Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അമ്മയുടെ സയറണും, തീവണ്ടി ആപ്പീസിലെ സയറണും: മെമ്പര്‍ സെക്രട്ടറിയുടെ കുറിപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 03:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുരന്തം എന്നും ദുഖമാണ് സമ്മാനിക്കുന്നത്. മനുഷ്യ ജീവനുകള്‍ക്കു മീതെ മഴയായും മഞ്ഞായും, മലയായും കാറ്റായുമൊക്കെ ദുരന്തങ്ങള്‍ പെയ്തിറങ്ങാറുണ്ട് ഇതിനു പുറമെയാണ് മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍. ഡാം തുറന്നു വിട്ടും, ആഘോഷങ്ങളില്‍ മതിമറന്ന് പടക്കം പൊട്ടിച്ചും, തീ കൊളുത്തിയും, വെള്ളത്തില്‍ നീന്തിയും കടലില്‍ കുളിച്ചുമൊക്കെ ദുരന്തങ്ങള്‍ വരുത്തി വെയ്ക്കാറുണ്ട്. ഇത്തരം ദുരന്തങ്ങളെയെല്ലാം നേരിടുന്ന തിരക്കിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജീവനക്കാരും.

ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ഒരാളുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിനു കീഴില്‍ സുസജ്ജമായ സംേവിധാനമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ദുരന്ത നിവാരണ അതോറിട്ടി. പെള്ളപ്പൊക്കവും, ഓഖിയും, നിപ്പയും, കൊറോണയുമെല്ലാം ഈ വകുപ്പിനെ ശക്തമാക്കാനുള്ള വഴിമരുന്നുകളാവുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഓരോ ദുരന്തത്തിലും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുകയാണ്. ഡോക്ടര്‍ ശേഖര്‍ എല്‍. കുര്യാക്കോസ് ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറിയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് ഇപ്പോഴാണ് പ്രസക്തമാകുന്നത്. ദുരന്ത നിവാരണ അതോറിട്ടിയുടെ പുതിയ പദ്ധതിയായ സയറണ്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. അപായ മണി മുഴക്കത്തെ കുറിച്ച് അന്ന് അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആ കുറിപ്പ് ഇങ്ങനെയാണ്:

അമ്മയുടെ സയറണും, തീവണ്ടി ആപ്പീസിലെ സയറണും

‘എടാ റെയില്‍വേ സയറണ്‍ 9 വട്ടം നീട്ടി ശബ്ദിച്ചു..എന്തോ അപകടം ഉണ്ട്’! ഒരു ദിവസം രാവിലെ എഴുന്നേറ്റത് ഇത് കേട്ടാണ്. അപ്പോ തന്നെ റെയില്‍വേ സുരക്ഷാ നോഡല്‍ ഓഫീസറെ വിളിച്ചു. അദ്ദേഹം എന്താ സംഭവം എന്ന് അന്വേഷിച്ച് പറയാം എന്ന് പറഞ്ഞു. പിന്നാലേ പോലീസ് കണ്‍ട്രോളിലും ചോദിച്ചു. അവരും അപ്പോള്‍ അറിഞ്ഞിരുന്നില്ല. ഏതാനും മിനിറ്റിനുള്ളില്‍ റെയില്‍വേ നോഡല്‍ ഓഫീസര്‍ തിരികെ വിളിച്ച് കൊച്ചുവേളി യാര്‍ഡിനു പുറത്ത് ഒരു പാളം തെറ്റല്‍ ഉണ്ടായി എന്ന് പറഞ്ഞു. യാര്‍ഡിനു പുറത്തെ അപകടം ആയതിനാല്‍ 9 വട്ടം. അമ്മയുടെ സയറണ്‍ വിജ്ഞാനം അദേഹത്തിനും കൌതുകം ആയിരുന്നു!

ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാള്‍ ആയ ഇന്ത്യന്‍ റെയില്‍വേ..ദിവസവും ഇന്ത്യയെ ചലിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വേ. അവര്‍ വെറുതെ ആളുകളുടെ ചെവി അടിച്ച് കളയാന്‍ സയറണ്‍ ഉപയോഗിക്കില്ലലോ..

