷനും കോടതിയും ഇടപെട്ട് മോയര്‍ക്കും എം.എല്‍എയക്കുമെതിരേ കേസെടുപ്പിച്ചതും, നഗരസഭാ കൗണ്‍സിലില്‍ മേയര്‍ ഈ വിഷയം അവതരിപ്പിച്ച് ഡ്രൈവറെ ജോലിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യാന്‍ പ്രമേയം പാസാക്കിയതും കേസിന്റെ പിന്നാമ്പുറക്കഥകളായി മാറിക്കഴിഞ്ഞു.

 

മേയറെ ലൈംഗികച്ചുവയുള്ള അസഭ്യ ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത അതേ പോലീസ് എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിനും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, യാത്രക്കാരെ ഇറക്കി വിട്ടതിനും കേസെടുക്കാത്തതെന്ന ന്യായമായ ചോദ്യം ജീവനക്കാരും ഉന്നയിക്കുന്നുണ്ട്. അന്ന് എന്താണ് റോഡില്‍ സംഭവിച്ചതെന്നുള്ള വീഡിയോകള്‍ പുറത്തു വന്നെങ്കിലും ബസിനുള്ളിലെ സി.സി.ടി.വി ഫൂട്ടേജ് പരിശോധിക്കുന്നതാണ് സത്യം തെളിയിക്കാനുള്ള ഏകമാര്‍ഗമെന്ന് എല്ലാവരും ഉറപ്പിച്ചു.

ഇതോടെ ബസിനുള്ളിലെ സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡ് അന്വേഷണം ആരംഭിച്ചു. ആ മെമ്മറി കാര്‍ഡ് ഇപ്പോഴും കാണാനില്ല, എന്നല്ലാതെ മറ്റൊരു തെളിവും ആര്‍ക്കുമില്ല. സംഭവം നടക്കുന്നത്, കഴിഞ്ഞ മാസം 27ന് രാത്രി 9.30ക്കും 10.30ക്കുമിടയിലാണ്. ആ വാര്‍ത്ത ബ്രേക്ക് ചെയ്തത് അന്വേഷണം ന്യൂസും. പിന്നീടുണ്ടായ കോലാഹലങ്ങളില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടത് വേറിട്ട വഴിയിലൂടെയാണ്. ഡ്രൈവറാണോ, കണ്ടക്ടറാണോ തെറ്റുകാരനെന്ന് പറയാന്‍ കഴിയുന്നത്, ആ ബസിലെ യാത്രക്കാര്‍ക്കാണ്. മന്ത്രി, ആ ബസില്‍ റിസര്‍വേഷന്‍ ചെയത് യാത്ര നടത്തിയവരെ വിളിച്ച് വിവരം തിരക്കിയെന്നാണ് പുറത്തു വന്ന വാര്‍ത്ത. പക്ഷെ അതിന്റെ സത്യാവസ്ത അന്വേഷണം ന്യൂസ് തന്നെ പുറത്തു വിടുന്നു.

Latest News