Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വിധേയത്വം സി.പി.ഐയുടെ നടുവൊടിച്ചോ?: ശക്തരായ നേതാക്കള്‍ നഷ്ടപ്പെട്ടതിന്റെ വിലയറിയുന്നു; കമ്മിറ്റികളില്‍ തുറന്നു പറഞ്ഞ് അണികള്‍

ആശാനും, പി.കെ.വിയും, ചന്ദ്രപ്പനും നട്ടെല്ലുള്ള നേതാക്കള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 22, 2024, 02:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാര്‍ട്ടിയാണ് നേതാക്കളെക്കാള്‍ വലുതെന്ന് ചിന്തിച്ചിരുന്ന തലമുറയില്‍ നിന്നും നേതാക്കളാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് ധരിക്കുന്ന ആധുനിക ലോകത്ത് എത്തി നില്‍ക്കുകയാണ് കേരളത്തിലെ സി.പി.ഐ. അതുകൊണ്ടാണ് സി.പി.എമ്മിനോട് എന്തെന്നില്ലാത്ത വിധേയത്വ കാണിക്കുന്നതും. ഇത് സി.പി.ഐ ജില്ലാക്കമ്മിറ്റികളില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. പിണറായി വിജയനെന്ന നേതാവിനേക്കാള്‍ ആ പാര്‍ട്ടിയോട് കൂറു കാണിക്കുന്നവരായി നില്‍ക്കാനാണ് സി.പി.ഐ അംഗങ്ങള്‍ക്ക് ഇഷ്ടം. എന്നാല്‍, സി.പി.ഐ നേതാക്കളെല്ലാം സി.പി.എം നേതാക്കളെ കണ്ടാല്‍ മുട്ടു വിറച്ചു നില്‍ക്കുന്നു.

പറയാനുള്ളത് മുഖത്തു നോക്കി പറയാന്‍ കഴിയാത്ത വീരശൂര പരാക്രമികളായി മാറുന്നു. ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിന്റെ തണലില്‍ അണികളോട് സി.പി.എമ്മിലെ നേതാക്കളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പൊട്ടിത്തെറിക്കുകയും, പ്രത്യക്ഷത്തില്‍ അവരെ പേടിച്ച് മിണ്ടാതിരിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ സി.പിഐ എന്നത്, സി.പി.എമ്മിന്റെ അടിമയാണെന്ന് കണക്കു കൂട്ടുന്നവരാണ് സി.പി.എം നേതാക്കള്‍. ശക്തമായ അഭിപ്രായം പറഞ്ഞാല്‍ മുന്നണിയില്‍ നിന്നും പറഞ്ഞുവിടുമോയെന്ന ഭയവും സി.പി.ഐ നേതാക്കള്‍ക്കുണ്ട്.

പക്ഷെ, അധികാരത്തിന്റെയോ, മുന്നണി ഭയമോ ഇല്ലാതിരുന്ന, മുഖത്തു നോക്കി നിലപാട് പറയുന്ന, തെറ്റിനെ തെറ്റെന്നു ചൂണ്ടിക്കാട്ടുകയും, തിരുത്തിയില്ലെങ്കില്‍ തിരുത്തണമെന്നും പറയുന്ന നട്ടെല്ലുള്ള നേതാക്കളുണ്ടായിരുന്നു സി.പി.ഐയില്‍. അതില്‍ മുമ്പില്‍ നില്‍ക്കുന്ന പേരാണ് ആശാന്‍ എന്നു വിളിക്കുന്ന വെളിയം ഭാര്‍ഗവന്‍. അതിനു പിന്നാലെ എടുത്തു പറയാന്‍ കഴിയുന്ന പേരുകള്‍ പി.കെ. വാസുദേവന്‍ നായര്‍, സി.കെ. ചന്ദ്രപ്പന്‍ എന്നിവരുടേതാണ്. ഇവരുടെ തണലില്‍ സി.പി.ഐ എന്ന പാര്‍ട്ടിക്ക് നട്ടെല്ലുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മുന്നണി മര്യാദകള്‍ ലംഘിക്കാതെയും, മാന്യമായും ഇടപെട്ടിരുന്നപ്പോഴും, സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ ഈ നേതാക്കള്‍ തുറന്നു പറയുകയും, അടിയുറച്ച് നില്‍ക്കുകയും ചെയ്തിരുന്നു എന്നത് ചരിത്രമാണ്. ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു കയ്യിലിരുന്ന മുഖ്യമന്ത്രിപദം പോലും വലിച്ചെറിഞ്ഞ് പി.കെ വാസുദേവന്‍ നായര്‍ പ്രതിപക്ഷത്തേക്ക് പോയതെന്ന് ഓര്‍മ്മയുണ്ടാകണം. പി.കെ. വാസുദേവന്‍ നായര്‍ക്കു ശേഷം ഇടതുപക്ഷ മുന്നണി എത്രയോ തവണ അധികാരത്തിലെത്തി. എന്നാല്‍, സി.പി.ഐക്ക് മുഖ്യമന്ത്രി പദം കിട്ടിയിട്ടില്ല എന്നതും ഓര്‍ക്കണം.

