Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കാവേരി നദീജല തര്‍ക്കം കര്‍ണാടകവും തമിഴ് നാടും വീണ്ടും പോരിനിറങ്ങുന്നുവോ? പുതിയ നീക്കങ്ങളുമായി സ്റ്റാലിന്‍ സമവായത്തിന് ശ്രമിക്കാമെന്ന് ഡി.കെ. ശിവകുമാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 16, 2024, 05:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. കാവേരി നദീ ജല വിഷയത്തിന് 150 വര്‍ഷം പഴക്കമുണ്ടെങ്കിലും തര്‍ക്കം ഉടലെടുത്തത് 1974ലാണ്. തമിഴ്നാടിന്റെ സമ്മതമില്ലാതെ കര്‍ണാടകം വെള്ളം തിരിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ആരംഭിച്ചത്. അഞ്ചു പതിറ്റാണ്ടായി നില നില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി അക്രമണങ്ങളും, തീവെയ്പ്പും, വണ്ടി കത്തിക്കലും, ജീവഹാനി ഉള്‍പ്പടെ രാജ്യത്തെ വിറപ്പിച്ച സമര പരമ്പരകളായിരുന്നു ഇരു സംസ്ഥാനങ്ങളിലും അരങ്ങേറിയത്. വീണ്ടും കാവേരി നദീജല തര്‍ക്കത്തിന് കാരണമായേക്കാവുന്ന വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കാവേരി നദീജലത്തിന്റെ സംസ്ഥാനത്തിന്റെ വിഹിതം വിട്ടുനല്‍കാത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ തമിഴ്‌നാട് വീണ്ടും ശക്തമായി അപലപിച്ചു. ഇന്നലെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം കര്‍ണാടകയുടെ നടപടികളെ ശക്തമായി അപലപിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ഉത്തരവിടാന്‍ സിഡബ്ല്യുആര്‍സിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. കാവേരി നദിയില്‍ നിന്ന് ആയിരം ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളത്തിന് പകരം 8,000 ക്യുസെക്സ് വെള്ളം മാത്രമേ തമിഴ്നാട്ടിലേക്ക് വിട്ടുനല്‍കാന്‍ കഴിയൂ എന്ന് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച പറഞ്ഞതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ബിജെപി നേതാവ് സി ടി രവി, സംസ്ഥാനത്തെ മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാ ദിവസവും 1 ടിഎംസി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് പ്രധനമായും ഉയര്‍ന്ന അഭിപ്രായം, എല്ലാ ദിവസവും തമിഴ്‌നാട്ടിലേക്ക് 1 ടിഎംസി വെള്ളം വിട്ടുനല്‍കാന്‍ കഴിയാത്തതിനാല്‍ കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും 8,000 ക്യുസെക്സ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കാവേരി നദീതട അണക്കെട്ടുകളില്‍ 63 ശതമാനം വെള്ളമേ ഉള്ളൂവെന്നും ഓരോ ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുകൊടുക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ടിഎംസി 11,500 ക്യുസെക്സ് വെള്ളത്തിനും 1 ക്യുസെക് യൂണിറ്റ് സെക്കന്‍ഡില്‍ 28.317 ലിറ്റര്‍ ദ്രാവക പ്രവാഹത്തിനും തുല്യമാണ്.

കര്‍ണാടകയുടെ തീരുമാനത്തോട് പ്രതികരിച്ച സ്റ്റാലിന്‍, തീരുമാനം ശക്തമായി അപലപനീയമാണെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. 2024 ജൂലൈ 15 വരെ കര്‍ണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ ആകെ സംഭരണം 75.586 ടിഎംസി അടിയാണെങ്കില്‍ തമിഴ്നാട്ടിലെ മേട്ടൂര്‍ റിസര്‍വോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ പങ്കിടേണ്ട നദീജലത്തിന്റെ അളവും അവ നടപ്പിലാക്കുന്നതിനുള്ള സ്ഥാപന സംവിധാനങ്ങളും വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവനുസരിച്ച്, തമിഴ്നാടിന്റെ മൊത്തത്തിലുള്ള 404.25 ടിഎംസി അടിയില്‍, ബിലിഗുണ്ടുലു എന്ന അന്തര്‍ സംസ്ഥാന പോയിന്റില്‍ പ്രതിമാസ ഷെഡ്യൂള്‍ പ്രകാരം 177.25 ടിഎംസി അടി വിതരണം ചെയ്യുന്നുണ്ടെന്ന് കര്‍ണാടകം ഉറപ്പാക്കണം. 177.25 ടിഎംസി അടിയില്‍, 123.14 ടിഎംസി അടി തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ സജീവ ഘട്ടമായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പുറത്തുവിടും. അതേസമയം കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പരസ്പര ധാരണയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സംഭാഷണത്തിനും സഹകരണത്തിനും തുറന്ന മനസാണ് ഉള്ളതെന്ന് വ്യക്തമാക്കി.കര്‍ണാടകയിലെ മണ്‍സൂണ്‍ മഴയുടെ അളവിലും തീവ്രതയിലും ഉണ്ടാകുന്ന ഏതൊരു വ്യതിയാനവും കാവേരി നദീതടത്തിലെ ജലലഭ്യതയെ ബാധിക്കുന്നു. 2023 ലെ മോശം മണ്‍സൂണ്‍ മഴ സംസ്ഥാനത്ത് വരള്‍ച്ച പോലുള്ള അവസ്ഥയിലേക്ക് നയിച്ചു. 2024 മാര്‍ച്ചില്‍ ബെംഗളൂരു നഗരം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായി. കര്‍ണാടകയിലുടനീളമുള്ള 7,082 വില്ലേജുകളും 1,193 വാര്‍ഡുകളും വരും മാസങ്ങളില്‍ കുടിവെള്ളക്ഷാമത്തിന് ഇരയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തി. ബെംഗളൂരു അര്‍ബന്‍ ജില്ലയിലുടനീളമുള്ള 174 വില്ലേജുകളും 120 വാര്‍ഡുകളും ദുര്‍ബലമാണെന്ന് വിലയിരുത്തി.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

Tags: D K SHIVAKUMARKAVERI RIVERKAVERI RIVER DISPUTEM.K Stalin

Latest News

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

Another person who was undergoing treatment for a fireworks accident dies

മഹാരാഷ്ട്രയിലെ ഡൈയിംഗ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies