Features

അമേരിക്കയില്‍ ടണ്‍ കണക്കിന് ഇന്ത്യന്‍ മാമ്പഴങ്ങള്‍ നശിപ്പിച്ചു? യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധമാണോ പ്രശ്‌നങ്ങള്‍ക്ക കാരണം, അതോ മറ്റു പ്രശ്‌നങ്ങളോ?

ഇന്ത്യ മാമ്പഴങ്ങള്‍ക്ക് അമേരിക്ക എന്നും മികച്ചൊരു വിപണിയാണ്. നമ്മുടെ തനി നാടന്‍ മാമ്പഴങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ മാങ്ങള്‍ അമേരിക്കയില്‍ നല്ലൊരു വിപണി പിടിച്ചെടുത്തിരുന്നു. മികച്ച കാലാവസ്ഥയില്‍ വളരുന്ന ഇന്ത്യന്‍ മാവുകളില്‍ നിന്നും ലഭിക്കുന്ന മാമ്പഴത്തിന് അമേരിക്ക മാത്രമല്ല ഇതര രാജ്യങ്ങളിലും വിപണിയുണ്ട്. മാമ്പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോണ്‍സാ മാങ്ങയ്ക്ക് പല രാജ്യങ്ങളിലും വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ മാമ്പഴ കയറ്റുമതി വിപണിയില്‍ വലിയ തോതിലുള്ള ഇടിവ് വന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടു.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അയയ്ക്കുന്ന മാമ്പഴം വിപണനം ചെയ്യാന്‍ അമേരിക്ക വിസമ്മതിച്ചതോടെ ഇന്ത്യന്‍ മാമ്പഴ കയറ്റുമതിക്കാര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തിരികെ നല്‍കാനോ നശിപ്പിക്കാനോ യുഎസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പെട്ടെന്ന് കേടുവരുന്നതിനാല്‍ ഇന്ത്യയിലേക്ക് തിരികെ കയറ്റി അയയ്ക്കുന്നത് ചെലവേറിയതാണെന്നും അതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ മാമ്പഴങ്ങള്‍ അവിടെതന്നെ നശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാമ്പഴ കയറ്റുമതിക്കാര്‍ക്ക് ഏകദേശം നല്ലൊരു തുക നഷ്ടമായതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കയറ്റുമതിക്കാരന്‍ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. യുഎസ് അധികൃതരുടെ നടപടികള്‍ മൂലം 4.2 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. സാഹചര്യം എന്തുതന്നെയായാലും, ഈ സംഭവം ഉണ്ടായിട്ടും മാമ്പഴ കയറ്റുമതി തുടരുമെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മാമ്പഴം യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (WAFA) പ്രഖ്യാപിച്ചു. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവുമായി ഇതിന് ബന്ധമുണ്ടോയെന്ന അന്വേഷിക്കാന്‍ തയ്യാറെടുക്കുകയാണ് കയറ്റുമതിക്കാരുടെ സംഘടന.


എന്തുകൊണ്ടാണ് അമേരിക്കയില്‍ ടണ്‍ കണക്കിന് ഇന്ത്യന്‍ മാമ്പഴങ്ങള്‍ നശിപ്പിക്കപ്പെട്ടത്?

മാമ്പഴം നിരസിച്ചതിനുശേഷവും പ്രതിദിനം 10,000 മുതല്‍ 12,000 വരെ പെട്ടി മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അസോസിയേഷനിലെ ഒരു കയറ്റുമതിക്കാരന്‍ പറഞ്ഞു. മെയ് 8, 9 തീയതികളിലാണ് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് മാമ്പഴം കയറ്റി അയച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ചതിന് ശേഷം യുഎസ് ഉദ്യോഗസ്ഥര്‍ മാമ്പഴം നിരസിച്ചു. യുഎസിലേക്ക് അയച്ച 15 മുതല്‍ 17 ടണ്‍ വരെ വിലവരുന്ന മാമ്പഴങ്ങള്‍ നിരസിക്കപ്പെട്ടതായി കയറ്റുമതിക്കാര്‍ പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ വളരെ ചെലവേറിയതായിരിക്കുമെന്നതിനാലാണ് പഴങ്ങള്‍ അവിടെ നശിപ്പിച്ചതെന്നും അവര്‍ പറയുന്നു. ഈ മാമ്പഴങ്ങള്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ വിമാനത്താവളങ്ങളില്‍ ഇറക്കി.

യുഎസിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യുന്നതിനുമുമ്പ്, കീടങ്ങളെ നശിപ്പിക്കുന്നതിനും ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമായി യുഎസ് കൃഷി വകുപ്പിലെ (യുഎസ്ഡിഎ) ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ നവി മുംബൈയില്‍ ഒരു വികിരണ പ്രക്രിയ നടത്തിയിരുന്നുവെന്ന് ഒരു കയറ്റുമതിക്കാരന്‍ പറയുന്നു. ഇതിനായി കയറ്റുമതിക്കാര്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, മതിയായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി, യുഎസിലേക്ക് കൊണ്ടുപോയ മാമ്പഴം തിരികെ നല്‍കാനോ നശിപ്പിക്കാനോ ഉത്തരവുകള്‍ പുറപ്പെടുവിച്ചുവെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. മാമ്പഴത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുന്ന ഒരു നഷ്ടവും യുഎസ് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച നോട്ടീസില്‍’ പറഞ്ഞതായി കയറ്റുമതിക്കാര്‍ പറയുന്നു.

കയറ്റുമതിക്കാരന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉണ്ട്. എന്നാല്‍ മാമ്പഴങ്ങള്‍ വിലയിരുത്തിയ രീതിയെക്കുറിച്ച് യുഎസ് ഭക്ഷ്യ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍ ഉള്ളതിനാല്‍ അമേരിക്കയില്‍ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയതായി കയറ്റുമതിക്കാര്‍ പറയുന്നു. ഈ വികിരണ പ്രക്രിയ നിര്‍ബന്ധമാണ്. ഞങ്ങള്‍ അത് ചെയ്തു. എന്നാല്‍ യുഎസില്‍ ഈ വികിരണത്തിന് ശേഷം നല്‍കിയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളില്‍ യുഎസ് അധികാരികള്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. കാരണം ഇന്ത്യയില്‍ ഈ പ്രക്രിയ നേരിട്ട് സന്ദര്‍ശിച്ച യുഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുവെന്നും മറ്റൊരു കയറ്റുമതിക്കാരന്‍ പറയുന്നു.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എന്താണ് പറയുന്നത്?

മഹാരാഷ്ട്ര സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് ബോര്‍ഡിലെയും (എംഎസ്എഎംബി) യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസിലെയും (എപിഎച്ച്‌ഐഎസ്) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുംബൈയില്‍ റേഡിയേഷന്‍ പരിശോധന നടത്തിയതെന്ന് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എപിഇഡിഎ) ജോലി ചെയ്യുന്ന സിംഗ് പറഞ്ഞു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് മാമ്പഴം പരിശോധിച്ചപ്പോള്‍ യുഎസ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതും അവരായിരുന്നു. മാമ്പഴക്കാലം (ഏപ്രില്‍-ഓഗസ്റ്റ്) അവസാനിക്കുന്നത് വരെ അവ ഇവിടെ തന്നെ തുടരും.

മഹാരാഷ്ട്രയിലെ എംഎസ്എഎംബി ബോര്‍ഡ് ഈ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, മാമ്പഴത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍കൂട്ടി ബന്ധപ്പെട്ട അധികാരികളെയും വകുപ്പുകളെയും അറിയിക്കുന്നതിനുപകരം, യുഎസ് അധികാരികള്‍ യുഎസിലെ അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. തല്‍ഫലമായി, ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന മാമ്പഴങ്ങള്‍ നിരസിക്കപ്പെട്ടു. മാമ്പഴത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഒപ്റ്റിക്കല്‍ ടെസ്റ്റിംഗ് സെന്ററുകള്‍ നവി മുംബൈയിലെ വാഷിയിലാണ് സ്ഥിതി ചെയ്യുന്നത്. നാസിക്, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഇത് സ്ഥിതിചെയ്യുന്നു. ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് മഹാരാഷ്ട്ര കാര്‍ഷിക മാര്‍ക്കറ്റ് ബോര്‍ഡ് അന്വേഷിച്ചുവരികയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ തടയാമെന്നും അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്,’ കൃഷി, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി പ്രമോഷന്‍ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കയറ്റുമതിയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

യുഎസ് നടപടി മൂലം എനിക്ക് പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് നടപടി ബാധിച്ച ഒരു കയറ്റുമതിക്കാരന്‍ പറഞ്ഞു. മുംബൈയില്‍ റേഡിയേഷന്‍ പരിശോധനയ്ക്കായി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ എന്തോ കുഴപ്പമുണ്ടെന്ന് യുഎസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. കയറ്റുമതി ചെയ്ത എല്ലാ മാമ്പഴങ്ങളും തിരികെ നല്‍കണമെന്നും അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കയറ്റുമതിക്കാരായ ഞങ്ങള്‍ അവിടെ സ്ഥിതി ചെയ്യുന്ന ബയോസേഫ്റ്റി മാലിന്യ കേന്ദ്രത്തില്‍ മാമ്പഴം നശിപ്പിക്കാമെന്ന് തീരുമാനിച്ചുവെന്ന് എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു, കേടാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാ കയറ്റുമതി ഉല്‍പ്പന്നങ്ങളിലും നടത്തുന്ന പതിവ് പരിശോധനയാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഇന്ത്യന്‍ സര്‍ക്കാര്‍ പല ഘട്ടങ്ങളിലും ഇന്ത്യന്‍ കയറ്റുമതിക്കാരെ ഉപേക്ഷിച്ചതില്‍ കയറ്റുമതിക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ പ്രശ്‌നം വിമാനമാര്‍ഗ്ഗം കൊണ്ടുപോകുന്ന സാധനങ്ങളുടെ ജിഎസ്ടിയാണ്. യുഎസില്‍ 2000 രൂപയ്ക്ക് മാമ്പഴം വില്‍ക്കുകയാണെങ്കില്‍, വ്യോമവഗതാഗത ചെലവ് മാത്രം 1200 രൂപയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിമാന സര്‍വീസുകളില്‍ 18% ജിഎസ്ടി ഈടാക്കുന്നു. സര്‍ക്കാരിന് ഈ ചാര്‍ജ് തിരിച്ചുപിടിക്കാന്‍ കഴിയും. എന്നാല്‍ അത് തിരിച്ചുപിടിക്കാന്‍ രണ്ടോ മൂന്നോ മാസമെടുക്കും. ഈ വിഷയം പരിശോധിക്കാന്‍ ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോശം കാലാവസ്ഥ മാമ്പഴ കയറ്റുമതിയെ ബാധിക്കുമോ?

ഈ പ്രശ്‌നത്തിന് പുറമെ, കയറ്റുമതിക്കാര്‍ നിലവില്‍ മറ്റ് ചില പ്രശ്‌നങ്ങളും നേരിടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങള്‍ കയറ്റുമതിക്കായി ഇവിടെ എത്തുന്നുണ്ടെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കയറ്റുമതിക്കാരന്‍ പറഞ്ഞു. ജൂണ്‍ 5 വരെ ഇത് തുടരും. ഈ കാലയളവില്‍, അല്‍ഫോന്‍സോ, കേസര്‍, ബംഗനപ്പള്ളി, ലങ്കാര, ദുഷേരി എന്നിവയുള്‍പ്പെടെ 1012 മാമ്പഴ ഇനങ്ങള്‍ കയറ്റുമതി ചെയ്യും. രത്‌നഗിരി, കൊങ്കണ്‍ മേഖലകളില്‍ അല്‍ഫോന്‍സോ മാമ്പഴങ്ങള്‍ ധാരാളമായി വളരുന്നു. പക്ഷേ മഴ കാരണം അവയുടെ വിളവ് കുറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷത്തെ വിളവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ചതല്ലെന്ന് ആളുകള്‍ പറയുന്നു. പിന്നെ കാലാവസ്ഥയും മോശമാണ്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ പെയ്യുന്ന അസാധാരണ മഴ കാരണം ഗുണനിലവാരമുള്ള മാമ്പഴം ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരും പങ്കാളികള്‍

മാമ്പഴ കയറ്റുമതിയില്‍ കയറ്റുമതിക്കാര്‍ മാത്രമല്ല, 50 മുതല്‍ 60 ആയിരം വരെ കര്‍ഷകരും ഉള്‍പ്പെടുന്നു. ഇതിനായി അവര്‍ ഔദ്യോഗിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ അവരില്‍ നിന്ന് മാമ്പഴം വാങ്ങും. തുടര്‍ച്ചയായ മോശം കാലാവസ്ഥ ഈ കര്‍ഷകരെയും ബാധിക്കുന്നു. കഴിഞ്ഞ 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രഖ്യാപനമനുസരിച്ച്, ഇന്ത്യ 48 ദശലക്ഷം യുഎസ് ഡോളര്‍ വിലമതിക്കുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴം കയറ്റുമതി ചെയ്തു. മുന്‍പ് സൂചിപ്പിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.43 മെട്രിക് ടണ്‍ മാമ്പഴം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്ത മാമ്പഴത്തേക്കാള്‍ 19% കൂടുതലാണിത്. 2007ല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ മാമ്പഴ കയറ്റുമതി സംബന്ധിച്ച ഒരു കരാര്‍ ഒപ്പുവച്ചു. കരാര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ അമേരിക്കയിലേക്ക് മാത്രമല്ല, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങളിലേക്കും മാമ്പഴം കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി പരസ്പര താരിഫ് പ്രഖ്യാപിച്ചു. 90 ദിവസത്തേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയാലും, ട്രംപിന്റെ താരിഫ് പ്രഖ്യാപനം മാമ്പഴ കയറ്റുമതിയെയും ബാധിച്ചേക്കാമെന്ന് വിശ്വസിക്കപ്പെടുന്നു.