1964ലെ പിളര്‍പ്പിന് ശേഷം അധികാരത്തിലെത്താന്‍ സി.പി.എമ്മിന് കഴിയാതെ പോയതും സി.പി.ഐ കൂടെ ഇല്ലാത്തതു കൊണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പമുള്ള അധികാരം പങ്കിടല്‍ വേണ്ടെന്നുവെച്ച് ഇടതുമുന്നണി രൂപീകരിച്ച ശേഷമാണ് സി.പി.എം കേരളത്തില്‍ അധികാരത്തിലെത്തുന്നതു പോലും. അന്നുതൊട്ട് സി.പി.എം മുഖ്യമന്ത്രി പദവും ആഭ്യന്തരവും അടക്കിവാണു. സി.പി.ഐ ആകട്ടെ സി.പി.എണ നല്‍കുന്ന അപ്പക്കഷ്ണം പോലുള്ള വകുപ്പുകളില്‍ ഒതുങ്ങി.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

കേരളം ഭരിച്ച മുഖ്യമന്ത്രി ഉണ്ടായിരുന്ന സി.പി.ഐയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ആഭ്യന്തര വകുപ്പു പോലും കൊടുക്കാന്‍ മടിക്കുന്ന സി.പി.എമ്മിനൊപ്പം ഏറാന്‍മൂളികളായി തുടരുന്നു. എന്നാല്‍, വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ സി.പി.ഐ നേതാക്കള്‍ക്ക് ചെറുതായി സംസാരശേഷിയുണ്ടായി. ഇടത് മുന്നണിയിലെ തിരുത്തല്‍ ശക്തിയായി മാറാന്‍ സി.പി.ഐക്കു സാധിച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറയാനും, മുന്നണി മര്യാദകള്‍ ലംഘിക്കുമ്പോള്‍ ഇടപെടാനും നേതാക്കള്‍ തയ്യാറായി. സി.പി.ഐക്കെതിരേ വാളോങ്ങിയ ഘട്ടത്തിലെല്ലാം മുന്നണി യോഗത്തില്‍ നിന്നും നേതാക്കള്‍ ഇറങ്ങിപ്പോകാന്‍ വരെ തയ്യാറായി. ഇതിന്റെ പേരില്‍ പാര്‍ട്ടികള്‍ വീണ്ടും ഇടയുമോ എന്ന ആശങ്കവരെ ഉണ്ടായി. എം.എന്‍. സ്മാരകത്തിലിരുന്ന് വെളിയം ഭാര്‍ഗവനും, എ.കെ.ജി സെന്ററിലിരുന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പരസ്പരം പോരടിച്ചു.

എടോ വിജയാ എന്ന് പിണറായി വിജയന്റെ മുഖത്ത് നോക്കി വിളിക്കാന്‍ കെല്‍പ്പുള്ള നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍. തനിച്ചുമത്സരിച്ചാല്‍ ഞങ്ങള്‍ മാത്രമല്ല, നിങ്ങളും പരാജയപ്പെടുമെന്ന് തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും സി.പി.എമ്മിനോട് പരസ്യമായി പറയാന്‍ വെളിയം ഭാര്‍ഗവന് കഴിഞ്ഞിരുന്നു എന്നതാണ് നട്ടെല്ലിന്റെ ഗുണം. വെളിയത്തിന് ശേഷം വന്ന സി.കെ ചന്ദ്രപ്പനും സി.പി.ഐയെ ശക്തിപ്പെടുത്തിത്തന്നെയാണ് മുന്നോട്ടു പോയത്. പാര്‍ട്ടിയുടെ നിലപാടുകള്‍ കൃത്യമായി പറയാനും, നടപ്പാക്കാനും നേതാക്കള്‍ ശ്രമിചട്ചിരുന്നുവെന്ന് അണികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടി മന്ത്രിമാരും മന്ത്രിസഭയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പറയാന്‍ മടിച്ചിരുന്നില്ല. സി. ദിവാകരനും, ബിനോയ് വിശ്വവും, കെ.പി രാജേന്ദ്രനുമൊക്കെ അന്നത്തെ മന്ത്രിമാരാണ്.
കാനം രാജേന്ദ്രനും ആദ്യ നാളുകളില്‍ ഭരണത്തിലെ തിരുത്തല്‍ ശക്തിയായി സി.പി.ഐയെ നിലനിര്‍ത്തിയെങ്കിലും പിന്നീട് പൂര്‍ണമായും സിപിഎമ്മിന് വിധേരാകുന്നതാണ് കണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിലെ സാധ്യതകള്‍ ഉപയോഗിക്കാനറിയാത്ത നേതൃത്വമെന്ന് സി.പി.ഐ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. ഇടതുമുന്നണി വിട്ട് യു.ഡി.എഫിന്റെ ഭാഗമായാല്‍ അധികാരവും അന്തസ്സും കിട്ടുമെന്നും അണികള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗങ്ങളിലാണ് നേതാക്കളും അണികളും തുറന്നു പറച്ചില്‍ നടത്തുന്നത്.

Tags: PK VASUDEVAN NAIRFORMER CHIEF MINISTERVELYAM BHARGAVANCK CHANDRAPPANKAANAM RAJENDRANUDFcpm leadersKERALA CPILEFT DEMOCRATIC FORA

Latest News

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമൽഹാസൻ | kamal-haasan-takes-oath-as-rajya-sabha-mp

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം, മുയിസുവുമായി കൂടിക്കാഴ്ച, ഇന്ത്യ വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു

വേദ കൃഷ്ണമൂര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി; മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം | v sivankutty on school time change

വോട്ടര്‍ പട്ടിക: പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.