ഇന്ത്യന്‍ റെയില്‍വേയുടെ ആക്‌സിഡെന്റ് മാന്വല്‍ വായിക്കേണ്ടതാണ്. കുറച്ച് വര്‍ഷം മുന്‍പ് റെയില്‍വേ ദുരന്ത ലഘൂകരണ പദ്ധതി റിവ്യു ചെയ്യാന്‍ കിട്ടിയപ്പോള്‍ വിശദമായി അവരുമായി ഇടപെടാനും, ആക്‌സിഡെന്റ് മാന്വല്‍ വായിക്കുവാനും, റെയില്‍വേ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുവാനും ഒക്കെ അവസരം കിട്ടിയിരുന്നു. നമ്മള്‍ എത്ര കളിയാക്കിയാലും, ഇന്ത്യന്‍ റെയില്‍വേ ഒരു മഹാ പ്രസ്ഥാനവും, നമ്മുടെ ഒരു അനുഗ്രഹവും ആണ്. പൊതു മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ തുടരേണ്ടതിന്റെ കാരണവും, ആക്‌സിഡെന്റ് മാന്വല്‍ വായിക്കുമ്പോള്‍ മനസിലാകും. ലാഭം-നഷ്ടം എന്ന യാതൊരു പരാമര്‍ശവും എവിടേയും ഇല്ല; വലിയ കോര്‍പ്പറേറ്റുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്ള രഹശരവണു പ്രയോഗമായ ആൗശെില ൈഇീിശേിൗശ്യേ എന്നത് ആക്‌സിഡെന്റ് മാന്വലില്‍ ഒരിടത്ത് പോലും ഇല്ല. കാരണം, ഇന്ത്യന്‍ റെയില്‍വേ നമ്മുടേതാണ്, അവിടെ ജനങ്ങളുടെ സുരക്ഷയെ ആക്‌സിഡെന്റ് മാന്വലില്‍ എങ്കിലും ലാഭ-നഷ്ടം എന്നതുമായി ബന്ധപ്പെടുത്തുന്നില്ല.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

അമ്മയുടെ സയറണ്‍ വിജ്ഞാനം ആദ്യം കേട്ടത് 1988, ജൂലൈ 8ആം തീയതി കൊല്ലം സ്റ്റേഷന്‍ സയറണ്‍ നീട്ടി അടിക്കുന്നത് കേട്ട ഒരു വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ്. എന്തോ പറഞ്ഞ് ഉഴപ്പി സ്‌കൂളില്‍ പോകാതെ ഇരുന്ന എനിക്കും, കൂട്ടുകാര്‍ വിനുവിനും ഉശമിമ ഘമിര്യ ദീപുവിനും ഉശുൗ ങീവമി സയറണ്‍ ഏതിനാ ശബ്ദിക്കുന്നെ എന്ന് വലിയ കൌതുകം ആയിരുന്നു. സയറണ്‍ കാണണം എന്ന് അന്ന് തന്നെ അജയന്‍ മാമനെ ചട്ടം കെട്ടി. കാണുകയും ചെയ്തു, പിന്നീട്! എന്തിനാ സയറണ്‍ 4 വട്ടം ശബ്ദിച്ചെ…എന്തോ, 1 ആണേല്‍ എന്ത്, 10 ആണേല്‍ എന്ത്. ഈ വലിയ ശബ്ദം ഉണ്ടാക്കുന്ന യന്ത്രം കാണണം, അന്ന് അത്ര തന്നെ!

ഇടക്കാലത്ത് ശബ്ദ മലിനീകരണം എന്ന കാരണത്താല്‍ സയറണ്‍ ഒരു ശല്യം ആയി..ആളുകള്‍ പ്രതിഷേധിക്കുന്നതായും പലയിടത്ത് നിന്നും കേട്ടു.

പക്ഷേ നമുക്ക് സയറണ്‍ ഏതിനാ ശബ്ദിക്കുന്നെ, എത്ര തവണ ശബ്ദിക്കുമ്പോള്‍ എന്താണ് ഉദേശിക്കുന്നെ എന്നൊക്കെ അറിയണം…സയറണുകളുടെ പ്രസക്തി കേരള സമൂഹത്തില്‍ വീണ്ടും ഉണ്ടാകും..ഉടന്‍ തന്നെ; പിക്ചര്‍ അഭി ബാക്കി ഹേ!

സയറണ്‍ അപകടങ്ങളെ സംബന്ധിച്ച വിവര സംവേദനത്തിന് വ്യാപകമായി ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധ സമയത്താണ്. വ്യോമ ആക്രമണം ഉണ്ടാകുന്ന സമയത്ത് സാമൂഹിക പ്രതിരോധ സേന (സിവില്‍ ഡിഫെന്‍സ്) അംഗങ്ങള്‍ സമൂഹത്തെ വിവരം അറിയിക്കുവാനായി വ്യാപക ഉപയോഗം ആരംഭിച്ച സയറണ്‍ പിന്നീട് വ്യവസായശാല അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ഫേവര്‍ ലൂബയുടെ കാലത്ത് സമയം അറിയിക്കാന്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വന്നു. ഏതാനും വര്‍ഷം മുന്‍പ് വരെ വിവിധ സ്ഥലങ്ങളില്‍, കേരളത്തിലും, സയറണ്‍ ശബ്ദിക്കുന്നത് കേല്‍ക്കാമായിരുന്നു. ഇപ്പോള്‍ അത്ര വ്യാപകമായി കേള്‍ക്കുന്നില്ല. മുനിസിപ്പാലിറ്റികളില്‍ ഉണ്ടായിരുന്നവ ഇപ്പോള്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നില്ല എന്നും തോന്നുന്നു. കോട്ടയത്ത് താമസിക്കുമ്പോള്‍ ഇടയ്ക്ക് കേട്ടിരുന്നു.

ഏതിനാ ഇങ്ങനെ പല രീതിയില്‍ റെയില്‍വേ സയറണ്‍ ശബ്ദിക്കുന്നെ, ചുമ്മാ അങ്ങ് ഒറ്റ രീതിയില്‍ ശബ്ദിച്ചാ പോരേ

പോരാ. ഓരോ തരം സയറണ്‍ ശബ്ദവും ദുരന്തത്തിന്റെ തീവ്രത അറിയിക്കുന്നു. ഇവ എന്ത് എന്ന് പരിശോധിക്കാം.
1. ലോക്കോ ഷെഡിലോ, ട്രാഫിക് യാര്‍ഡിലോ അപകടം ഉണ്ടായാല്‍ – 2 തവണ നീട്ടി ശബ്ദിക്കും
2. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, എന്നാല്‍ പ്രധാന പാതയ്ക്ക് തടസം ഇല്ലാത്ത അവസ്ഥ. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം 3 തവണ നീട്ടി ശബ്ദിക്കും
3. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, എന്നാല്‍ പ്രധാന പാതയ്ക്ക് തടസം ഇല്ലാത്ത അവസ്ഥ. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍, മെഡികല്‍ റിലീഫ് ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം – 3 തവണ നീട്ടിയും, 1 തവണ ചുരുക്കിയും ശബ്ദിക്കും
4. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, പ്രധാന പാത തടസപ്പെട്ടുകയും ചെയ്തു. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം 4 തവണ നീട്ടി ശബ്ദിക്കും
5. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടായി, പ്രധാന പാത തടസപ്പെട്ടു. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍, മെഡികല്‍ റിലീഫ് ട്രയിന്‍ എന്നിവ സ്ഥലത്തേക്ക് പുറപ്പെടണം – 4 തവണ നീട്ടിയും, 1 തവണ ചുരുക്കിയും ശബ്ദിക്കും

നീട്ടി ശബ്ദിക്കുക എന്നാല്‍ 30 സെക്കന്‍ഡ് ശബ്ദിക്കുക, ചുരുക്കി ശബ്ദിക്കുക എന്നാല്‍ 5 സെക്കന്‍ഡ് ശബ്ദിക്കുക. ഓരോ തവണയും ശബ്ദിക്കുന്നതിന് ഇടയില്‍ 30 സെക്കന്‍ഡ് വീതം വിടവ് ഉണ്ടാകും. ഓരോ അപകടവും സൂചിപ്പിക്കുന്നതിന് ചുരുങ്ങിയത് 3 വട്ടം വീതം എങ്കിലും അതാത് കോഡില്‍ ശബ്ദിക്കണം.

സയറണ്‍ പ്രവര്‍ത്തിച്ചില്ലേല്‍ എന്ത് ചെയ്യും?
അതിനാണോ റെയില്‍വേക്ക് ബുദ്ധിമുട്ട്! നമ്മുടെ കൂകി പായും തീവണ്ടി ഉണ്ടല്ലോ. തീവണ്ടിയുടെ ഹോണ്‍ ഉപയോഗിച്ചാല്‍ മതിയല്ലോ! അതും ആക്‌സിഡെന്റ് മനുവലില്‍ ഉണ്ട്.

ആക്‌സിഡെന്റ് മാനുവല്‍ ഈ ലിങ്കില്‍ ലഭ്യമാണ് 1348039393516-അരരശറലി േങമിൗമഹളശിമഹ.ുറള (ശിറശമിൃമശഹംമ്യ.െഴീ്.ശി). പേജ് 63 വായിക്കുക, മനസിലാക്കുക.

അടിക്കുറിപ്പ്: അമ്മയുടെ സയറണ്‍ ശബ്ദിച്ച ദിവസം ശരിക്കും റെയില്‍വേ ഒരു മോക്ക് ഡ്രില്‍ നടത്തിയത് ആയിരുന്നു! പിന്നീട് റെയില്‍വേ നോഡല്‍ ഓഫീസര്‍ തിരികെ വിളിച്ച് അറിയിച്ചു!.

Tags: DISASTER MANAGEMENTSIRENSEKHAR KURYAKOSEMEMBER SECRATARY

Latest News

വേണുവിന്റെ മരണം: കേസ് ഷീറ്റിൽ അപാകതകളില്ല, ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്

നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ കൂടി പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വിധിയെഴുതുന്നത് 122 മണ്ഡലങ്ങൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies